തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പു നിർദേശിച്ചിരിക്കുന്നതിൽനിന്നു വ്യത്യസ്തമായി വാഹനങ്ങളിൽ നന്പർ പ്ലേറ്റുകൾ ഘടിപ്പിക്കുന്നവർക്കു മുന്നറിയിപ്പുമായി കേരള പോലീസ്. ചിത്രപ്പണിയും അലങ്കാരങ്ങളുമുള്ള നന്പർ പ്ലേറ്റുകൾ ഉപയോഗിച്ചാൽ 5000 രൂപ വരെ പിഴ ഈടാക്കുമെന്നു പോലീസ് അറിയിച്ചു. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങളും പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവർത്തിച്ചു.
നിയമപ്രകാരം ലൈറ്റ്, മീഡിയം, ഹെവി പൊതുവാഹനങ്ങളുടെ പിന്നിലും വശങ്ങളിലും രണ്ടുവരിയിൽ നന്പർ എഴുതണം. മോട്ടോർ കാർ, ടാക്സി കാർ എന്നിവയ്ക്കു മാത്രം മുന്നിലും പിന്നിലും ഒറ്റവരി നന്പർ മതി. മറ്റു വാഹനങ്ങൾക്ക് മുൻവശത്തെ നന്പർ ഒറ്റവരിയായി എഴുതാം.
നന്പർ പ്ലേറ്റുകളിൽ നന്പറിനു സമാനമായചിത്രപ്പണിയും പേരുമെഴുതി ഉപയോഗിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടു നിർത്താതെ പോകുന്പോൾ നന്പർ മനസിലാക്കാൻ സാധിക്കില്ല. ചില നന്പർ പ്ലേറ്റുകളിൽ മൂന്ന്, നാല്, ആറ്, എട്ട്, ഒന്പത് തുടങ്ങിയ നന്പറുകൾ വായിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. ഇത്തരം നന്പർ പ്ലേറ്റ് ഉപയോഗിച്ചാൽ മോട്ടോർ വാഹന നിയമം 177, 39, 192 വകുപ്പുകൾ കൂടി ചേർത്തു 2000 മുതൽ 5000 രൂപ വരെ പിഴ ഈടാക്കുന്നതാണ്.
നിയമം ലംഘിച്ചാൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് 2000 രൂപ, ലൈറ്റ് വാഹനങ്ങൾക്ക് 3000, മീഡിയം വാഹനങ്ങൾക്ക് 4000, ഹെവി വാഹനങ്ങൾക്ക് 5000 എന്നിങ്ങനെയാണ് പിഴ. നന്പർ ചെരിച്ചെഴുതുക, വ്യക്തത ഇല്ലാതിരിക്കുക, നന്പർപ്ലേറ്റിൽ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക, നന്പർപ്ലേറ്റിലെ അക്ഷരങ്ങളും അക്കങ്ങളും ഇളകിപ്പോകുക, മാഞ്ഞുപോവുക തുടങ്ങിയവയും കുറ്റകരമാണെന്നു പോലീസ് അറിയിച്ചു.
നിയമപ്രകാരം ലൈറ്റ്, മീഡിയം, ഹെവി പൊതുവാഹനങ്ങളുടെ പിന്നിലും വശങ്ങളിലും രണ്ടുവരിയിൽ നന്പർ എഴുതണം. മോട്ടോർ കാർ, ടാക്സി കാർ എന്നിവയ്ക്കു മാത്രം മുന്നിലും പിന്നിലും ഒറ്റവരി നന്പർ മതി. മറ്റു വാഹനങ്ങൾക്ക് മുൻവശത്തെ നന്പർ ഒറ്റവരിയായി എഴുതാം.
നന്പർ പ്ലേറ്റുകളിൽ നന്പറിനു സമാനമായചിത്രപ്പണിയും പേരുമെഴുതി ഉപയോഗിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടു നിർത്താതെ പോകുന്പോൾ നന്പർ മനസിലാക്കാൻ സാധിക്കില്ല. ചില നന്പർ പ്ലേറ്റുകളിൽ മൂന്ന്, നാല്, ആറ്, എട്ട്, ഒന്പത് തുടങ്ങിയ നന്പറുകൾ വായിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. ഇത്തരം നന്പർ പ്ലേറ്റ് ഉപയോഗിച്ചാൽ മോട്ടോർ വാഹന നിയമം 177, 39, 192 വകുപ്പുകൾ കൂടി ചേർത്തു 2000 മുതൽ 5000 രൂപ വരെ പിഴ ഈടാക്കുന്നതാണ്.
നിയമം ലംഘിച്ചാൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് 2000 രൂപ, ലൈറ്റ് വാഹനങ്ങൾക്ക് 3000, മീഡിയം വാഹനങ്ങൾക്ക് 4000, ഹെവി വാഹനങ്ങൾക്ക് 5000 എന്നിങ്ങനെയാണ് പിഴ. നന്പർ ചെരിച്ചെഴുതുക, വ്യക്തത ഇല്ലാതിരിക്കുക, നന്പർപ്ലേറ്റിൽ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക, നന്പർപ്ലേറ്റിലെ അക്ഷരങ്ങളും അക്കങ്ങളും ഇളകിപ്പോകുക, മാഞ്ഞുപോവുക തുടങ്ങിയവയും കുറ്റകരമാണെന്നു പോലീസ് അറിയിച്ചു.