ന്യൂഡല്‍ഹി: മുത്തലാഖിനെ അനുകൂലിച്ച് വിവാദ പ്രസ്താവന നടത്തിയ കോൺഗ്രസ് എംപി ഹുസൈൻ ദൽവായി മാപ്പ് പറഞ്ഞു. ശ്രീരാമൻപോലും സീതയെ സംശയത്തിന്റെ പേരിൽ ഉപേക്ഷിച്ചെന്നായിരുന്നു ദൽവായിയുടെ പ്രസ്താവന. ഇത് വിവാദമായതോടെ പാർട്ടിപോലും ദൽവായിയെ പ്രതിരോധിച്ചില്ല. ഇതോടെയാണ് അദ്ദേഹം മാപ്പ് പറഞ്ഞത്.
പ്രസ്താവന തെറ്റായിപ്പോയി. ആരുടേയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. പ്രസ്താവനയില്‍ മാപ്പ് പറയുന്നതായും ഹുസൈന് പറഞ്ഞു.
നേരത്തെയും പലരും ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര പറഞ്ഞു. ഇതിലും രൂക്ഷമായ പ്രസ്താവനകളാണ് പലരും നടത്തിയത്. കഴിഞ്ഞ ദിവസം യുപി ഉപമുഖ്യമന്ത്രി ദിനേശ് ശർമ പറഞ്ഞത് സീത ടെസ്റ്റ് ട്യുബ് ശിശുവാണെന്നായിരുന്നു. കേന്ദ്രമന്ത്രി മഹേഷ് ശർമ പാർലമെന്റിൽ പറഞ്ഞത് സീത കൽപനാ സൃഷ്ടിയാണെന്നാണ്. ഇത്തരം പ്രസ്താവനകള്‍ ആരും നടത്തരുതെന്നും ഖേര പറഞ്ഞു.
പ്രസ്താവന തെറ്റായിപ്പോയി. ആരുടേയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. പ്രസ്താവനയില്‍ മാപ്പ് പറയുന്നതായും ഹുസൈന് പറഞ്ഞു.
നേരത്തെയും പലരും ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര പറഞ്ഞു. ഇതിലും രൂക്ഷമായ പ്രസ്താവനകളാണ് പലരും നടത്തിയത്. കഴിഞ്ഞ ദിവസം യുപി ഉപമുഖ്യമന്ത്രി ദിനേശ് ശർമ പറഞ്ഞത് സീത ടെസ്റ്റ് ട്യുബ് ശിശുവാണെന്നായിരുന്നു. കേന്ദ്രമന്ത്രി മഹേഷ് ശർമ പാർലമെന്റിൽ പറഞ്ഞത് സീത കൽപനാ സൃഷ്ടിയാണെന്നാണ്. ഇത്തരം പ്രസ്താവനകള്‍ ആരും നടത്തരുതെന്നും ഖേര പറഞ്ഞു.