ന്യൂഡൽഹി: അഴിമതിക്കേസിൽ ആരോപിതനായ സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയുടെ അറസ്റ്റിനു കോടതി വിലക്ക്. തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കരുതെന്നും ഡൽഹി ഹൈക്കോടതി ജഡ്ജി നജ്മി വസീറി സിബിഐയോടു നിർദേശിച്ചു. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് അസ്താന നൽകിയ ഹർജിയിലാണു ഉത്തരവ്.
തന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ സിബിഐ ഉദ്യോഗസ്ഥൻ ദേവേന്ദർ കുമാർ കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അസ്താനയും ഹർജി നൽകിയത്.
അതേസമയം, അസ്താനയെ ചുമതലകളിൽനിന്നു നീക്കിയതായി സൂചനയുണ്ട്. അസ്താനയെ ചുമതലകളിൽ തുടരാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സിബിഐ ഡയറക്ടർ അലോക് വർമ കേന്ദ്ര സർക്കാരിനു കത്തുനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയെന്നാണു സൂചന.
തന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ സിബിഐ ഉദ്യോഗസ്ഥൻ ദേവേന്ദർ കുമാർ കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അസ്താനയും ഹർജി നൽകിയത്.
അതേസമയം, അസ്താനയെ ചുമതലകളിൽനിന്നു നീക്കിയതായി സൂചനയുണ്ട്. അസ്താനയെ ചുമതലകളിൽ തുടരാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സിബിഐ ഡയറക്ടർ അലോക് വർമ കേന്ദ്ര സർക്കാരിനു കത്തുനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയെന്നാണു സൂചന.