തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് ദയവ് ചെയ്ത് യുവതികൾ ശബരിമലയിലേക്ക് വരരുതെന്ന അഭ്യർഥനയുമായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാർ. സംഘർഷ സാധ്യത കണക്കിലെടുത്താണ് തന്‍റെ അഭ്യർഥന. ലക്ഷകണക്കിന് ഭക്തർ വരുന്ന സാഹചര്യത്തിൽ യുവതികൾ എത്തിയാൽ അപകട സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിലേക്ക് തുടർച്ചയായി യുവതികൾ എത്തുന്നതിൽ വൻ ഗൂഢാലോചനയുണ്ട്. ഇക്കാര്യത്തെക്കുറിച്ച് സർക്കാർ ശക്തമായ അന്വേഷണം നടത്തണം. ശബരിമല യുവതീപ്രവേശന വിഷയം മണ്ഡല-മകരവിളക്ക് കാലത്തിന് ശേഷം തീരുമാനിക്കാമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിലേക്ക് തുടർച്ചയായി യുവതികൾ എത്തുന്നതിൽ വൻ ഗൂഢാലോചനയുണ്ട്. ഇക്കാര്യത്തെക്കുറിച്ച് സർക്കാർ ശക്തമായ അന്വേഷണം നടത്തണം. ശബരിമല യുവതീപ്രവേശന വിഷയം മണ്ഡല-മകരവിളക്ക് കാലത്തിന് ശേഷം തീരുമാനിക്കാമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.