തിരുവനന്തപുരം: കേരളം നേരിട്ട പ്രളയദുരന്തത്തിൽ 31,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഐക്യരാഷ്ട്രസഭ സമിതി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന് യുഎൻ സമിതി റിപ്പോർട്ട് കൈമാറി. പ്രളയത്തിന് ശേഷം യുഎൻ സംഘം നടത്തിയ പഠനത്തിലാണ് നഷ്ടം കണക്കാക്കി അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത്.
സംസ്ഥാനത്തിന്റെ പുനരുജ്ജീവനത്തിന് ആവശ്യമായ നിർദേശങ്ങൾ അടങ്ങുന്ന അന്തിമ റിപ്പോര്‍ട്ടാണ് യുഎന്‍ സമിതി സമര്‍പ്പിച്ചത്. മൂന്നുവര്‍ഷത്തിനകം നടപ്പിലാക്കേണ്ട നിര്‍ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. കേരള പുനര്‍നിര്‍മാണത്തിനുളള വായ്പ നിശ്ചയിക്കുന്നതിനുളള നടപടികള്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ നടത്തുമെന്നാണ് കരുതുന്നത്.
പ്രളയദുരന്തത്തെ നേരിടാന്‍ കേരളം നെതര്‍ലന്‍ഡ്സ് മാതൃകയില്‍ ജലനയം രൂപീകരിക്കണമെന്ന് നേരത്തെ യുഎൻ ചീഫ് സെക്രട്ടറിക്ക് നല്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കുട്ടനാടിന് വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം. പ്രളയബാധിത മേഖലകളില്‍ താമസം ഒഴിവാക്കണമെന്നും യുഎൻ റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു.
സംസ്ഥാനത്തിന്റെ പുനരുജ്ജീവനത്തിന് ആവശ്യമായ നിർദേശങ്ങൾ അടങ്ങുന്ന അന്തിമ റിപ്പോര്‍ട്ടാണ് യുഎന്‍ സമിതി സമര്‍പ്പിച്ചത്. മൂന്നുവര്‍ഷത്തിനകം നടപ്പിലാക്കേണ്ട നിര്‍ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. കേരള പുനര്‍നിര്‍മാണത്തിനുളള വായ്പ നിശ്ചയിക്കുന്നതിനുളള നടപടികള്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ നടത്തുമെന്നാണ് കരുതുന്നത്.
പ്രളയദുരന്തത്തെ നേരിടാന്‍ കേരളം നെതര്‍ലന്‍ഡ്സ് മാതൃകയില്‍ ജലനയം രൂപീകരിക്കണമെന്ന് നേരത്തെ യുഎൻ ചീഫ് സെക്രട്ടറിക്ക് നല്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കുട്ടനാടിന് വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം. പ്രളയബാധിത മേഖലകളില്‍ താമസം ഒഴിവാക്കണമെന്നും യുഎൻ റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു.