+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റഫാൽ മുതൽ മെഡിക്കൽ അഴിമതിവരെ; അലോക് വർമ പരിശോധിച്ചിരുന്ന കേസുകൾ...

ന്യൂഡൽഹി: സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് അലോക് വർമയെ നീക്കുന്പോൾ അദ്ദേഹത്തിന്‍റെ മേശപ്പുറത്തുണ്ടായിരുന്നത് വന്പൻ കേസുകൾ സംബന്ധിച്ച രേഖകൾ. റഫാൽ ഇടപാട്
റഫാൽ മുതൽ മെഡിക്കൽ അഴിമതിവരെ; അലോക് വർമ പരിശോധിച്ചിരുന്ന കേസുകൾ...
ന്യൂഡൽഹി: സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് അലോക് വർമയെ നീക്കുന്പോൾ അദ്ദേഹത്തിന്‍റെ മേശപ്പുറത്തുണ്ടായിരുന്നത് വന്പൻ കേസുകൾ സംബന്ധിച്ച രേഖകൾ. റഫാൽ ഇടപാട് മുതൽ മെഡിക്കൽ കൗണ്‍സിൽ അഴിമതിക്കേസ് വരെയുള്ളവയാണ് അദ്ദേഹം പരിഗണിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കു പങ്കുള്ളതായി ആരോപണം ഉയർന്ന സ്റ്റെർലിംഗ് ബയോട്ടെക്കുമായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം പരിശോധിച്ചിരുന്നു.

സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കിയതിനെതിരേ സുപ്രീം കോടതിയിൽ നൽകിയ പരാതിയിൽ, ഉന്നത ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം കേന്ദ്ര സർക്കാരിന് അനഭിമതമായതിനാൽ ശരിയായ ദിശയിൽ പോയില്ലെന്ന് അലോക് വർമ ആരോപിച്ചിരുന്നു. ചില കേസിന്‍റെ അന്വേഷണങ്ങളിൽ അസ്താന അനാവശ്യമായ ഇടപെടൽ നടത്തിയെന്നും അലോക് വർമ കുറ്റപ്പെടുത്തുന്നു.

അലോക് വർമ പരിശോധിച്ചുവന്നിരുന്ന കേസുകൾ

* ഫ്രാൻസിൽനിന്നു യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള റഫാൽ കരാറിൽ അന്വേഷണം. 132 പേജുള്ള പരാതിയാണ് ഇത് സംബന്ധിച്ചു സിബിഐക്കു ലഭിച്ചത്. യശ്വന്ത് സിൻഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് പരാതിക്കാർ.

* വിരമിച്ച ഹൈക്കോടതി ജഡ്ജി ഐ.എം.ഖുദ്ദുസി ഉൾപ്പെടെ നിരവധി ഉന്നതർ ഉൾപ്പെട്ട മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ കൈക്കൂലി കേസ്.

* മെഡിക്കൽ അഡ്മിഷൻ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് അവധിയിൽ പ്രവേശിപ്പിക്കപ്പെട്ട അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.എൻ.ശുക്ലയുമായി ബന്ധപ്പെട്ട കേസ്.

* കേന്ദ്ര ധനകാര്യ സെക്രട്ടറി ഹസ്മുഖ് അധിയയ്ക്കെതിരേ ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി നൽകി നൽകിയ കത്ത്.

* കൽക്കരി ഖനികൾ അനുവദിച്ചതിൽ ക്രമക്കേട് ആരോപിച്ച് പ്രധാനമന്ത്രിയുടെ സെക്രട്ടറി ഭാസ്കർ ഖുൽബെയ്ക്കെതിരേ ലഭിച്ച പരാതി.

* ഉന്നത പൊതുമേഖലാ നിയമനങ്ങൾക്കു കൈക്കൂലി നൽകിയതായി, ഡൽഹി സ്വദേശിയായ ഇടനിലക്കാരനിൽനിന്നു പിടിച്ചെടുത്ത പട്ടിക സംബന്ധിച്ച അന്വേഷണം.

* ആരോപണ വിധേയനായ സിബിഐ ഡയറക്ടർ രാകേസ് അസ്താനയുമായി ബന്ധപ്പെട്ട സ്റ്റെർലിംഗ് ബയോട്ടെക്ക് അന്വേഷണം.
More in Latest News :