മലപ്പുറം: കെ.എം ഷാജിയെ അയോഗ്യനാക്കിയതിനു പിന്നിൽ കള്ളക്കളിയാണെന്ന് മുസ്ലിം ലീഗ് എംഎല്‍എ പി.കെ ബഷീർ. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ എല്ലാ വിധിയും നടപ്പാക്കേണ്ടതില്ലെന്നും ബഷീർ പറഞ്ഞു. കാസർഗോട്ട് നടന്ന മുസ്ലിം യൂത്ത് ലീഗ് യുവജനയാത്രയുടെ ഉത്ഘാടന വേദിയിലാണ് ബഷീർ കോടതിക്കെതിരെ ആഞ്ഞടിച്ചത്. ഷാജിക്കെതിരായ വിധിയുടെ കള്ളക്കളി മുഴുവന്‍ പുറത്തുകൊണ്ടുവരും. ബുധനാഴ്ച കഴിഞ്ഞ് വ്യാഴാഴ്ച കെ.എം ഷാജി കേരള നിയമസഭയില്‍ ഉണ്ടാകുമെന്നും ബഷീർ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഴീക്കോട് എംഎല്‍എയായ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആറു വര്‍ഷം വിലക്കും കല്പ്പിച്ചിട്ടുണ്ട്. ഇത് ചോദ്യം ചെയ്ത് ഷാജി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഉടനെ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഴീക്കോട് എംഎല്‍എയായ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആറു വര്‍ഷം വിലക്കും കല്പ്പിച്ചിട്ടുണ്ട്. ഇത് ചോദ്യം ചെയ്ത് ഷാജി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഉടനെ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.