ന്യൂഡൽഹി: സിബിഐയിലെ ആഭ്യന്തരപ്രശ്നങ്ങളിൽ സുപ്രീംകോടതി നിലപാട് സ്വാഗതം ചെയ്യുന്നതായി കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി. സിബിഐയുടെ വിശ്വാസ്യത നിലനിറുത്താൻ കോടതി ഇടപെടൽ സഹായിക്കും. കോടതിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്നും അരുൺ ജയ്റ്റ്ലി പറഞ്ഞു.
സിബിഐയിലെ പ്രശ്നങ്ങളിൽ ജസ്റ്റീസ് എ.കെ. പട്നായിക്കിന്റെ മേൽനോട്ടത്തിൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റിയതിനെതിരെ അലോക് വർമ നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിൽ പറയുന്നു.
അതേസമയം, സിബിഐ ഡയറക്ടറിന്റെ ചുമതല നൽകിയിരിക്കുന്ന എം. നാഗേശ്വർ റാവു നയപരമായ തീരുമാനം എടുക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ഈ സ്ഥാനത്തു തുടർന്നു കൊണ്ട് ഭരണം മുന്നോട്ട് കൊണ്ടുപോകാം.
സിബിഐയിലെ പ്രശ്നങ്ങളിൽ ജസ്റ്റീസ് എ.കെ. പട്നായിക്കിന്റെ മേൽനോട്ടത്തിൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റിയതിനെതിരെ അലോക് വർമ നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിൽ പറയുന്നു.
അതേസമയം, സിബിഐ ഡയറക്ടറിന്റെ ചുമതല നൽകിയിരിക്കുന്ന എം. നാഗേശ്വർ റാവു നയപരമായ തീരുമാനം എടുക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ഈ സ്ഥാനത്തു തുടർന്നു കൊണ്ട് ഭരണം മുന്നോട്ട് കൊണ്ടുപോകാം.