മെൽബണ്‍: ചൊവ്വാഴ്ച തുടങ്ങുന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ അടിമുടി മാറ്റങ്ങളുമായി ടീം ഇന്ത്യ. മോശം ഫോമിൽ തുടരുന്ന ഓപ്പണർമാരായ കെ.എൽ.രാഹുലിനെയും മുരളി വിജയ് യെയും ടീമിൽ നിന്ന് ഒഴിവാക്കി. പകരം ആഭ്യന്തര ക്രിക്കറ്റിൽ മിന്നുന്ന ഫോമിലുള്ള കർണാടകയുടെ ഓപ്പണർ മയങ്ക് അഗർവാളിനെ ടീമിലെടുത്തു. മെൽബണിൽ അഗർവാളിനൊപ്പം ഹനുമ വിഹാരി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും.
പരിക്ക് ഭേദമായി രോഹിത് ശർമയും ടീമിലെത്തി. പെർത്തിൽ നാല് പേസർമാരുമായി ഇറങ്ങിയ ഇന്ത്യ ഉമേഷ് യാദവിന് ഒഴിവാക്കി രവീന്ദ്ര ജഡേജയെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തി. അശ്വിന്‍റെ പരിക്ക് ഭേദമാകാത്തതിനാലാണ് ജഡേജയ്ക്ക് നറുക്കു വീണത്. ഇഷാന്തും ഷമിയും ബുംറയും അടങ്ങുന്ന പേസ് പട മിന്നുന്ന ഫോമിലായതിനാൽ ഭുവനേശ്വർ കുമാറിന് മെൽബണിലും കാഴ്ചക്കാരന്‍റെ റോൾ വഹിക്കേണ്ടി വരും.
നാല് മത്സരങ്ങളുടെ പരന്പരയിൽ ഇരു ടീമും ഓരോ മത്സരം വിജയിച്ച് തുല്യത പാലിക്കുന്നതിനാൽ മെൽബണിൽ തീപാറുമെന്ന് ഉറപ്പാണ്. ഓസീസും ഒരു മാറ്റവുമായാണ് കളത്തിലിറങ്ങുന്നത്. ബാറ്റ്സ്മാൻ പീറ്റർ ഹാൻഡ്സ്കോമിന് പകരം ഓൾ റൗണ്ടർ മിച്ചൽ മാർഷിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തി.
പരിക്ക് ഭേദമായി രോഹിത് ശർമയും ടീമിലെത്തി. പെർത്തിൽ നാല് പേസർമാരുമായി ഇറങ്ങിയ ഇന്ത്യ ഉമേഷ് യാദവിന് ഒഴിവാക്കി രവീന്ദ്ര ജഡേജയെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തി. അശ്വിന്‍റെ പരിക്ക് ഭേദമാകാത്തതിനാലാണ് ജഡേജയ്ക്ക് നറുക്കു വീണത്. ഇഷാന്തും ഷമിയും ബുംറയും അടങ്ങുന്ന പേസ് പട മിന്നുന്ന ഫോമിലായതിനാൽ ഭുവനേശ്വർ കുമാറിന് മെൽബണിലും കാഴ്ചക്കാരന്‍റെ റോൾ വഹിക്കേണ്ടി വരും.
നാല് മത്സരങ്ങളുടെ പരന്പരയിൽ ഇരു ടീമും ഓരോ മത്സരം വിജയിച്ച് തുല്യത പാലിക്കുന്നതിനാൽ മെൽബണിൽ തീപാറുമെന്ന് ഉറപ്പാണ്. ഓസീസും ഒരു മാറ്റവുമായാണ് കളത്തിലിറങ്ങുന്നത്. ബാറ്റ്സ്മാൻ പീറ്റർ ഹാൻഡ്സ്കോമിന് പകരം ഓൾ റൗണ്ടർ മിച്ചൽ മാർഷിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തി.