കൊച്ചി: ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ തന്നെ നിയമിക്കണമെന്ന് ഹൈക്കോടതി. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളിൽ ദേവസ്വം കമ്മീഷണറായി അഹിന്ദുക്കളെ നിയമിക്കാൻ കഴിയുന്ന തരത്തിൽ സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി നടപടി.
അഹിന്ദുക്കളെ ദേവസ്വം കമ്മീഷണർ ആയി നിയമിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
ദേവസ്വം കമ്മീഷണർ ഹിന്ദുവായിരിക്കണമെന്നാണ് തിരുവിതാംകൂർ - കൊച്ചി ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ടിൽ വ്യക്തമാക്കിയിരുന്നത്. ഈ വ്യവസ്ഥ ഭേദഗതി ചെയ്തതോടെ അഹിന്ദുക്കളെ ദേവസ്വം കമ്മീഷണറായി നിയമിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം.
നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്നും ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ മാത്രമേ നിയമിക്കാവൂ എന്നും ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, പ്രയാർ ഗോപാലകൃഷ്ണൻ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
അഹിന്ദുക്കളെ ദേവസ്വം കമ്മീഷണർ ആയി നിയമിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
ദേവസ്വം കമ്മീഷണർ ഹിന്ദുവായിരിക്കണമെന്നാണ് തിരുവിതാംകൂർ - കൊച്ചി ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ടിൽ വ്യക്തമാക്കിയിരുന്നത്. ഈ വ്യവസ്ഥ ഭേദഗതി ചെയ്തതോടെ അഹിന്ദുക്കളെ ദേവസ്വം കമ്മീഷണറായി നിയമിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം.
നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്നും ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ മാത്രമേ നിയമിക്കാവൂ എന്നും ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, പ്രയാർ ഗോപാലകൃഷ്ണൻ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.