ബിർമിംഗാം: നായകൻ വിരാട് കോഹ്ലിയുടെ ഉജ്ജ്വല പോരാട്ട മികവിലും ഇംഗ്ലണ്ടിനെതിരേ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ലീഡ് വഴങ്ങി. ഇംഗ്ലണ്ടിന്റെ 287 റണ്‍സ് ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന ഇന്ത്യ, 13 റണ്‍സ് പിന്നിൽ 274-ൽ ബാറ്റിംഗ് അവസാനിപ്പിച്ചു. 149 റണ്‍സ് നേടിയ കോഹ്ലിയാണ് അവസാനം പുറത്തായ ബാറ്റ്സ്മാൻ. ആതിഥേയർക്കായി സാം കരൻ നാലു വിക്കറ്റ് നേടി.
ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുന്പോഴും വീരോചിതം പോരാടി ക്യാപ്റ്റന്റെ കളികെട്ടഴിച്ച കോഹ്ലി ഇന്ത്യയെ ഒറ്റയ്ക്കു കരകയറ്റുകയായിരുന്നു. രണ്ട് തവണ ഇംഗ്ലീഷ് ഫീൽഡർ ഡേവിഡ് മലാൻ കോഹ്ലിയെ വിട്ടുകളഞ്ഞു. 172 പന്തിൽ സെഞ്ചുറി തികച്ച കോഹ്ലി ഇംഗ്ലീഷ് മണ്ണിൽ തന്റെ കന്നി ശതകമാണ് നേടിയത്. ഇന്ത്യൻ ക്യാപ്റ്റന്റെ 22-ാം ടെസ്റ്റ് സെഞ്ചുറിയാണിത്.
തലേദിവസത്തെ സ്കോറിനോട് രണ്ട് റണ്‍സ്കൂടി ചേർത്തപ്പോൾ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു. തുടർന്ന് ക്രീസിലെത്തിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. ഓപ്പണർമാരായ മുരളി വിജയും ശിഖർ ധവാനും 13.4 ഓവറിൽ 50 റണ്‍സ് സ്കോർബോർഡിൽ എത്തിച്ചു. ജയിംസ് ആൻഡേഴ്സന്റെയും സ്റ്റൂവർട്ട് ബ്രോഡിന്റെയും ബൗളിംഗിനെ അതിജീവിച്ച ഇന്ത്യൻ ഓപ്പണർമാരെ കുടുക്കാൻ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ട് സാം കരനെ പന്തേൽപ്പിച്ചു. കരന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി വിജയ് (20 റണ്‍സ്) മടങ്ങി. ഒരു പന്തിനുശേഷം കെ.എൽ. രാഹുലിനെ (നാല് റണ്‍സ്) ബൗൾഡാക്കി കരൻ ഇന്ത്യക്ക് ഇരട്ടപ്രഹരമേൽപ്പിച്ചു. തന്റെ അടുത്ത ഓവറിൽ ശിഖർ ധവാനെയും (26 റണ്‍സ്) പവലിയനിലേക്ക് മടക്കി ഇരുപതുകാരനായ സാം ഇന്ത്യയെ പ്രതിരോധത്തിലാക്കി.
രഹാനെയും (15 റണ്‍സ്) കോഹ്ലിയും നാലാം വിക്കറ്റിൽ 41 റണ്‍സ് കണ്ടെത്തി. എന്നാൽ, സ്കോർ 100-ൽ നിൽക്കുന്പോൾ രഹാനെ ബെൻ സ്റ്റോക്സിന്റെ പന്തിൽ ജെന്നിംഗ്സിനു ക്യാച്ച് നല്കി മടങ്ങി. അടുത്ത ഓവർ എറിയാനെത്തിയ സ്റ്റോക്സ് ദിനേശ് കാർത്തികിനെയും (പൂജ്യം) മടക്കിയതോടെ ഇന്ത്യ അഞ്ചിന് 100. ഹാർദിക് പാണ്ഡ്യയും (22 റണ്‍സ്), അശ്വിനും (10 റണ്‍സ്), ഷാമിയും (രണ്ട് റണ്‍സ്) മടങ്ങുന്പോൾ 182/8 എന്നതായിരുന്നു ഇന്ത്യൻ സ്കോർ. ഇവിടെനിന്ന് ഇഷാന്ത് ശർമയെ കൂട്ടുപിടിച്ച് 35 റണ്‍സും ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് 57 റണ്‍സും ഇന്നിംഗ്സിൽ കൂട്ടിച്ചേർക്കാൻ കോഹ്ലിക്കു കഴിഞ്ഞു.
ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുന്പോഴും വീരോചിതം പോരാടി ക്യാപ്റ്റന്റെ കളികെട്ടഴിച്ച കോഹ്ലി ഇന്ത്യയെ ഒറ്റയ്ക്കു കരകയറ്റുകയായിരുന്നു. രണ്ട് തവണ ഇംഗ്ലീഷ് ഫീൽഡർ ഡേവിഡ് മലാൻ കോഹ്ലിയെ വിട്ടുകളഞ്ഞു. 172 പന്തിൽ സെഞ്ചുറി തികച്ച കോഹ്ലി ഇംഗ്ലീഷ് മണ്ണിൽ തന്റെ കന്നി ശതകമാണ് നേടിയത്. ഇന്ത്യൻ ക്യാപ്റ്റന്റെ 22-ാം ടെസ്റ്റ് സെഞ്ചുറിയാണിത്.
തലേദിവസത്തെ സ്കോറിനോട് രണ്ട് റണ്‍സ്കൂടി ചേർത്തപ്പോൾ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു. തുടർന്ന് ക്രീസിലെത്തിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. ഓപ്പണർമാരായ മുരളി വിജയും ശിഖർ ധവാനും 13.4 ഓവറിൽ 50 റണ്‍സ് സ്കോർബോർഡിൽ എത്തിച്ചു. ജയിംസ് ആൻഡേഴ്സന്റെയും സ്റ്റൂവർട്ട് ബ്രോഡിന്റെയും ബൗളിംഗിനെ അതിജീവിച്ച ഇന്ത്യൻ ഓപ്പണർമാരെ കുടുക്കാൻ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ട് സാം കരനെ പന്തേൽപ്പിച്ചു. കരന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി വിജയ് (20 റണ്‍സ്) മടങ്ങി. ഒരു പന്തിനുശേഷം കെ.എൽ. രാഹുലിനെ (നാല് റണ്‍സ്) ബൗൾഡാക്കി കരൻ ഇന്ത്യക്ക് ഇരട്ടപ്രഹരമേൽപ്പിച്ചു. തന്റെ അടുത്ത ഓവറിൽ ശിഖർ ധവാനെയും (26 റണ്‍സ്) പവലിയനിലേക്ക് മടക്കി ഇരുപതുകാരനായ സാം ഇന്ത്യയെ പ്രതിരോധത്തിലാക്കി.
രഹാനെയും (15 റണ്‍സ്) കോഹ്ലിയും നാലാം വിക്കറ്റിൽ 41 റണ്‍സ് കണ്ടെത്തി. എന്നാൽ, സ്കോർ 100-ൽ നിൽക്കുന്പോൾ രഹാനെ ബെൻ സ്റ്റോക്സിന്റെ പന്തിൽ ജെന്നിംഗ്സിനു ക്യാച്ച് നല്കി മടങ്ങി. അടുത്ത ഓവർ എറിയാനെത്തിയ സ്റ്റോക്സ് ദിനേശ് കാർത്തികിനെയും (പൂജ്യം) മടക്കിയതോടെ ഇന്ത്യ അഞ്ചിന് 100. ഹാർദിക് പാണ്ഡ്യയും (22 റണ്‍സ്), അശ്വിനും (10 റണ്‍സ്), ഷാമിയും (രണ്ട് റണ്‍സ്) മടങ്ങുന്പോൾ 182/8 എന്നതായിരുന്നു ഇന്ത്യൻ സ്കോർ. ഇവിടെനിന്ന് ഇഷാന്ത് ശർമയെ കൂട്ടുപിടിച്ച് 35 റണ്‍സും ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് 57 റണ്‍സും ഇന്നിംഗ്സിൽ കൂട്ടിച്ചേർക്കാൻ കോഹ്ലിക്കു കഴിഞ്ഞു.