ഡോ. പോളി മാത്യു മുരിക്കൻ
സ്ത്രീകളിൽ കന്യകാത്വ പരിശോധന നടത്തുന്നത് ഭരണഘടനാവിരുദ്ധവും ഒരുതരത്തിലും ന്യായീകരിക്കാനാകാത്തതുമാണെന്നുള്ള ഡൽഹി ഹൈക്കോടതി വിധി എന്തുകൊണ്ടും ശ്ലാഘനീയമാണ്. സ്ത്രീയുടെ വ്യക്തിമഹിമയെയും അന്തസിനെയും ഉയർത്തിപ്പിടിക്കുന്നതും വ്യക്തിയെന്ന നിലയിലുള്ള അവളുടെ സ്വകാര്യതയെയും അവകാശങ്ങളെയും ആദരിക്കുന്നതുമാണ് ഈ ജുഡീഷൽ പ്രഖ്യാപനം.
പഠിക്കേണ്ടതായ പാഠങ്ങൾ
ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളിൽ കന്യകാത്വ പരിശോധന നടത്തുന്നത് സുപ്രീംകോടതി നേരത്തേതന്നെ വിലക്കിയിട്ടുള്ളതാണ്. ലില്ലു കേസിൽ 2013-ൽ സുപ്രീംകോടതി ഇതു ഭരണഘടനാവിരുദ്ധമായ നടപടിയെന്ന് വിശേഷിപ്പിക്കുകയുണ്ടായി. പിന്നീട് രമേഷ്ചന്ദ്ര രമാഭായ് പാഞ്ചൽ കേസിൽ 2020ലും സമാന നിഗമനത്തിൽ എത്തിച്ചേർന്നു. അതിലും ഒരുപടി മുന്നേറി 2022ൽ ശൈലേന്ദ്രകുമാർ റായ് കേസിൽ സുപ്രീംകോടതി ലൈംഗിക അതിക്രമ സംഭവങ്ങളിലെ ഇരകളുടെ കന്യകാത്വ പരിശോധന നടത്തുന്നത് പെരുമാറ്റദൂഷ്യമായി കണക്കാക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകുകയുണ്ടായി.
പ്രാകൃതം, ക്രൂരം, അധാർമികം
പുരുഷാധിപത്യ മനോഘടനയുടെ പ്രതിഫലനമാണ് കന്യകാത്വ പരിശോധന. സ്ത്രീകളിൽ കന്യകാത്വ പരിശോധന നടത്തുന്നത് ക്രൂരവും അധാർമികവുമാണ്. അതിനു നീതീകരണവുമില്ല. നിയമത്തിന്റെ പിൻബലമില്ലാത്ത ഈ പരിശോധനയെ തള്ളിപ്പറയുവാനേ ആർക്കും കഴിയൂ. സ്ത്രീവിരുദ്ധത മാത്രം നിറഞ്ഞുനിൽക്കുന്ന ഈ പരിശോധന യുക്തിക്ക് നിരക്കുന്നതല്ല. ശാസ്ത്രീയമായോ വൈദ്യശാസ്ത്രപരമായോ അടിത്തറയില്ലാത്തതും തികച്ചും അനാവശ്യവുമായ രീതിയാണിത്. ഇതിന് ശാസ്ത്രീയമായ മേന്മയില്ല, മതിപ്പില്ല. വൈദ്യശാസ്ത്ര സംബന്ധിയായ അടയാളങ്ങളുമില്ല. ഇതിന്റെ പരിശോധനാഫലം ആശ്രയിക്കാനാകാത്തതും പ്രയോജനപരമല്ലാത്തതുമാണ്.
