ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസിലെ പ്രതിയായ മലയാളി അറസ്റ്റിൽ. കൊയിലാണ്ടി സ്വദേശി സുരേഷ് നായരാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന സുരേഷിനെ ഗുജറാത്തിലെ ഭരൂച്ചിൽനിന്നാണ് ഗുജറാത്ത് ഭീകരവിരുദ്ധസേന പിടികൂടിയത്. നർമദാ നദീതീരത്തെ തീർഥാടനകേന്ദ്രത്തിൽ എത്തിയേക്കുമെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് സുരേഷ് പിടിയിലായത്.
2007 ഒക്ടോബര്‍ 11 ന് ആണ് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്നത്. സ്ഫോടനത്തിനായി ബോംബ് എത്തിച്ചത് സുരേഷാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേസിൽ സുരേഷ് ഉൾപ്പെടെ മൂന്നു പ്രതികൾ ഒളിവിലായിരുന്നു. സുരേഷിനെ പിടികൂടുന്നവർക്ക് പോലീസ് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കേസിലെ മുഖ്യപ്രതി സ്വാമി അസീമാനന്ദയെയും മറ്റ് ആറ് പ്രതികളെയും ജയ്പുർ പ്രത്യേക എൻഐഎ കോടതി സംശയത്തിന്റെ അനുകൂല്യത്തിൽ വെറുതെവിട്ടിരുന്നു. ഹിന്ദുസംഘടനാ പ്രവര്‍ത്തകരായ ദേവേന്ദ്ര ഗുപ്ത, ഭാവേഷ് പട്ടേല്‍, സുനിൽ ജോഷി എന്നിവരെ ജിവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു.
2007 ഒക്ടോബര്‍ 11 ന് ആണ് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്നത്. സ്ഫോടനത്തിനായി ബോംബ് എത്തിച്ചത് സുരേഷാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേസിൽ സുരേഷ് ഉൾപ്പെടെ മൂന്നു പ്രതികൾ ഒളിവിലായിരുന്നു. സുരേഷിനെ പിടികൂടുന്നവർക്ക് പോലീസ് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കേസിലെ മുഖ്യപ്രതി സ്വാമി അസീമാനന്ദയെയും മറ്റ് ആറ് പ്രതികളെയും ജയ്പുർ പ്രത്യേക എൻഐഎ കോടതി സംശയത്തിന്റെ അനുകൂല്യത്തിൽ വെറുതെവിട്ടിരുന്നു. ഹിന്ദുസംഘടനാ പ്രവര്‍ത്തകരായ ദേവേന്ദ്ര ഗുപ്ത, ഭാവേഷ് പട്ടേല്‍, സുനിൽ ജോഷി എന്നിവരെ ജിവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു.