ന്യൂഡൽഹി: കനാലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയേയും കുഞ്ഞിനെയും രക്ഷിച്ച ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിലെ മീഥാപുർ കനാലിലായിരുന്നു സംഭവം.
വീട്ടിൽനിന്നും ഓട്ടോയിൽ വരുമ്പോൾ കനാലിലെ പാലത്തിന്റെ വിളുമ്പിൽ കുട്ടിയുമായി ഒരു യുവതി നിൽക്കുന്നതു ശ്രദ്ധയിൽപ്പെട്ട ഓട്ടോ ഡ്രൈവർ അവിടെനിന്നു. ഏതാനും നിമിഷത്തിനിടെ കുട്ടിയുമായി യുവതി കനാലിലേക്കു ചാടി. ഉടൻ തന്നെ മറ്റൊന്നും ആലോചിക്കാതെ മുപ്പതുകാരനായ ഓട്ടോഡ്രൈവറും കനാലിലേക്ക് ചാടി.
രക്ഷിക്കണമെന്ന് അലറിവിളിച്ചായിരുന്നു യുവാവ് കനാലിലേക്ക് ചാടിയത്. ബഹളംകേട്ട് സമീപത്തുണ്ടായിരുന്നു ഏതാനും പേർ ഓടിയെത്തുകയും ഇവരുടെ സഹായത്തോടെ യുവതിയേയും കുട്ടിയേയും രക്ഷിക്കുകയും ചെയ്തു. എന്നാൽ ശക്തമായ ഒഴുക്കിൽപ്പെട്ട യുവാവിനെ രക്ഷിക്കാനായില്ല.
യുവതിയേയും കുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവുമായി വഴക്കിട്ടാണ് യുവതി കുഞ്ഞുമായി ജീവനൊടുക്കാൻ ശ്രമിച്ചത്.
വീട്ടിൽനിന്നും ഓട്ടോയിൽ വരുമ്പോൾ കനാലിലെ പാലത്തിന്റെ വിളുമ്പിൽ കുട്ടിയുമായി ഒരു യുവതി നിൽക്കുന്നതു ശ്രദ്ധയിൽപ്പെട്ട ഓട്ടോ ഡ്രൈവർ അവിടെനിന്നു. ഏതാനും നിമിഷത്തിനിടെ കുട്ടിയുമായി യുവതി കനാലിലേക്കു ചാടി. ഉടൻ തന്നെ മറ്റൊന്നും ആലോചിക്കാതെ മുപ്പതുകാരനായ ഓട്ടോഡ്രൈവറും കനാലിലേക്ക് ചാടി.
രക്ഷിക്കണമെന്ന് അലറിവിളിച്ചായിരുന്നു യുവാവ് കനാലിലേക്ക് ചാടിയത്. ബഹളംകേട്ട് സമീപത്തുണ്ടായിരുന്നു ഏതാനും പേർ ഓടിയെത്തുകയും ഇവരുടെ സഹായത്തോടെ യുവതിയേയും കുട്ടിയേയും രക്ഷിക്കുകയും ചെയ്തു. എന്നാൽ ശക്തമായ ഒഴുക്കിൽപ്പെട്ട യുവാവിനെ രക്ഷിക്കാനായില്ല.
യുവതിയേയും കുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവുമായി വഴക്കിട്ടാണ് യുവതി കുഞ്ഞുമായി ജീവനൊടുക്കാൻ ശ്രമിച്ചത്.