ബെർലിൻ: രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ജർമൻ നഗരമായ ലുഡ്വിഗ്ഷാഫെനിൽ നിന്ന് 18,500ൽ അധികം ആളുകളെ ഒഴിപ്പിക്കുന്നു. നിർമാണ മേഖലയിൽ നിന്ന് 500 കിലോഗ്രാം തൂക്കം വരുന്ന ബോംബാണ് പൊട്ടാത്ത നിലയിൽ കണ്ടെത്തിയത്. ബോംബ് നിർവീര്യമാക്കുന്നതിനായാണ് നഗരത്തിൽനിന്നുള്ള കൂട്ട ഒഴിപ്പിക്കൽ.
യുഎസ്–ബ്രിട്ടീഷ് സൈന്യം നഗരത്തിൽ നിക്ഷേപിച്ച ബോംബാണ് ഇതെന്നാണ് അനുമാനം. ആളുകളെ പൂർണമായി ഒഴിപ്പിച്ചശേഷം ബോംബ് നിർവീര്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഇതിന് ആറു മണിക്കൂറോളം സമയമെടുക്കുമെന്നാണ് കരുതുന്നത്.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചിട്ട് ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും യുദ്ധത്തിന്റെ അവശേഷിപ്പുകള്‍ അവസാനിച്ചിട്ടില്ലെന്നുള്ളതിനുള്ള തെളിവാണ് ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നത്.
യുഎസ്–ബ്രിട്ടീഷ് സൈന്യം നഗരത്തിൽ നിക്ഷേപിച്ച ബോംബാണ് ഇതെന്നാണ് അനുമാനം. ആളുകളെ പൂർണമായി ഒഴിപ്പിച്ചശേഷം ബോംബ് നിർവീര്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഇതിന് ആറു മണിക്കൂറോളം സമയമെടുക്കുമെന്നാണ് കരുതുന്നത്.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചിട്ട് ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും യുദ്ധത്തിന്റെ അവശേഷിപ്പുകള്‍ അവസാനിച്ചിട്ടില്ലെന്നുള്ളതിനുള്ള തെളിവാണ് ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നത്.