ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ത്രിപുരയിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. ത്രിപുര പീപ്പിൾസ് ഫ്രണ്ട് നൽകിയ ഹർജി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, ജസ്റ്റീസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് പരിഗണിച്ചത്.
ബംഗ്ലാദേശിൽനിന്നുള്ള ആയിരക്കണക്കിന് ആളുകൾ സംസ്ഥാനത്ത് കുടിയേറി പാർക്കുകയാണെന്നും ഇതുമൂലം സംസ്ഥാനത്തെ ജനസംഖ്യാനുപാതം മാറിയിരിക്കുകയാണെന്നും ഹർജിക്കാർ ആരോപിക്കുന്നു. ആദിവാസികൾ കൂടുതലുണ്ടായിരുന്ന സംസ്ഥാനം ഇപ്പോൾ ഈ പരിഗണനയ്ക്കു പുറത്താണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ആസാം പൗരത്വ രജിസ്റ്റർ പുറത്തിറക്കിയതിലെ അപകാതകൾ മൂലം 40 ലക്ഷത്തോളം ആളുകൾ പൗരത്വം തെളിയിക്കുന്നത് വലിയ വിവാദമായിരിക്കുന്നതിനിടെയാണ് ഇതേ ആവശ്യം കോടതിയിൽ ഉന്നയിച്ചത്. ഹർജി ആസാമിലെ പൗരത്വ രജിസ്റ്റർ കേസുമായി ബന്ധപ്പെടുത്താൻ നിർദേശിച്ച കോടതി, ഒന്നിച്ചു പരിഗണിക്കുമെന്നും അറിയിച്ചു.
ബംഗ്ലാദേശിൽനിന്നുള്ള ആയിരക്കണക്കിന് ആളുകൾ സംസ്ഥാനത്ത് കുടിയേറി പാർക്കുകയാണെന്നും ഇതുമൂലം സംസ്ഥാനത്തെ ജനസംഖ്യാനുപാതം മാറിയിരിക്കുകയാണെന്നും ഹർജിക്കാർ ആരോപിക്കുന്നു. ആദിവാസികൾ കൂടുതലുണ്ടായിരുന്ന സംസ്ഥാനം ഇപ്പോൾ ഈ പരിഗണനയ്ക്കു പുറത്താണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ആസാം പൗരത്വ രജിസ്റ്റർ പുറത്തിറക്കിയതിലെ അപകാതകൾ മൂലം 40 ലക്ഷത്തോളം ആളുകൾ പൗരത്വം തെളിയിക്കുന്നത് വലിയ വിവാദമായിരിക്കുന്നതിനിടെയാണ് ഇതേ ആവശ്യം കോടതിയിൽ ഉന്നയിച്ചത്. ഹർജി ആസാമിലെ പൗരത്വ രജിസ്റ്റർ കേസുമായി ബന്ധപ്പെടുത്താൻ നിർദേശിച്ച കോടതി, ഒന്നിച്ചു പരിഗണിക്കുമെന്നും അറിയിച്ചു.