പാറ്റ്ന: മുസാഫർപുർ സർക്കാർ അഭയകേന്ദ്രത്തിലെ പീഡനത്തിൽ ഉൾപ്പെട്ട പ്രതികളെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സംരക്ഷിക്കുകയാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. അഭയകേന്ദ്രത്തിൽനിന്നും മാറ്റിയതിനു ശേഷം കാണാതായ പെൺകുട്ടികൾ എവിടെയാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും തേജസ്വി ആവശ്യപ്പെട്ടു.
നിതീഷ് കുമാറിന് എല്ലാം അറിയാം. കാണാതായ പെൺകുട്ടികൾ എവിടെയുണ്ടെന്ന് ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിക്ക് പറയാൻ കഴിയുന്നില്ലെങ്കിൽ മധുബനിയിൽ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു.
പെൺമക്കളുടെ നീതിക്കായി നമ്മൾ പോരാടും. എന്നാൽ അവർ കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും തേജസ്വി ആരോപിച്ചു.
നിതീഷ് കുമാറിന് എല്ലാം അറിയാം. കാണാതായ പെൺകുട്ടികൾ എവിടെയുണ്ടെന്ന് ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിക്ക് പറയാൻ കഴിയുന്നില്ലെങ്കിൽ മധുബനിയിൽ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു.
പെൺമക്കളുടെ നീതിക്കായി നമ്മൾ പോരാടും. എന്നാൽ അവർ കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും തേജസ്വി ആരോപിച്ചു.