സ്ത്രീകൾക്ക് അങ്ങേയറ്റം ഉപദ്രവകരവും വലിയതോതിലുള്ള ശാരീരിക, മാനസിക, സാമൂഹിക പ്രത്യാഘാതങ്ങൾക്ക് വഴിതുറക്കുന്നതുമാണ് ഈ പരിശോധന. ഗുരുതരമായ ലിംഗ വിവേചനം ഈ പരിശോധനയിൽ അടങ്ങിയിരിക്കുന്നു. സ്ത്രീകളുടെ തുല്യതാവകാശത്തെ വിസ്മരിക്കുന്നതും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തെറ്റായ ധാരണകളെയും പ്രോത്സാഹിപ്പിക്കുന്നതുമാണ്. ശാസ്ത്രത്തിന്റെ മടിത്തട്ടിലോ നവീന ജീവിതത്തിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ടോ പിറന്നുവീണതല്ല ഈ സന്പ്രദായം.
കേൾക്കാതെ പോകുന്ന വിലാപങ്ങൾ
ലിംഗപരമായ വിവേചനങ്ങളിൽനിന്നു സംരക്ഷണത്തിനായുള്ള അവകാശം ഓരോ സ്ത്രീയ്ക്കുമുണ്ട്. വ്യക്തിമഹിമയും അന്തസും സ്വകാര്യതയും തുല്യമായ രീതിയിൽ നിലനിർത്തുവാനുള്ള അവകാശം സ്ത്രീകൾക്കുണ്ട്. ഒരു സ്ത്രീയുടെ മേൽ കുറ്റം ആരോപിക്കപ്പെടുന്പോൾ ഈ അവകാശങ്ങളൊന്നും ആവിയാകുന്നില്ല. പ്രത്യക്ഷ അവകാശങ്ങൾ അപ്രത്യക്ഷമാകുന്നുമില്ല.
ഒരു സ്ത്രീക്ക് വ്യക്തിമഹിമയും അന്തസും അവളുടെ ജീവന്റെ ഉപ്പാണ്. തന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട ഏറ്റവും വിലയേറിയ സുഗന്ധലേപനമാണത്. സുരക്ഷിതബോധത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ശാരീരിക സന്പൂർണതയുടെയും അളവുകോലാണത്. വളരെയേറെ മാനസികവിഷമവും വേദനയും പിരിമുറുക്കവും സമ്മാനിക്കുന്ന കന്യകാത്വപരിശോധനയുടെ ആവശ്യകത എന്താണെന്നുള്ളതാണ് തെളിയിക്കപ്പെടാത്ത വസ്തുത.
അന്ധവിശ്വാസങ്ങളിൽ അധിഷ്ഠിതം
സ്ത്രീയുടെ കന്യകാത്വം തെളിയിക്കുവാൻ ആവശ്യപ്പെടുന്നത് അവളെ അവിശ്വസിക്കുന്നതിനു തുല്യമാണ്. സ്ത്രീയുടെ കന്യകാത്വം ശാരീരിക പരിശോധനയിലൂടെയോ മെഡിക്കൽ സർട്ടിഫിക്കറ്റിലൂടെയോ തെളിയിക്കപ്പെടണമെന്ന് ആവശ്യപ്പെടുന്നത് അങ്ങേയറ്റം സ്ത്രീവിരുദ്ധവും വിവേചനവുമാണ്.
സ്ത്രീയുടെ ശരീരം പവിത്രമാണ്. അവളുടെ ശരീരാവസ്ഥ തെളിയിക്കപ്പെടേണ്ടതല്ല, വെളിപ്പെടുത്തേണ്ടതുമല്ല. കന്യാകാത്വത്തിന് സർട്ടിഫിക്കറ്റ് ആവശ്യമില്ല. വിശ്വസിക്കേണ്ട സ്ത്രീശരീരത്തെ അവിശ്വാസത്തിന്റെയും തെറ്റായ നടപടിക്രമങ്ങളുടെയും പരീക്ഷണശാലകളാക്കരുത്. ചികിത്സാവിധിയുമായി മുൻനിർത്തി നടത്തുന്ന പരിശോധനകൾ കന്യകാത്വ പരിശോധനയായി മാറ്റുവാനാകില്ല. വ്യക്തിത്വത്തെ ഇല്ലാതാക്കുന്ന മെഡിക്കൽ പരിശോധനകൾക്ക് സാധുതയുമില്ല.
