ന്യൂഡൽഹി: ഡൽഹിക്കു സമീപം ഗുഡ്ഗാവിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ജഡ്ജിയുടെ മകനും മരണത്തിനു കീഴടങ്ങി. അഡീഷണൽ സെഷൻസ് ജഡ്ജി കൃഷൻകാന്തിന്റെ മകൻ ധ്രുവ്(19) ആണ് ഇന്ന് പുലർച്ചെ മൂന്നിന് ആശുപത്രിയിൽ മരിച്ചത്.
ഒക്ടോബർ 13ന് ഉച്ചകഴിഞ്ഞു മൂന്നരയോടെ ആർകാഡിയ മാർക്കറ്റിൽ ഷോപ്പിംഗിനെത്തിയ ധ്രുവിനെയും അമ്മ റിതുവിനെയും സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാൽ വെടിവയ്ക്കുകയായിരുന്നു. ജഡ്ജി മാർക്കറ്റിനകത്തേക്കു പോയ നേരത്താണ് കാറിലിരുന്ന ഭാര്യക്കും മകനും നേർക്കു മഹിപാൽ വെടിയുതർത്തത്. ഗുരുതരമായി പരിക്കേറ്റ റിതു (45) നേരത്തെ മരിച്ചിരുന്നു.
സംഭവത്തിൽ അറസ്റ്റിലായ പ്രതി മഹിപാലിൽ ഇപ്പോൾ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. കുടുംബപ്രശ്നങ്ങൾ മൂലം മാനസികപിരിമുറക്കത്തിലായിരുന്നു മഹിപാൽ എന്നാണ് പോലീസ് പറയുന്നത്.
ഒക്ടോബർ 13ന് ഉച്ചകഴിഞ്ഞു മൂന്നരയോടെ ആർകാഡിയ മാർക്കറ്റിൽ ഷോപ്പിംഗിനെത്തിയ ധ്രുവിനെയും അമ്മ റിതുവിനെയും സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാൽ വെടിവയ്ക്കുകയായിരുന്നു. ജഡ്ജി മാർക്കറ്റിനകത്തേക്കു പോയ നേരത്താണ് കാറിലിരുന്ന ഭാര്യക്കും മകനും നേർക്കു മഹിപാൽ വെടിയുതർത്തത്. ഗുരുതരമായി പരിക്കേറ്റ റിതു (45) നേരത്തെ മരിച്ചിരുന്നു.
സംഭവത്തിൽ അറസ്റ്റിലായ പ്രതി മഹിപാലിൽ ഇപ്പോൾ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. കുടുംബപ്രശ്നങ്ങൾ മൂലം മാനസികപിരിമുറക്കത്തിലായിരുന്നു മഹിപാൽ എന്നാണ് പോലീസ് പറയുന്നത്.