കോലാപ്പൂർ: മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ക്രിസ്ത്യൻ വിശ്വാസികൾക്കു നേരെ ആക്രമണം. ഞായറാഴ്ച ആരാധന നടക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്.
കർണാടക അതിർത്തിയിലെ കോവാഡയിൽ ഒരു വീട്ടിലാണ് വിശ്വാസികൾ ആരാധന നടത്തിവന്നത്. ഇവർക്കു നേരെ പതിനഞ്ചോളം പേർ അടങ്ങുന്ന മുഖംമൂടി ധരിച്ച സംഘം ആളുകൾ അക്രമം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു.
ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ഭീംസെൻ ചൗഹാൻ എന്ന ആളുടെ വീട്ടിലാണ് ഞായറാഴ്ച ആരാധന നടന്നുവന്നത്. ഞായറാഴ്ച ഉച്ചയോടെ ബൈക്കിലെത്തിയ അക്രമി സംഘം ഈ വീട്ടിലേക്ക് ഇരച്ചുകയറി വിശ്വാസികളെ മർദിക്കുകയായിരുന്നു. വാളുകളും ഇരുമ്പ് ദണ്ഡും കുപ്പികളും ഉപയോഗിച്ചായിരുന്നു ആക്രമണം.
പ്രാർഥനയിൽ പങ്കെടുത്ത സ്ത്രീകളിൽ ചിലർ മുളകുപൊടി എറിഞ്ഞാണ് അക്രമികളെ തുരത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ സംഭവത്തിൽ സർക്കാർ പ്രതികരിക്കാൻ തയാറായിട്ടില്ല.
കർണാടക അതിർത്തിയിലെ കോവാഡയിൽ ഒരു വീട്ടിലാണ് വിശ്വാസികൾ ആരാധന നടത്തിവന്നത്. ഇവർക്കു നേരെ പതിനഞ്ചോളം പേർ അടങ്ങുന്ന മുഖംമൂടി ധരിച്ച സംഘം ആളുകൾ അക്രമം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു.
ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ഭീംസെൻ ചൗഹാൻ എന്ന ആളുടെ വീട്ടിലാണ് ഞായറാഴ്ച ആരാധന നടന്നുവന്നത്. ഞായറാഴ്ച ഉച്ചയോടെ ബൈക്കിലെത്തിയ അക്രമി സംഘം ഈ വീട്ടിലേക്ക് ഇരച്ചുകയറി വിശ്വാസികളെ മർദിക്കുകയായിരുന്നു. വാളുകളും ഇരുമ്പ് ദണ്ഡും കുപ്പികളും ഉപയോഗിച്ചായിരുന്നു ആക്രമണം.
പ്രാർഥനയിൽ പങ്കെടുത്ത സ്ത്രീകളിൽ ചിലർ മുളകുപൊടി എറിഞ്ഞാണ് അക്രമികളെ തുരത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ സംഭവത്തിൽ സർക്കാർ പ്രതികരിക്കാൻ തയാറായിട്ടില്ല.