ന്യൂഡൽഹി: ജനസംഖ്യ പെരുപ്പം നിയന്ത്രിക്കുന്നതിനും കുടുംബങ്ങളിലെ സന്താനോദ്പാദനം നിയന്ത്രിക്കുന്നതിനും സർക്കാർ നിയമം കൊണ്ടു വരണമെന്നു ലോക്സഭയിൽ ബിജെപി എംപി. ഹോഷംഗാബാദ് എംപി ഉദയ് പ്രതാപ് സിംഗാണ് ശൂന്യവേളയിൽ ഇക്കാര്യം ഉന്നയിച്ചത്.
ജനപ്പെരുപ്പം തടയാൻ ചൈനയിലൊക്കെ ഇത്തരം നിയമങ്ങളുണ്ടെന്നാണ് എംപി പാർലമെന്റിൽ പറഞ്ഞത്. ഒരു കുടുംബത്തിൽ രണ്ടു കുട്ടികളിൽ അധികം ഉണ്ടാകാൻ പാടില്ലെന്നു കർശന വ്യവസ്ഥയുള്ള നിയമ നിർമാണം നടത്തണമെന്നാണ് ബിജെപി എംപിയുടെ ആവശ്യം. ജനസംഖ്യാ വർധന തൊഴിലില്ലായ്മ ഉൾപ്പടെ രൂക്ഷമായ പ്രശ്നങ്ങളിലേക്കു നയിച്ചു കൊണ്ടിരിക്കുകയാണെന്നും ഉദയ് പ്രതാപ് സിംഗ് ചൂണ്ടിക്കാട്ടി.
സർക്കാർ നോട്ടു നിരോധനം നടപ്പാക്കിയത് പോലെയോ ജിഎസ്ടി ഏർപ്പെടുത്തിയത് പോലെയോ സന്താന നിയന്ത്രണത്തിനായി നിയമം നിർമാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനപ്പെരുപ്പം തടയാൻ ചൈനയിലൊക്കെ ഇത്തരം നിയമങ്ങളുണ്ടെന്നാണ് എംപി പാർലമെന്റിൽ പറഞ്ഞത്. ഒരു കുടുംബത്തിൽ രണ്ടു കുട്ടികളിൽ അധികം ഉണ്ടാകാൻ പാടില്ലെന്നു കർശന വ്യവസ്ഥയുള്ള നിയമ നിർമാണം നടത്തണമെന്നാണ് ബിജെപി എംപിയുടെ ആവശ്യം. ജനസംഖ്യാ വർധന തൊഴിലില്ലായ്മ ഉൾപ്പടെ രൂക്ഷമായ പ്രശ്നങ്ങളിലേക്കു നയിച്ചു കൊണ്ടിരിക്കുകയാണെന്നും ഉദയ് പ്രതാപ് സിംഗ് ചൂണ്ടിക്കാട്ടി.
സർക്കാർ നോട്ടു നിരോധനം നടപ്പാക്കിയത് പോലെയോ ജിഎസ്ടി ഏർപ്പെടുത്തിയത് പോലെയോ സന്താന നിയന്ത്രണത്തിനായി നിയമം നിർമാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.