ചങ്ങനാശേരി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വിശ്വാസികൾക്ക് എതിരെയുള്ള സര്‍ക്കാരിന്റെ നിലപാട് അധാര്‍മ്മികവും ജനാധിപത്യ വിരുദ്ധവുമെന്ന് എൻഎസ്എസ്. റിവ്യൂ ഹര്‍ജി നല്കാന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നു മാത്രമല്ല, ദേവസ്വം ബോര്‍ഡിനെ അനുവദിക്കുന്നില്ല. അടിയന്തരാവസ്ഥയ്ക്കു തുല്യമായ തരത്തില്‍ വിശ്വാസികള്‍ക്കെതിരെ പോലീസ് നടപടികളുമായി സര്‍ക്കാര്‍ നീങ്ങുകയാണെന്നും എന്‍എസ്എസ് പത്രക്കുറിപ്പില്‍ പറഞ്ഞു.
പന്തളം രാജകുടുംബത്തെയും തന്ത്രിമാരെയും മുഖ്യമന്ത്രിയും മന്ത്രിമാരും അവഹേളിക്കുകയാണ്. ഇക്കാര്യം വിശ്വാസികളുടെ മനസിന് മുറിവേൽപ്പിച്ചു. ജനാധിപത്യ സര്‍ക്കാരിൽ നിന്ന് ഇത്തരം നടപടികൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. എൻഎസ്എസ് ഇക്കാര്യത്തിൽ വിശ്വാസികൾക്കൊപ്പമാണ്. നിയമപരമായും സമാധാനപരമായും ഈ വിഷയത്തില്‍ പ്രതികരിക്കുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
എന്‍എസ്എസ് സ്ഥാപകദിനമായ ഒക്ടോബര്‍ 31ന് ക്ഷേത്രങ്ങളില്‍ വഴിപാടും കരയോഗമന്ദിരത്തില്‍ ശ്രീഅയ്യപ്പന്റെ ചിത്രത്തിനു മുമ്പില്‍ നിലവിളക്ക് കൊളുത്തി വിശ്വാസസംരക്ഷണനാമജപവും നടത്തി പ്രതിഷേധിക്കുമെന്നും എന്‍എസ്എസ് വ്യക്തമാക്കി.
പന്തളം രാജകുടുംബത്തെയും തന്ത്രിമാരെയും മുഖ്യമന്ത്രിയും മന്ത്രിമാരും അവഹേളിക്കുകയാണ്. ഇക്കാര്യം വിശ്വാസികളുടെ മനസിന് മുറിവേൽപ്പിച്ചു. ജനാധിപത്യ സര്‍ക്കാരിൽ നിന്ന് ഇത്തരം നടപടികൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. എൻഎസ്എസ് ഇക്കാര്യത്തിൽ വിശ്വാസികൾക്കൊപ്പമാണ്. നിയമപരമായും സമാധാനപരമായും ഈ വിഷയത്തില്‍ പ്രതികരിക്കുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
എന്‍എസ്എസ് സ്ഥാപകദിനമായ ഒക്ടോബര്‍ 31ന് ക്ഷേത്രങ്ങളില്‍ വഴിപാടും കരയോഗമന്ദിരത്തില്‍ ശ്രീഅയ്യപ്പന്റെ ചിത്രത്തിനു മുമ്പില്‍ നിലവിളക്ക് കൊളുത്തി വിശ്വാസസംരക്ഷണനാമജപവും നടത്തി പ്രതിഷേധിക്കുമെന്നും എന്‍എസ്എസ് വ്യക്തമാക്കി.