തിരുവനന്തപുരം: പി.കെ.ശശി എംഎല്‍എക്കെതിരായ ലൈംഗിക ആരോപണത്തില്‍ നടപടി ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദൻ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. ശശിക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ടാണ് വി.എസ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. ശശിക്കെതിരായ നടപടി വൈകുന്നതിൽ അദ്ദേഹം അതൃപ്തി അറിയിച്ചു. ജാഥാക്യാപ്റ്റൻ ആക്കിയതിലും എതിർപ്പ് അറിയിച്ചു.
തിങ്കളാഴ്ച സിപിഎം സംസ്ഥാന സമിതി പരിഗണിക്കാനിരിക്കെയാണ് വി.എസിന്റെ നീക്കം. ശശിക്കെതിരായ ലൈംഗിക ആരോപണത്തില്‍ നടപടിയെടുക്കുന്നതു സിപിഎം വീണ്ടും നീട്ടിവച്ചിരുന്നു. നിയമസഭാ സമ്മേളനം ചേരുന്ന 27നു മുമ്പായി ശശിക്കെതിരെയുള്ള ആരോപണത്തിന്മേല് സിപിഎം തീരുമാനമെടുക്കുമെന്നാണു സൂചന. എ.കെ.ബാലനും പി.കെ.ശ്രീമതിയും അടങ്ങുന്ന അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് അന്തിമമാക്കി. ശശിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചനകൾ.
തിങ്കളാഴ്ച സിപിഎം സംസ്ഥാന സമിതി പരിഗണിക്കാനിരിക്കെയാണ് വി.എസിന്റെ നീക്കം. ശശിക്കെതിരായ ലൈംഗിക ആരോപണത്തില്‍ നടപടിയെടുക്കുന്നതു സിപിഎം വീണ്ടും നീട്ടിവച്ചിരുന്നു. നിയമസഭാ സമ്മേളനം ചേരുന്ന 27നു മുമ്പായി ശശിക്കെതിരെയുള്ള ആരോപണത്തിന്മേല് സിപിഎം തീരുമാനമെടുക്കുമെന്നാണു സൂചന. എ.കെ.ബാലനും പി.കെ.ശ്രീമതിയും അടങ്ങുന്ന അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് അന്തിമമാക്കി. ശശിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചനകൾ.