തൊടുപുഴ: വണ്ണപ്പുറത്തിന് സമീപം കന്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇയാൾ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാളെ എവിടെ നിന്നാണ് പിടികൂടിയതെന്നോ പേര് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.
ബുധനാഴ്ച രാവിലെയാണ് തൊടുപുഴ വണ്ണപ്പുറം മുണ്ടൻമുടി കാനാട്ട് കൃഷ്ണൻ (51), ഭാര്യ സുശീല, മക്കളായ ആർഷ (21), അർജുൻ (18) എന്നിവരെ വീടിനു സമീപം കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. ഇവരെ കാണാതായതോടെ അയൽവാസികളും ബന്ധുക്കളും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ വീടിന് സമീപത്തെ ചാണകക്കുഴിയിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
നാല് മൃതദേഹങ്ങളിലും മാരകമായ മുറിവേറ്റ നിലയിലായിരുന്നു. വീടിന്‍റെ പരിസരങ്ങളിൽ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിരുന്നു. കേസിൽ പോലീസ് വിശദമായ അന്വേഷണം തുടരുന്നതിനിടെയാണ് ഒരാൾ അറസ്റ്റിലായിരിക്കുന്നത്.
ബുധനാഴ്ച രാവിലെയാണ് തൊടുപുഴ വണ്ണപ്പുറം മുണ്ടൻമുടി കാനാട്ട് കൃഷ്ണൻ (51), ഭാര്യ സുശീല, മക്കളായ ആർഷ (21), അർജുൻ (18) എന്നിവരെ വീടിനു സമീപം കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. ഇവരെ കാണാതായതോടെ അയൽവാസികളും ബന്ധുക്കളും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ വീടിന് സമീപത്തെ ചാണകക്കുഴിയിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
നാല് മൃതദേഹങ്ങളിലും മാരകമായ മുറിവേറ്റ നിലയിലായിരുന്നു. വീടിന്‍റെ പരിസരങ്ങളിൽ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിരുന്നു. കേസിൽ പോലീസ് വിശദമായ അന്വേഷണം തുടരുന്നതിനിടെയാണ് ഒരാൾ അറസ്റ്റിലായിരിക്കുന്നത്.