ന്യൂഡൽഹി: പഞ്ചാബിലെ ദസുവയിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്മോർട്ടം പരിശോധന കഴിഞ്ഞു. മൃതദേഹത്തിൽ ആന്തരികമോ ബാഹ്യമോ ആയ മുറിവുകൾ കണ്ടെത്താനായില്ലെന്ന് നടപടികൾക്ക് നേതൃത്വം നൽകിയ മുന്നംഗ മെഡിക്കൽ സംഘത്തിലെ ഡോ. ജസ്വീന്ദർ സിംഗ് പറഞ്ഞു. പോസ്റ്റ് മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് ചൊവ്വാഴ്ച പുറത്തു വിട്ടില്ല. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലത്തിന് ഒന്നര മാസവും രാസപരിശോധന ഫലത്തിന് ആറുമാസം വരെയും സമയം എടുക്കമെന്നു ഡോക്ടർമാർ പറഞ്ഞു.
അതേസമയം, ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും ക്രിമിനൽ നടപടി ചട്ടപ്രകാരം 174-ാം വകുപ്പനുസരിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു. ദസുവയിലെ സെന്റ് പോൾസ് കോണ്വെന്റിനോട് ചേർന്ന താമസസ്ഥലത്തു തിങ്കളാഴ്ചയാണ് ചേർത്തല പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫാ. കുര്യാക്കോസിന് അന്തിമോപാചാരം അർപ്പിച്ച് ചൊവ്വാഴ്ച ജലന്ധർ രൂപതയിൽ ചണ്ഡീഗഡ് ബിഷപ് ഡോ. ഇഗ്നേഷ്യസ് മസ്ക്രീനാസ്, ജലന്ധർ രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ഡോ. ആഞ്ജലോ ഗ്രേഷ്യസ് എന്നിവരുടെ കാർമികത്വത്തിൽ പ്രത്യേക കുർബാന നടന്നു. വൈദികന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങൾ സുതാര്യമായി നടക്കുന്നതിന് പൂർണമായും സഹകരിക്കുമെന്ന് ഡോ. ആഞ്ജലോ ഗ്രേഷ്യസ് അറിയിച്ചു. വൈദികന്റെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നു. ഫാ. കുര്യാക്കോസ് കാട്ടുതറ ജലന്ധർ രൂപതയ്ക്കു നൽകിയ നിസ്തുല സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബന്ധുക്കൾ കേരളത്തിൽ പോലീസിൽ പരാതി നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റുമോർട്ടം ആദ്യദിവ സം നടത്താതിരുന്നത്. ചൊവ്വാഴ്ച കേരളത്തിൽ നിന്ന് ഫാ. കുര്യാക്കോസിന്റെ സഹോദരൻ ഹോഷിയാർപൂരിൽ എത്തിയിരുന്നു. മരണത്തിൽ അസ്വഭാവികതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഹോഷിയാർപൂർ പോലീസിൽ ബന്ധുക്കൾ പരാതി നൽകി. പന്നീട് ഉച്ചകഴിഞ്ഞാണ് പോസ്റ്റ്മോർട്ടം നടന്നത്. കേരളത്തിൽ നിന്നുള്ള സഹോദരൻ ജോസ് കാട്ടുതറയ്ക്കു പുറമേ വൈദികന്റെ വിദേശത്തുള്ള മറ്റൊരു സഹോദരനും ചൊവ്വാഴ്ച സ്ഥലത്തെത്തിയിരുന്നു.
ക്രിമിനൽ നടപടി ചട്ടം 174-ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്നു പോസ്റ്റ്മോർട്ടത്തിന് മുൻപ് ദസുവ സ്റ്റേഷൻ ഓഫീസർ ജഗദീഷ് രാജ് പറഞ്ഞു. പോസ്റ്റ്മോർട്ടം പൂർത്തിയായതിനുശേഷം അന്വേഷണം നടക്കുകയാണെന്നും മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്നു പരിശോധിച്ചു വരികയാണെന്നുമാണ് ഡിഎസ്പി എ.ആർ ശർമ പറഞ്ഞത്. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. മൃതദേഹം എംബാം ചെയ്ത് ഡൽഹി വഴി ഇന്നുവൈകുന്നേരം അഞ്ചരയോടെ നാട്ടിലെത്തിക്കും.
അതേസമയം, ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും ക്രിമിനൽ നടപടി ചട്ടപ്രകാരം 174-ാം വകുപ്പനുസരിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു. ദസുവയിലെ സെന്റ് പോൾസ് കോണ്വെന്റിനോട് ചേർന്ന താമസസ്ഥലത്തു തിങ്കളാഴ്ചയാണ് ചേർത്തല പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫാ. കുര്യാക്കോസിന് അന്തിമോപാചാരം അർപ്പിച്ച് ചൊവ്വാഴ്ച ജലന്ധർ രൂപതയിൽ ചണ്ഡീഗഡ് ബിഷപ് ഡോ. ഇഗ്നേഷ്യസ് മസ്ക്രീനാസ്, ജലന്ധർ രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ഡോ. ആഞ്ജലോ ഗ്രേഷ്യസ് എന്നിവരുടെ കാർമികത്വത്തിൽ പ്രത്യേക കുർബാന നടന്നു. വൈദികന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങൾ സുതാര്യമായി നടക്കുന്നതിന് പൂർണമായും സഹകരിക്കുമെന്ന് ഡോ. ആഞ്ജലോ ഗ്രേഷ്യസ് അറിയിച്ചു. വൈദികന്റെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നു. ഫാ. കുര്യാക്കോസ് കാട്ടുതറ ജലന്ധർ രൂപതയ്ക്കു നൽകിയ നിസ്തുല സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബന്ധുക്കൾ കേരളത്തിൽ പോലീസിൽ പരാതി നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റുമോർട്ടം ആദ്യദിവ സം നടത്താതിരുന്നത്. ചൊവ്വാഴ്ച കേരളത്തിൽ നിന്ന് ഫാ. കുര്യാക്കോസിന്റെ സഹോദരൻ ഹോഷിയാർപൂരിൽ എത്തിയിരുന്നു. മരണത്തിൽ അസ്വഭാവികതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഹോഷിയാർപൂർ പോലീസിൽ ബന്ധുക്കൾ പരാതി നൽകി. പന്നീട് ഉച്ചകഴിഞ്ഞാണ് പോസ്റ്റ്മോർട്ടം നടന്നത്. കേരളത്തിൽ നിന്നുള്ള സഹോദരൻ ജോസ് കാട്ടുതറയ്ക്കു പുറമേ വൈദികന്റെ വിദേശത്തുള്ള മറ്റൊരു സഹോദരനും ചൊവ്വാഴ്ച സ്ഥലത്തെത്തിയിരുന്നു.
ക്രിമിനൽ നടപടി ചട്ടം 174-ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്നു പോസ്റ്റ്മോർട്ടത്തിന് മുൻപ് ദസുവ സ്റ്റേഷൻ ഓഫീസർ ജഗദീഷ് രാജ് പറഞ്ഞു. പോസ്റ്റ്മോർട്ടം പൂർത്തിയായതിനുശേഷം അന്വേഷണം നടക്കുകയാണെന്നും മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്നു പരിശോധിച്ചു വരികയാണെന്നുമാണ് ഡിഎസ്പി എ.ആർ ശർമ പറഞ്ഞത്. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. മൃതദേഹം എംബാം ചെയ്ത് ഡൽഹി വഴി ഇന്നുവൈകുന്നേരം അഞ്ചരയോടെ നാട്ടിലെത്തിക്കും.