ഗാസ: ഗാസ മുനമ്പിൽ ഹമാസിനെതിരെ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഹമാസ് നിയന്ത്രിത ഗാസയിലെ നൂറോളം കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ടെൽ അവീവീലേക്ക് പലസ്തീൻകാർ റോക്കറ്റാക്രമണം നടത്തിയതിനു തിരിച്ചടിയായിരുന്നു വ്യോമാക്രമണമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
ഹമാസിന്റെ റോക്കറ്റ് നിർമാണ കേന്ദ്രം, നാവിക പോസ്റ്റ് തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. അതേസമയം, ഇസ്രയേലിന്റെ അവകാശവാദത്തെ തള്ളി ഹമാസ് രംഗത്തെത്തി. ജനവാസ കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നും നാലു പേർക്ക് പരിക്കേറ്റെന്നും ഹമാസ് അറിയിച്ചു.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഗാസയിൽ ഇസ്രയേൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.
ഹമാസിന്റെ റോക്കറ്റ് നിർമാണ കേന്ദ്രം, നാവിക പോസ്റ്റ് തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. അതേസമയം, ഇസ്രയേലിന്റെ അവകാശവാദത്തെ തള്ളി ഹമാസ് രംഗത്തെത്തി. ജനവാസ കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നും നാലു പേർക്ക് പരിക്കേറ്റെന്നും ഹമാസ് അറിയിച്ചു.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഗാസയിൽ ഇസ്രയേൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.