ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിക്ക് നിയമസഹായം നൽകിയത് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ മകളാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി ജ്വല്ലറിക്ക് നിയമസഹായം നൽകുന്നത് ജയ്റ്റ്ലിയുടെ മകളും അഭിഭാഷകയുമായ സോണാലിയാണെന്നാണ് രാഹുലിന്റെ ആരോപണം. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ആരോപണം ഉന്നയിച്ചത്. സോണാലിയുടെ ബാങ്ക് അക്കൗണ്ട് നമ്പറും രാഹുൽ ട്വീറ്റ് ചെയ്തു.
കൊള്ളക്കാരൻ മെഹുൽ ചോക്സിയുടെ ശമ്പളക്കാരിയായിരുന്നു ജയ്റ്റ്ലിയുടെ മകൾ. അതിനിടെ അവളുടെ ധനമന്ത്രിയായ പിതാവ് ചോക്സിയുടെ ഫയലിനു മുകളിൽ അടയിരിക്കുകയും അയാളെ പറന്നുപോകാൻ അനുവദിക്കുകയും ചെയ്തു. ICICI a/c no: 12170500316 എന്ന അക്കൗണ്ട് നമ്പറിലൂടെ അവൾ പണം സ്വീകരിച്ചു. എന്നാൽ മാധ്യമങ്ങൾ ഈ വാർത്ത കാണാതെപോയത് ദുഖകരമാണെന്നും രാഹുൽ ട്വിറ്ററിൽ പറഞ്ഞു.
കൊള്ളക്കാരൻ മെഹുൽ ചോക്സിയുടെ ശമ്പളക്കാരിയായിരുന്നു ജയ്റ്റ്ലിയുടെ മകൾ. അതിനിടെ അവളുടെ ധനമന്ത്രിയായ പിതാവ് ചോക്സിയുടെ ഫയലിനു മുകളിൽ അടയിരിക്കുകയും അയാളെ പറന്നുപോകാൻ അനുവദിക്കുകയും ചെയ്തു. ICICI a/c no: 12170500316 എന്ന അക്കൗണ്ട് നമ്പറിലൂടെ അവൾ പണം സ്വീകരിച്ചു. എന്നാൽ മാധ്യമങ്ങൾ ഈ വാർത്ത കാണാതെപോയത് ദുഖകരമാണെന്നും രാഹുൽ ട്വിറ്ററിൽ പറഞ്ഞു.