തിരുവനന്തപുരം: കേരളം നേരിടുന്ന സമാനതകളില്ലാത്ത മഴക്കെടുതി നേരിടാൻ എല്ലാ ബിജെപി അംഗങ്ങളും അനുഭാവികളും സഹായവുമായി രംഗത്തെത്തണമെന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. ദുരന്ത മുഖത്ത് സർക്കാർ ഏജൻസികളും സേവാഭാരതിയും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി എല്ലാവരും പ്രവർത്തിക്കാൻ തയാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പേമാരിയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും അകപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് കിട്ടുന്ന ഏത് ചെറിയ സഹായവും വലിയ ആശ്വാസമാണ്. നിത്യോപയോഗ സാധനങ്ങൾ, മരുന്ന്, ഭക്ഷണം, വസ്ത്രം തുടങ്ങി ഏത് തരത്തിലുമുള്ള സഹായവും ആവശ്യമുള്ള സമയമാണിത്. ഇവ സമാഹരിക്കാൻ പ്രവർത്തകര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കേരളത്തിനാവശ്യമായ പിന്തുണയും സഹായവും നൽകുമെന്ന കേന്ദ്ര നിലപാട് സ്വാഗതാർഹമാണ്. കേരളത്തിന് കൂടുതൽ സഹായം നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരുമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. അനുഭാവപൂർവ്വം ഇക്കാര്യം പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
പേമാരിയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും അകപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് കിട്ടുന്ന ഏത് ചെറിയ സഹായവും വലിയ ആശ്വാസമാണ്. നിത്യോപയോഗ സാധനങ്ങൾ, മരുന്ന്, ഭക്ഷണം, വസ്ത്രം തുടങ്ങി ഏത് തരത്തിലുമുള്ള സഹായവും ആവശ്യമുള്ള സമയമാണിത്. ഇവ സമാഹരിക്കാൻ പ്രവർത്തകര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കേരളത്തിനാവശ്യമായ പിന്തുണയും സഹായവും നൽകുമെന്ന കേന്ദ്ര നിലപാട് സ്വാഗതാർഹമാണ്. കേരളത്തിന് കൂടുതൽ സഹായം നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരുമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. അനുഭാവപൂർവ്വം ഇക്കാര്യം പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.