ന്യൂഡൽഹി: റെയിൽ മന്ത്രി പിയൂഷ് ഗോയലിന്റെ വ്യാജ ഒപ്പ് ചമച്ച ശ്രമിച്ച കേസിൽ മുൻ സൈനികനും സിവിൽ എൻജിനിയറും അറസ്റ്റിലായി. തലേസട്ടി സുധാകർ, രമണ്‍ ജോഷി എന്നിവരെയാണ് ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തത്.
പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെ ആർപിഎഫ് ജീവനക്കാരനായ വിശാഖ് ഗുപ്തയാണ് വ്യാജരേഖ സംബന്ധിച്ചു പരാതി നൽകിയത്. മല്ലികാർജുൻ വഡ്ല എന്നയാളുടെ പേരിൽ റെയിൽവേ മന്ത്രി ഒപ്പുവച്ച ഒരു കത്തും സോണൽ റെയിൽവേ യൂസേഴ്സ് കണ്‍സർവേറ്റീവ് കണ്‍സൾട്ടൻസി കമ്മിറ്റി(ഇസഡ്ആർയുസിസി) അംഗത്വ കാർഡിന്റെ ഒരു പകർപ്പും ഓഫീസിൽ ലഭിച്ചതിനെ തുടർന്നായിരുന്നു പരാതി.
കേസ് അന്വേഷിച്ച പോലീസ് വഡ്ലയെ ചോദ്യം ചെയ്തു. ഇസഡ്ആർയുസിസി അംഗത്വ കാർഡ് ലഭിക്കുന്നതിനായി താൻ സുധാകറിന് 10 ലക്ഷം രൂപ നൽകിയിരുന്നെന്നും സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം ഇത് പരിശോധിക്കുന്നതിനായി ഒരു സുഹൃത്തുവഴി റെയിൽ മന്ത്രാലയത്തിലേക്ക് അയയ്ക്കുകയായിരുന്നെന്നും വഡ്ല പോലീസിനു മൊഴി നൽകി.
ഇതിന്റെ അടിസ്ഥാനത്തിലാണ് സുധാകറിനെയും രമണ്‍ ജോഷിയെയും പോലീസ് അറസ്റ്റ് ചെയ്തത്. വഡ്ല നൽകിയ 10 ലക്ഷത്തിൽ ഒന്‍പതു ലക്ഷവും ജോഷിക്കു കൈമാറിയെന്ന് സുധാകർ പോലീസിനു മൊഴി നൽകി.
പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെ ആർപിഎഫ് ജീവനക്കാരനായ വിശാഖ് ഗുപ്തയാണ് വ്യാജരേഖ സംബന്ധിച്ചു പരാതി നൽകിയത്. മല്ലികാർജുൻ വഡ്ല എന്നയാളുടെ പേരിൽ റെയിൽവേ മന്ത്രി ഒപ്പുവച്ച ഒരു കത്തും സോണൽ റെയിൽവേ യൂസേഴ്സ് കണ്‍സർവേറ്റീവ് കണ്‍സൾട്ടൻസി കമ്മിറ്റി(ഇസഡ്ആർയുസിസി) അംഗത്വ കാർഡിന്റെ ഒരു പകർപ്പും ഓഫീസിൽ ലഭിച്ചതിനെ തുടർന്നായിരുന്നു പരാതി.
കേസ് അന്വേഷിച്ച പോലീസ് വഡ്ലയെ ചോദ്യം ചെയ്തു. ഇസഡ്ആർയുസിസി അംഗത്വ കാർഡ് ലഭിക്കുന്നതിനായി താൻ സുധാകറിന് 10 ലക്ഷം രൂപ നൽകിയിരുന്നെന്നും സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം ഇത് പരിശോധിക്കുന്നതിനായി ഒരു സുഹൃത്തുവഴി റെയിൽ മന്ത്രാലയത്തിലേക്ക് അയയ്ക്കുകയായിരുന്നെന്നും വഡ്ല പോലീസിനു മൊഴി നൽകി.
ഇതിന്റെ അടിസ്ഥാനത്തിലാണ് സുധാകറിനെയും രമണ്‍ ജോഷിയെയും പോലീസ് അറസ്റ്റ് ചെയ്തത്. വഡ്ല നൽകിയ 10 ലക്ഷത്തിൽ ഒന്‍പതു ലക്ഷവും ജോഷിക്കു കൈമാറിയെന്ന് സുധാകർ പോലീസിനു മൊഴി നൽകി.