സന്പ്രദായങ്ങളും രീതികളും ആഘോഷിക്കപ്പെടണമെങ്കിൽ ആധികാരികതയും സ്വീകാര്യതയും ആവശ്യമാണ്. കന്യകാത്വ പരിശോധനയ്ക്ക് ആധികാരികതയും സ്വീകാര്യതയുമില്ല. കാരണം അതിലൂടെ കന്യകാത്വം തെളിയിക്കപ്പെടുന്നുമില്ല, നിരാകരിക്കപ്പെടുന്നുമില്ല. തെളിയിക്കാനാകാത്ത പരിശോധനാഫലങ്ങൾ അർത്ഥശൂന്യവും അനാവശ്യവുമാണ്.
സഞ്ചരിക്കേണ്ടത് അനുവദനീയമായ വഴിയേ
ലോകാരോഗ്യസംഘടനയുടെ 1964-ലെ ഹെൽസിങ്കി പ്രഖ്യാപനം വൈദ്യശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്നവരുടെ മാർഗരേഖയാണ്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധരായ ആരോഗ്യപ്രവർത്തകർ അതാണു മാതൃകയാക്കേണ്ടത്. കന്യകാത്വ പരിശോധന സ്ത്രീകൾക്ക് അനാരോഗ്യപരവും ഗുരുതരവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമാണെന്ന് അവർക്ക് അർത്ഥശങ്കയില്ലാതെ പറയുവാൻ കഴിയണം.
സ്ത്രീകളിൽ കന്യകാത്വ പരിശോധന നടത്തുന്നത് ഭരണഘടനാവിരുദ്ധവും ഒരുതരത്തിലും ന്യായീകരിക്കാനാകാത്തതുമാണെന്നുള്ള ഡൽഹി ഹൈക്കോടതി വിധി എന്തുകൊണ്ടും ശ്ലാഘനീയമാണ്. സ്ത്രീയുടെ വ്യക്തിമഹിമയെയും അന്തസിനെയും ഉയർത്തിപ്പിടിക്കുന്നതും വ്യക്തിയെന്ന നിലയിലുള്ള അവളുടെ സ്വകാര്യതയെയും അവകാശങ്ങളെയും ആദരിക്കുന്നതുമാണ് ഈ ജുഡീഷൽ പ്രഖ്യാപനം.
പഠിക്കേണ്ടതായ പാഠങ്ങൾ
ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളിൽ കന്യകാത്വ പരിശോധന നടത്തുന്നത് സുപ്രീംകോടതി നേരത്തേതന്നെ വിലക്കിയിട്ടുള്ളതാണ്. ലില്ലു കേസിൽ 2013-ൽ സുപ്രീംകോടതി ഇതു ഭരണഘടനാവിരുദ്ധമായ നടപടിയെന്ന് വിശേഷിപ്പിക്കുകയുണ്ടായി. പിന്നീട് രമേഷ്ചന്ദ്ര രമാഭായ് പാഞ്ചൽ കേസിൽ 2020ലും സമാന നിഗമനത്തിൽ എത്തിച്ചേർന്നു. അതിലും ഒരുപടി മുന്നേറി 2022ൽ ശൈലേന്ദ്രകുമാർ റായ് കേസിൽ സുപ്രീംകോടതി ലൈംഗിക അതിക്രമ സംഭവങ്ങളിലെ ഇരകളുടെ കന്യകാത്വ പരിശോധന നടത്തുന്നത് പെരുമാറ്റദൂഷ്യമായി കണക്കാക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകുകയുണ്ടായി.
