തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിയമോപദേശം തേടാൻ ദേവസ്വം ബോർഡ് തീരുമാനം. നേരത്തെ ബോർഡിനുവേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി വാദം ഏറ്റെടുക്കില്ല. പുതിയ അഭിഭാഷകനെ കണ്ടെത്താൻ ബോർഡ് ശ്രമം തുടങ്ങി.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്നു ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം പരിഗണിച്ചിരുന്നില്ല. സുപ്രീംകോടതി പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നത് നവംബർ 13ലേക്ക് മാറ്റിയ സാഹചര്യത്തിൽ വിഷയം അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്നാണ് ബോർഡിന്റെ തീരുമാനം.
സുപ്രീംകോടതിയിൽ ആവശ്യപ്പെടുമ്പോൾ റിപ്പോർട്ട് നൽകിയാൽ മതിയെന്ന വിലയിരുത്തലാണ് ബോർഡിനുള്ളത്. സുപ്രീംകോടതി അഭിഭാഷകരുമായി റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച് ആശയവിനിമയം തുടരുമെന്ന് ബോർഡ് അറിയിച്ചു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്നു ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം പരിഗണിച്ചിരുന്നില്ല. സുപ്രീംകോടതി പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നത് നവംബർ 13ലേക്ക് മാറ്റിയ സാഹചര്യത്തിൽ വിഷയം അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്നാണ് ബോർഡിന്റെ തീരുമാനം.
സുപ്രീംകോടതിയിൽ ആവശ്യപ്പെടുമ്പോൾ റിപ്പോർട്ട് നൽകിയാൽ മതിയെന്ന വിലയിരുത്തലാണ് ബോർഡിനുള്ളത്. സുപ്രീംകോടതി അഭിഭാഷകരുമായി റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച് ആശയവിനിമയം തുടരുമെന്ന് ബോർഡ് അറിയിച്ചു.