ന്യൂഡൽഹി: രാജ്യത്തുനിന്നും ഇന്ത്യയുടെ സൈന്യത്തെ പിൻവലിക്കണമെന്ന് ഇന്ത്യയോട് മാലദ്വീപ് ആവശ്യപ്പെട്ടു. സൈനിക ഹെലികോപ്റ്ററുകളും സൈനികരെയും അടക്കം പിൻവലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുമായുള്ള സൈനിക കരാർ ജൂണിൽ അവസാനിച്ചതു ചൂണ്ടിക്കാട്ടിയാണ് ചൈനയുടെ പിന്തുണയുള്ള മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീനിന്റെ നടപടി.
യാമീൻ രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമർത്തുന്നതും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ഇന്ത്യ ശക്തമായി എതിർത്തിരുന്നു. ഇന്ത്യ സൈന്യത്തെ അയക്കണമെന്ന് മാലദ്വീപ് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടതും ദ്വീപ് രാജ്യത്ത് അസ്വസ്ഥത വർധിപ്പിച്ചിരുന്നു. നാളുകളായി മാലദ്വീപിന് എല്ലാവിധ സാമ്പത്തിക, സൈനിക സഹായങ്ങളും നൽകിവരുന്നത് ഇന്ത്യയാണെങ്കിലും യാമീൻ സർക്കാർ ഇപ്പോൾ ചൈനയുമായാണ് അടുപ്പം കാണിക്കുന്നത്.
രണ്ട് സൈനിക ഹെലികോപ്റ്ററുകളാണ് ഇന്ത്യ അയൽ ദ്വീപ് രാജ്യത്തിനു നൽകിയിരുന്നത്. ആരോഗ്യരംഗത്തെ ആവശ്യങ്ങൾക്കായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ തോതിൽ മാറ്റം വന്നതോടെ നാളുകളായി മാലദ്വീപ് ഇത് ഉപയോഗിച്ചിരുന്നില്ല.
യാമീൻ രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമർത്തുന്നതും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ഇന്ത്യ ശക്തമായി എതിർത്തിരുന്നു. ഇന്ത്യ സൈന്യത്തെ അയക്കണമെന്ന് മാലദ്വീപ് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടതും ദ്വീപ് രാജ്യത്ത് അസ്വസ്ഥത വർധിപ്പിച്ചിരുന്നു. നാളുകളായി മാലദ്വീപിന് എല്ലാവിധ സാമ്പത്തിക, സൈനിക സഹായങ്ങളും നൽകിവരുന്നത് ഇന്ത്യയാണെങ്കിലും യാമീൻ സർക്കാർ ഇപ്പോൾ ചൈനയുമായാണ് അടുപ്പം കാണിക്കുന്നത്.
രണ്ട് സൈനിക ഹെലികോപ്റ്ററുകളാണ് ഇന്ത്യ അയൽ ദ്വീപ് രാജ്യത്തിനു നൽകിയിരുന്നത്. ആരോഗ്യരംഗത്തെ ആവശ്യങ്ങൾക്കായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ തോതിൽ മാറ്റം വന്നതോടെ നാളുകളായി മാലദ്വീപ് ഇത് ഉപയോഗിച്ചിരുന്നില്ല.