ബികാനർ: ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടിവിട്ട് പാർട്ടിമാറുന്ന നേതാക്കളുടെ എണ്ണം വർധിക്കുന്നു. സീറ്റ് തർക്കത്തിനൊടുവിൽ രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാവും പാർട്ടിവിട്ടു. ബിജെപി വെറ്ററൻ ദേവി സിംഗ് ഭാട്ടിയയാണ് പാർട്ടിവിട്ടത്.
ബികാനറിൽ അർജുൻ രാം മേഘ്വാളിനെ സ്ഥാനാർഥിയാക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു നപടി. തന്റെ രാജി ബിജെപി കേന്ദ്രനേതൃത്വത്തിനു അയച്ചതായി ദേവി സിംഗ് പറഞ്ഞു. മേഘ്വാൾ കോൺഗ്രസ് ഏജന്റായാണ് പ്രവർത്തിക്കുന്നതെന്ന് ഏഴു തവണ എംഎൽഎയായ ദേവി സിംഗ് ആരോപിക്കുന്നു.
ബികാനറിൽ മേഘ്വാളിനു സീറ്റ് നിഷേധിച്ചാൽ മാത്രമേ താൻ പാർട്ടിയിലുണ്ടാകുകയുള്ളെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.
ബികാനറിൽ അർജുൻ രാം മേഘ്വാളിനെ സ്ഥാനാർഥിയാക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു നപടി. തന്റെ രാജി ബിജെപി കേന്ദ്രനേതൃത്വത്തിനു അയച്ചതായി ദേവി സിംഗ് പറഞ്ഞു. മേഘ്വാൾ കോൺഗ്രസ് ഏജന്റായാണ് പ്രവർത്തിക്കുന്നതെന്ന് ഏഴു തവണ എംഎൽഎയായ ദേവി സിംഗ് ആരോപിക്കുന്നു.
ബികാനറിൽ മേഘ്വാളിനു സീറ്റ് നിഷേധിച്ചാൽ മാത്രമേ താൻ പാർട്ടിയിലുണ്ടാകുകയുള്ളെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.