കോട്ടയം: ശബരിമല യാത്ര മാറ്റിവയ്ക്കാൻ തയാറാണെന്ന് ബിന്ദുവും കനകദുർഗയും പോലീസിനെ അറിയിച്ചു. ശബരിമലയിൽ കനത്ത തിരക്കായതിനാൽ സുരക്ഷ നൽകി ദർശനത്തിന് കൊണ്ടുപോവുക അസാധ്യമാണെന്ന് കോട്ടയം മെഡിക്കൽ കോളിൽ കഴിയുന്ന ഇരുവരെയും പോലീസ് അറിയിച്ചു. പോലീസ് അപേക്ഷ മാനിച്ചാണ് യാത്ര മാറ്റിവയ്ക്കാൻ ഇരുവരും തയാറായത്.
കോഴിക്കോട് കൊയിലാണ്ടി പൊയിൽകാവ് സ്വദേശി ബിന്ദു ഹരിഹരൻ (42), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുർഗ (45) എന്നിവർ തിങ്കളാഴ്ചയാണ് ശബരിമല കയറാൻ എത്തിയത്. പ്രതിഷേധങ്ങൾ വകവയ്ക്കാതെ രാവിലെ പന്പയിൽനിന്നു ചെളിക്കുഴിയും അപ്പാച്ചിമേടും മരക്കൂട്ടവും താണ്ടി ചന്ദ്രാനന്ദൻ റോഡിൽ പ്രവേശിച്ച യുവതികൾക്കു വലിയനടപ്പന്തലിന് അരകിലോമീറ്റർ മുന്പ് യാത്ര അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.
ഇതിനിടെ, കനകദുർഗയ്ക്കു ദേഹാസ്വാസ്ഥ്യമുണ്ടായതിനാൽ പന്പയിലെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് പോലീസ് പറഞ്ഞു. എന്നാൽ പോലീസ് ബലംപ്രയോഗിച്ച് ഇറക്കുകയായിരുന്നുവെന്നാണ് യുവതികളുടെ വാദം. പിന്നീട് പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
കോഴിക്കോട് കൊയിലാണ്ടി പൊയിൽകാവ് സ്വദേശി ബിന്ദു ഹരിഹരൻ (42), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുർഗ (45) എന്നിവർ തിങ്കളാഴ്ചയാണ് ശബരിമല കയറാൻ എത്തിയത്. പ്രതിഷേധങ്ങൾ വകവയ്ക്കാതെ രാവിലെ പന്പയിൽനിന്നു ചെളിക്കുഴിയും അപ്പാച്ചിമേടും മരക്കൂട്ടവും താണ്ടി ചന്ദ്രാനന്ദൻ റോഡിൽ പ്രവേശിച്ച യുവതികൾക്കു വലിയനടപ്പന്തലിന് അരകിലോമീറ്റർ മുന്പ് യാത്ര അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.
ഇതിനിടെ, കനകദുർഗയ്ക്കു ദേഹാസ്വാസ്ഥ്യമുണ്ടായതിനാൽ പന്പയിലെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് പോലീസ് പറഞ്ഞു. എന്നാൽ പോലീസ് ബലംപ്രയോഗിച്ച് ഇറക്കുകയായിരുന്നുവെന്നാണ് യുവതികളുടെ വാദം. പിന്നീട് പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.