തിരുവനന്തപുരം: ജെഡി-എസിന്റെ നിയുക്തമന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. ചൊവ്വാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ വെള്ളിയാഴ്ച ജലവിഭവ വകുപ്പിനോടുള്ള ചോദ്യങ്ങൾ സഭയിൽ വരുന്നുണ്ട്. അതിനു മുന്‍പായി പുതിയ മന്ത്രി സ്ഥാനമേൽക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് ജലവിഭവകുപ്പ് മന്ത്രി മാത്യു ടി. തോമസ് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. മാത്യു ടി. തോമസിനെ മാറ്റി കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ ജനതാദള്‍ ദേശീയ നേതൃത്വം തീരുമാനിച്ച സാഹചര്യത്തിലായിരുന്നു രാജി തീരുമാനം.
വെള്ളിയാഴ്ച ബംഗളൂരുവിൽ ദേശീയ അധ്യക്ഷൻ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മാത്യു ടി. തോമസിനെ മാറ്റാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ കത്ത് മുഖ്യമന്ത്രിയെ ഏല്പിക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് ജലവിഭവകുപ്പ് മന്ത്രി മാത്യു ടി. തോമസ് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. മാത്യു ടി. തോമസിനെ മാറ്റി കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ ജനതാദള്‍ ദേശീയ നേതൃത്വം തീരുമാനിച്ച സാഹചര്യത്തിലായിരുന്നു രാജി തീരുമാനം.
വെള്ളിയാഴ്ച ബംഗളൂരുവിൽ ദേശീയ അധ്യക്ഷൻ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മാത്യു ടി. തോമസിനെ മാറ്റാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ കത്ത് മുഖ്യമന്ത്രിയെ ഏല്പിക്കുകയും ചെയ്തിരുന്നു.