ചെന്നൈ: തമിഴ്നാട്ടിലെ 18 എംഎൽഎമാരെ അയോഗ്യരാക്കി മദ്രാസ് ഹൈക്കോടതി വിധി തങ്ങൾക്ക് തിരിച്ചടിയല്ലെന്ന് അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.ടി. ദിനകരൻ. ഈ സാഹചര്യങ്ങളെ തങ്ങൾ അതിജീവിക്കും. എംഎൽഎമാരുമായി ആലോചിച്ചശേഷം തുടർ നടപടികൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയിൽ പോകണമോ ഉപതെരഞ്ഞെടുപ്പ് നേരിടണോ എന്ന് എംഎൽഎമാർ തീരുമാനിക്കും. ആവശ്യമെങ്കിൽ ഉപതെരഞ്ഞെടുപ്പ് നേരിടുമെന്നും ദിനകരൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ സർക്കാരിൽ അവിശ്വാസം രേഖപ്പെട്ടുത്തിയ 18 എംഎൽഎമാരെയാണ് 2017 സെപ്റ്റംബർ 18ന് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയത്. ഈ നടപടിയാണ് ഇന്ന് മദ്രാസ് ഹൈക്കടോതി ശരിവച്ചത്.
ദിനകരു പിന്തുണ പ്രഖ്യാപിച്ചാണ് എംഎൽഎമാർ വിപ്പ് ലംഘിച്ചത്. മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയ എംഎൽഎമാർക്കെതിരേ 1986ലെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്.
സുപ്രീംകോടതിയിൽ പോകണമോ ഉപതെരഞ്ഞെടുപ്പ് നേരിടണോ എന്ന് എംഎൽഎമാർ തീരുമാനിക്കും. ആവശ്യമെങ്കിൽ ഉപതെരഞ്ഞെടുപ്പ് നേരിടുമെന്നും ദിനകരൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ സർക്കാരിൽ അവിശ്വാസം രേഖപ്പെട്ടുത്തിയ 18 എംഎൽഎമാരെയാണ് 2017 സെപ്റ്റംബർ 18ന് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയത്. ഈ നടപടിയാണ് ഇന്ന് മദ്രാസ് ഹൈക്കടോതി ശരിവച്ചത്.
ദിനകരു പിന്തുണ പ്രഖ്യാപിച്ചാണ് എംഎൽഎമാർ വിപ്പ് ലംഘിച്ചത്. മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയ എംഎൽഎമാർക്കെതിരേ 1986ലെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്.