റിയാദ്: ലബനൻ പ്രധാനമന്ത്രി സാദ് ഹരിരിയെ തന്റെ അനുയായികൾ തട്ടിക്കൊണ്ടുപോയെന്ന ആരോപണങ്ങൾ ചിരിച്ചുതള്ളി സൗദി രാജകുമാരൻ. റിയാദിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഫോറത്തിൽ സംസാരിക്കവെ ഹരിരിയെ ഒപ്പമിരുത്തിയാണ് മുഹമ്മദ് ബിൻ സൽമാൻ ആരോപണം തള്ളിയത്.
ഹരിരി രണ്ടു ദിവസം കൂടി സൗദിയിലുണ്ടാകുമെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയെന്ന് അഭ്യൂഹം പരക്കില്ലെന്നും രാജകുമാരൻ തമാശ പറഞ്ഞു. തൊട്ടടുത്തിരുന്ന ഹരിരിക്കുനേരെ പൊട്ടിച്ചിരിച്ചു കൈകൾ പിടിച്ചു കുലുക്കിക്കൊണ്ടാണു രാജകുമാരൻ ഇതു പറഞ്ഞത്. സദസിലുണ്ടായിരുന്നവരും ചിരിയിൽ പങ്കുചേർന്നു.
ഹരിരിയുടെ ദീർഘകാല സുഹൃത്താണു സൗദിയെങ്കിലും, സൗദിയുടെ എതിരാളികളായ ഇറാൻ ലെബനനിലെ ഹിസ്ബുള്ള നീക്കങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ സൗദി തലസ്ഥാനത്തുനിന്നു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത ഹരിരി, താൻ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ചു. ഈ സമയത്തുതന്നെ ഹരിരി സൗദിയുടെ തടവിലാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു.
എന്നാൽ ഫ്രഞ്ച് ഇടപെടലോടെ രാജി പിൻവലിക്കാൻ ഹരിരി തയാറായി. ഹരിരി സ്ഥാനമൊഴിയുന്നതിനു പിന്നിൽ പ്രവർത്തിച്ചതായുള്ള ആരോപണങ്ങൾ സൗദി തള്ളുകയും ചെയ്തു. ഈ വർഷം മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഹരിരി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
ഹരിരി രണ്ടു ദിവസം കൂടി സൗദിയിലുണ്ടാകുമെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയെന്ന് അഭ്യൂഹം പരക്കില്ലെന്നും രാജകുമാരൻ തമാശ പറഞ്ഞു. തൊട്ടടുത്തിരുന്ന ഹരിരിക്കുനേരെ പൊട്ടിച്ചിരിച്ചു കൈകൾ പിടിച്ചു കുലുക്കിക്കൊണ്ടാണു രാജകുമാരൻ ഇതു പറഞ്ഞത്. സദസിലുണ്ടായിരുന്നവരും ചിരിയിൽ പങ്കുചേർന്നു.
ഹരിരിയുടെ ദീർഘകാല സുഹൃത്താണു സൗദിയെങ്കിലും, സൗദിയുടെ എതിരാളികളായ ഇറാൻ ലെബനനിലെ ഹിസ്ബുള്ള നീക്കങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ സൗദി തലസ്ഥാനത്തുനിന്നു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത ഹരിരി, താൻ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ചു. ഈ സമയത്തുതന്നെ ഹരിരി സൗദിയുടെ തടവിലാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു.
എന്നാൽ ഫ്രഞ്ച് ഇടപെടലോടെ രാജി പിൻവലിക്കാൻ ഹരിരി തയാറായി. ഹരിരി സ്ഥാനമൊഴിയുന്നതിനു പിന്നിൽ പ്രവർത്തിച്ചതായുള്ള ആരോപണങ്ങൾ സൗദി തള്ളുകയും ചെയ്തു. ഈ വർഷം മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഹരിരി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.