ഭോപ്പാൽ: മധ്യപ്രദേശിലെ കർഷക പ്രക്ഷോഭത്തിൽ ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ച യുവനേതാവ് ഗണ്‍വന്ത് പടിദാർ ബിജെപിയിൽനിന്നു രാജിവച്ചു. ബിജെപി സർക്കാർ തന്നെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പടിദാർ പാർട്ടി വിട്ടത്. കർഷകരെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണു രാജിയെന്നു പടിദാർ പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളഞ്ഞു. എന്നാൽ കർഷകർക്കു ശക്തമായ ഉറപ്പുകൾ നൽകാൻ തയാറായാൽ സഹകരിക്കാൻ തയാറാണെന്നും നൗജവാൻ കിസാൻസഭാ നേതാവ് കൂടിയായ പടിദാർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജൂണിൽ പോലീസ് വെടിവയ്പിൽ കർഷകർ കൊല്ലപ്പെട്ട മന്ദ്സോറിൽ ബിജെപി കർഷകരുമായി സമാധാന ചർച്ചകൾക്കു നിയോഗിച്ചത് പടിദാറിനെയായിരുന്നു. ഇയാളുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ കർഷകർ സമരം അവസാനിപ്പിച്ചു. 2015ൽ സില പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ട പടിദാർ പിന്നീട് ബിജെപിയിൽ ചേർന്നു.
നേരത്തെ, ഓപിയം കള്ളക്കടത്തമായി ബന്ധപ്പെട്ട് മന്ദ്സോർ കോടതി പടിദാറിനെ ശിക്ഷിച്ചിരുന്നെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളഞ്ഞു. എന്നാൽ കർഷകർക്കു ശക്തമായ ഉറപ്പുകൾ നൽകാൻ തയാറായാൽ സഹകരിക്കാൻ തയാറാണെന്നും നൗജവാൻ കിസാൻസഭാ നേതാവ് കൂടിയായ പടിദാർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജൂണിൽ പോലീസ് വെടിവയ്പിൽ കർഷകർ കൊല്ലപ്പെട്ട മന്ദ്സോറിൽ ബിജെപി കർഷകരുമായി സമാധാന ചർച്ചകൾക്കു നിയോഗിച്ചത് പടിദാറിനെയായിരുന്നു. ഇയാളുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ കർഷകർ സമരം അവസാനിപ്പിച്ചു. 2015ൽ സില പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ട പടിദാർ പിന്നീട് ബിജെപിയിൽ ചേർന്നു.
നേരത്തെ, ഓപിയം കള്ളക്കടത്തമായി ബന്ധപ്പെട്ട് മന്ദ്സോർ കോടതി പടിദാറിനെ ശിക്ഷിച്ചിരുന്നെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിച്ചു.