ന്യൂഡൽഹി: സാലറി ചലഞ്ചുമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംസ്ഥാന സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശന്പളം സംഭാവന ചെയ്യണമെന്ന സാലറി ചലഞ്ച് ഉത്തരവിനോടു സഹകരിക്കാത്തവർ വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
സാലറി ചലഞ്ചിനായി ജീവനക്കാരെ നിർബന്ധിക്കുന്നുവെന്ന ഹൈക്കോടതി നിരീക്ഷണം തെറ്റാണ്. വിസമ്മതപത്രം വേണ്ടന്ന വിധി പദ്ധതിക്കു തിരിച്ചടിയാകും. അതിനാൽ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഹർജി ഒക്ടോബർ 29ന് പരിഗണിക്കും.
പല കാരണങ്ങളാൽ ശന്പളം നൽകാനാവാത്തവരിൽനിന്നു വിസമ്മതപത്രം തേടുന്നത് അവരുടെ ആത്മാഭിമാനത്തെ ബാധിക്കുമെന്ന നിരീക്ഷണത്തിലായിരുന്നു ഹൈക്കോടതി വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥ സ്റ്റേ ചെയ്തത്.
ജീവനക്കാർക്കു സാന്പത്തിക സ്ഥിതിയനുസരിച്ചു ദുരിതാശ്വാസ നിധിയിലേക്ക് ഇഷ്ടാനുസരണം സംഭാവന നൽകാൻ വിധി തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ജീവനക്കാർ വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥയെ ചോദ്യം ചെയ്തു കേരള എൻജിഒ സംഘ് നൽകിയ അപ്പീലിലായിരുന്നു ഹൈക്കോടതി ഉത്തരവ്.
സാലറി ചലഞ്ചിനായി ജീവനക്കാരെ നിർബന്ധിക്കുന്നുവെന്ന ഹൈക്കോടതി നിരീക്ഷണം തെറ്റാണ്. വിസമ്മതപത്രം വേണ്ടന്ന വിധി പദ്ധതിക്കു തിരിച്ചടിയാകും. അതിനാൽ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഹർജി ഒക്ടോബർ 29ന് പരിഗണിക്കും.
പല കാരണങ്ങളാൽ ശന്പളം നൽകാനാവാത്തവരിൽനിന്നു വിസമ്മതപത്രം തേടുന്നത് അവരുടെ ആത്മാഭിമാനത്തെ ബാധിക്കുമെന്ന നിരീക്ഷണത്തിലായിരുന്നു ഹൈക്കോടതി വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥ സ്റ്റേ ചെയ്തത്.
ജീവനക്കാർക്കു സാന്പത്തിക സ്ഥിതിയനുസരിച്ചു ദുരിതാശ്വാസ നിധിയിലേക്ക് ഇഷ്ടാനുസരണം സംഭാവന നൽകാൻ വിധി തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ജീവനക്കാർ വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥയെ ചോദ്യം ചെയ്തു കേരള എൻജിഒ സംഘ് നൽകിയ അപ്പീലിലായിരുന്നു ഹൈക്കോടതി ഉത്തരവ്.