+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മകനെ ശ്വാസംമുട്ടിച്ചു കൊന്നു; യുപി നിയമസഭാ കൗൺസിൽ ചെയർമാന്‍റെ ഭാര്യ അറസ്റ്റിൽ

ലക്നോ: ഉത്തർപ്രദേശിൽ‌ മകനെ ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ യുപി നിയമസഭാ കൗൺസിൽ ചെയർമാന്‍റെ ഭാര്യ അറസ്റ്റിൽ. രമേഷ് യാദവിന്‍റെ ഭാര്യ മീര യാദവാണു അറസ്റ്റിലായത
മകനെ ശ്വാസംമുട്ടിച്ചു കൊന്നു; യുപി നിയമസഭാ കൗൺസിൽ ചെയർമാന്‍റെ ഭാര്യ അറസ്റ്റിൽ
ലക്നോ: ഉത്തർപ്രദേശിൽ‌ മകനെ ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ യുപി നിയമസഭാ കൗൺസിൽ ചെയർമാന്‍റെ ഭാര്യ അറസ്റ്റിൽ. രമേഷ് യാദവിന്‍റെ ഭാര്യ മീര യാദവാണു അറസ്റ്റിലായത്. ഇവരുടെ മകൻ അഭിജിത് യാദവ് (23) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം മീരയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു.

ഞായറാഴ്ച ദാർ ഉൾ ഷഫയിലെ രമേഷ് യാദവിന്‍റെ ഫ്‌ളാറ്റിലാണ് അഭിജിതിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലം മരിച്ചെന്നായിരുന്നു ആദ്യ നിഗമനം. ശനിയാഴ്ച രാത്രി വൈകി മദ്യപിച്ചാണ് അഭിജിത് വീട്ടിലെത്തിയതെന്നാണ് മീര ബന്ധുക്കളോടും അയൽവാസികളോടും പറഞ്ഞിരുന്നത്. രാത്രി മുഴുവൻ അഭിജിത് അസ്വസ്ഥനായിരുന്നു. ഇടത് കൈയ്ക്കു വേദനയുണ്ടെന്നു പറഞ്ഞതിനെ തുടർന്ന് നെഞ്ചിൽ ബാം ഉപയോഗിച്ച് താൻ തടവിയെന്നും അവർ പറഞ്ഞു. ഞായറാഴ്ച രാവിലെ അഭിജിത് എഴുന്നേറ്റില്ല. ഇതോടെ പരിശോധിച്ചപ്പോഴാണ് മരിച്ചതായി മനസിലായെന്നും അവർ ബന്ധുക്കളെ വിശ്വസിപ്പിച്ചു.

ഞായറാഴ്ച മൃതദേഹം സംസ്കരിക്കാൻ തയാറെടുക്കുമ്പോൾ പോലീസ് തടഞ്ഞു. കുടുംബ സുഹൃത്ത് മരണത്തിൽ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് തടഞ്ഞത്. ഇതോടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുകയും മരണം ശ്വാസംമുട്ടിയാണെന്നു തെളിയുകയും ചെയ്തു. രമേഷ് യാദവിന്‍റെ രണ്ടാം ഭാര്യയാണ് മീര. സംഭവത്തെക്കുറിച്ചുള്ള മൊഴി പലവട്ടം മാറ്റിയതോടെയാണ് ഇവരെ സംശയിച്ചത്. മദ്യപിച്ചെത്തിയ അഭിജിത് തന്നോടു മോശമായി പെരുമാറിയപ്പോൾ പിടിവലിയിൽ സംഭവിച്ചതാണെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു.
More in Latest News :