ന്യൂഡൽഹി: ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെയും പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുടേയും പാർലമെന്റിലെ പ്രസംഗം തടസപ്പെടുത്തിയതിനെതിരെ രംഗത്തുവന്ന ബിജെപിക്ക് ചുട്ടമറുപടിയുമായി തൃണമൂൽ കോൺഗ്രസ്. പാർലമെന്റ് ബിജെപിയുടെ പാർട്ടി ഓഫീസല്ലെന്ന് തൃണമൂൽ തിരിച്ചടിച്ചു. പാർലമെന്റിൽ സംസാരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് തൃണമൂൽ നേതാവ് ഡെറിക് ഒബ്രയിൻ പറഞ്ഞു.
ആസാമിലെ ദേശീയ പൗരത്വ രജിസ്ട്രേഷനെതിരെ കഴിഞ്ഞ മൂന്നു ദിവസമായി പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിവരുകയാണ്. രാജ്യസഭ നടപടികളിലേക്കൊന്നും കടക്കാതെ പിരിഞ്ഞു. ലോക്സഭയിലും സമാന അനുഭവമാണ് ഉണ്ടാകുന്നത്.
വിഷയത്തിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസംഗം തിങ്കളാഴ്ച മുതൽ തുടർച്ചയായി മാറ്റിവയ്ക്കുകയാണ്. ചൊവ്വാഴ്ച ദേശീയ പൗരത്വ രജിസ്ട്രേഷൻ സംബന്ധിച്ച് സംസാരിച്ച അമിത് ഷായ്ക്കു പ്രതിപക്ഷ കോലാഹലത്തെ തുടർന്ന് പ്രസംഗം ചുരുക്കേണ്ടിവന്നു. ഇന്ന് കർഷക പ്രശ്നം മുൻനിർത്തിയാണ് ഷാ പ്രസംഗിക്കാൻ ശ്രമിച്ചത്. എന്നാൽ ഇതും തടസപ്പെട്ടു.
തൃണമൂൽ കോൺഗ്രസ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയ്ക്കായി സമ്മർദം ചലുത്തുകയാണ്. എന്നാൽ കഴിഞ്ഞ മൂന്നു ദിവസമായി അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ല. കർഷക പ്രശ്നത്തെ കുറിച്ചുള്ള പ്രധാനപ്പെട്ട ചർച്ചപോലും അവർ ഇല്ലാതാക്കുകയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. കോൺഗ്രസും തൃണമൂലും കർഷക വിരുദ്ധരാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ ഇത് പാർലമെന്റാണെന്നും ബിജെപിയുടെ പാർട്ടി ഓഫീസല്ലെന്നുമാണ് തൃണമൂൽ മറുപടി നൽകിയത്. ബിജെപിയുടെ പൂങ്കാവനമാക്കി പാർലമെന്റിനെ മാറ്റാൻ അനുവദിക്കില്ല. അമിത് ഷാ സംസാരിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ അദ്ദേഹത്തിനു പാർട്ടിയുടെ പുതിയ ഓഫീസിൽ ഭാവനാ പൂർണമായി അത് നിർവഹിക്കാം. എന്നാൽ പാർലമെന്റിൽ അഭ്യന്തരമന്ത്രിയെയാണ് തങ്ങൾക്കു കേൾക്കേണ്ടതെന്നും ഡെറിക് ഒബ്രയിൻ പറഞ്ഞു.
ആസാമിലെ ദേശീയ പൗരത്വ രജിസ്ട്രേഷനെതിരെ കഴിഞ്ഞ മൂന്നു ദിവസമായി പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിവരുകയാണ്. രാജ്യസഭ നടപടികളിലേക്കൊന്നും കടക്കാതെ പിരിഞ്ഞു. ലോക്സഭയിലും സമാന അനുഭവമാണ് ഉണ്ടാകുന്നത്.
വിഷയത്തിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസംഗം തിങ്കളാഴ്ച മുതൽ തുടർച്ചയായി മാറ്റിവയ്ക്കുകയാണ്. ചൊവ്വാഴ്ച ദേശീയ പൗരത്വ രജിസ്ട്രേഷൻ സംബന്ധിച്ച് സംസാരിച്ച അമിത് ഷായ്ക്കു പ്രതിപക്ഷ കോലാഹലത്തെ തുടർന്ന് പ്രസംഗം ചുരുക്കേണ്ടിവന്നു. ഇന്ന് കർഷക പ്രശ്നം മുൻനിർത്തിയാണ് ഷാ പ്രസംഗിക്കാൻ ശ്രമിച്ചത്. എന്നാൽ ഇതും തടസപ്പെട്ടു.
തൃണമൂൽ കോൺഗ്രസ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയ്ക്കായി സമ്മർദം ചലുത്തുകയാണ്. എന്നാൽ കഴിഞ്ഞ മൂന്നു ദിവസമായി അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ല. കർഷക പ്രശ്നത്തെ കുറിച്ചുള്ള പ്രധാനപ്പെട്ട ചർച്ചപോലും അവർ ഇല്ലാതാക്കുകയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. കോൺഗ്രസും തൃണമൂലും കർഷക വിരുദ്ധരാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ ഇത് പാർലമെന്റാണെന്നും ബിജെപിയുടെ പാർട്ടി ഓഫീസല്ലെന്നുമാണ് തൃണമൂൽ മറുപടി നൽകിയത്. ബിജെപിയുടെ പൂങ്കാവനമാക്കി പാർലമെന്റിനെ മാറ്റാൻ അനുവദിക്കില്ല. അമിത് ഷാ സംസാരിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ അദ്ദേഹത്തിനു പാർട്ടിയുടെ പുതിയ ഓഫീസിൽ ഭാവനാ പൂർണമായി അത് നിർവഹിക്കാം. എന്നാൽ പാർലമെന്റിൽ അഭ്യന്തരമന്ത്രിയെയാണ് തങ്ങൾക്കു കേൾക്കേണ്ടതെന്നും ഡെറിക് ഒബ്രയിൻ പറഞ്ഞു.