തിരുവനന്തപുരം: ശബരിമലയിൽ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ അയ്യപ്പജ്യോതി തെളിയിച്ചു. വനിതാമതിലിന് ബദലായി ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പജ്യോതിയിൽ ആയിരക്കണക്കിനു പേർ പങ്കെടുത്തു.
ബിജെപി, ആര്‍എസ്എസ്, എന്‍എസ്എസ് എന്നീ സംഘടനകളുടെ പിന്തുണയോടെയായിരുന്നു പരിപാടി നടന്നത്. തിരുവനന്തപുരം മുതല്‍ കാസർഗോഡുവരെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്.
ഹൊസങ്കടി ശ്രീധര്‍മ ശാസ്താക്ഷേത്രത്തില്‍ നിന്നു തുടങ്ങി കളിയിക്കാവിളയില്‍നിന്നു തമിഴ്നാട്ടിലേക്കു കടക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. അങ്കമാലി വരെ ദേശീയപാതയിലും അതിനുശേഷം എംസി റോഡിലുമാണ് ജ്യോതി തെളിയിക്കുന്നത്.
ബിജെപി, ആര്‍എസ്എസ്, എന്‍എസ്എസ് എന്നീ സംഘടനകളുടെ പിന്തുണയോടെയായിരുന്നു പരിപാടി നടന്നത്. തിരുവനന്തപുരം മുതല്‍ കാസർഗോഡുവരെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്.
ഹൊസങ്കടി ശ്രീധര്‍മ ശാസ്താക്ഷേത്രത്തില്‍ നിന്നു തുടങ്ങി കളിയിക്കാവിളയില്‍നിന്നു തമിഴ്നാട്ടിലേക്കു കടക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. അങ്കമാലി വരെ ദേശീയപാതയിലും അതിനുശേഷം എംസി റോഡിലുമാണ് ജ്യോതി തെളിയിക്കുന്നത്.