ബംഗളൂരു: അർബുദബാധിതയായ ഉമ്മയെ കാണാൻ കേരളത്തിലേക്ക് പോകാൻ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിക്ക് അനുമതി. ബംഗളൂരു സ്ഫോടന കേസ് വിചാരണ നടത്തുന്ന ബംഗളൂരു എൻഐഎ പ്രത്യേക കോടതിയാണ് അനുമതി നൽകിയത്. മഅദനിക്ക് ഒക്ടോബർ 28 മുതൽ നവംബർ നാലുവരെ കേരളത്തിൽ തങ്ങാമെന്ന് കോടതി അറിയിച്ചു.
ഉമ്മ അസ്മ ബീവിയുടെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് കരുനാഗപ്പള്ളിയിലെ അന്‍വാര്‍ശേരിയിലെ തോട്ടുവാല്‍ മന്‍സിലിലേക്ക് പോകാൻ അനുമതി തേടി മഅദനി കോടതിയെ സമീപിച്ചത്. ഉമ്മയുടെ ഒരു ഭാഗം തളർന്നുവെന്നും ഈ സാഹചര്യത്തിൽ രണ്ടാഴ്ചക്കാലത്തേക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകണമെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഈ ആവശ്യം അംഗീകരിച്ചാണ് കോടതി അനുവാദം നൽകിയത്.
കഴിഞ്ഞ മേയിലും കോടതിയുടെ അനുമതിയോടെ മഅ്ദനി കേരളത്തിലെത്തി ഉമ്മയെ സന്ദർശിച്ചിരുന്നു.
ഉമ്മ അസ്മ ബീവിയുടെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് കരുനാഗപ്പള്ളിയിലെ അന്‍വാര്‍ശേരിയിലെ തോട്ടുവാല്‍ മന്‍സിലിലേക്ക് പോകാൻ അനുമതി തേടി മഅദനി കോടതിയെ സമീപിച്ചത്. ഉമ്മയുടെ ഒരു ഭാഗം തളർന്നുവെന്നും ഈ സാഹചര്യത്തിൽ രണ്ടാഴ്ചക്കാലത്തേക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകണമെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഈ ആവശ്യം അംഗീകരിച്ചാണ് കോടതി അനുവാദം നൽകിയത്.
കഴിഞ്ഞ മേയിലും കോടതിയുടെ അനുമതിയോടെ മഅ്ദനി കേരളത്തിലെത്തി ഉമ്മയെ സന്ദർശിച്ചിരുന്നു.