പ്രാകൃതം, ക്രൂരം, അധാർമികം
പുരുഷാധിപത്യ മനോഘടനയുടെ പ്രതിഫലനമാണ് കന്യകാത്വ പരിശോധന. സ്ത്രീകളിൽ കന്യകാത്വ പരിശോധന നടത്തുന്നത് ക്രൂരവും അധാർമികവുമാണ്. അതിനു നീതീകരണവുമില്ല. നിയമത്തിന്റെ പിൻബലമില്ലാത്ത ഈ പരിശോധനയെ തള്ളിപ്പറയുവാനേ ആർക്കും കഴിയൂ. സ്ത്രീവിരുദ്ധത മാത്രം നിറഞ്ഞുനിൽക്കുന്ന ഈ പരിശോധന യുക്തിക്ക് നിരക്കുന്നതല്ല. ശാസ്ത്രീയമായോ വൈദ്യശാസ്ത്രപരമായോ അടിത്തറയില്ലാത്തതും തികച്ചും അനാവശ്യവുമായ രീതിയാണിത്. ഇതിന് ശാസ്ത്രീയമായ മേന്മയില്ല, മതിപ്പില്ല. വൈദ്യശാസ്ത്ര സംബന്ധിയായ അടയാളങ്ങളുമില്ല. ഇതിന്റെ പരിശോധനാഫലം ആശ്രയിക്കാനാകാത്തതും പ്രയോജനപരമല്ലാത്തതുമാണ്.
സ്ത്രീകൾക്ക് അങ്ങേയറ്റം ഉപദ്രവകരവും വലിയതോതിലുള്ള ശാരീരിക, മാനസിക, സാമൂഹിക പ്രത്യാഘാതങ്ങൾക്ക് വഴിതുറക്കുന്നതുമാണ് ഈ പരിശോധന. ഗുരുതരമായ ലിംഗ വിവേചനം ഈ പരിശോധനയിൽ അടങ്ങിയിരിക്കുന്നു. സ്ത്രീകളുടെ തുല്യതാവകാശത്തെ വിസ്മരിക്കുന്നതും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തെറ്റായ ധാരണകളെയും പ്രോത്സാഹിപ്പിക്കുന്നതുമാണ്. ശാസ്ത്രത്തിന്റെ മടിത്തട്ടിലോ നവീന ജീവിതത്തിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ടോ പിറന്നുവീണതല്ല ഈ സന്പ്രദായം.
കേൾക്കാതെ പോകുന്ന വിലാപങ്ങൾ
ലിംഗപരമായ വിവേചനങ്ങളിൽനിന്നു സംരക്ഷണത്തിനായുള്ള അവകാശം ഓരോ സ്ത്രീയ്ക്കുമുണ്ട്. വ്യക്തിമഹിമയും അന്തസും സ്വകാര്യതയും തുല്യമായ രീതിയിൽ നിലനിർത്തുവാനുള്ള അവകാശം സ്ത്രീകൾക്കുണ്ട്. ഒരു സ്ത്രീയുടെ മേൽ കുറ്റം ആരോപിക്കപ്പെടുന്പോൾ ഈ അവകാശങ്ങളൊന്നും ആവിയാകുന്നില്ല. പ്രത്യക്ഷ അവകാശങ്ങൾ അപ്രത്യക്ഷമാകുന്നുമില്ല.
ഒരു സ്ത്രീക്ക് വ്യക്തിമഹിമയും അന്തസും അവളുടെ ജീവന്റെ ഉപ്പാണ്. തന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട ഏറ്റവും വിലയേറിയ സുഗന്ധലേപനമാണത്. സുരക്ഷിതബോധത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ശാരീരിക സന്പൂർണതയുടെയും അളവുകോലാണത്. വളരെയേറെ മാനസികവിഷമവും വേദനയും പിരിമുറുക്കവും സമ്മാനിക്കുന്ന കന്യകാത്വപരിശോധനയുടെ ആവശ്യകത എന്താണെന്നുള്ളതാണ് തെളിയിക്കപ്പെടാത്ത വസ്തുത.
അന്ധവിശ്വാസങ്ങളിൽ അധിഷ്ഠിതം
സ്ത്രീയുടെ കന്യകാത്വം തെളിയിക്കുവാൻ ആവശ്യപ്പെടുന്നത് അവളെ അവിശ്വസിക്കുന്നതിനു തുല്യമാണ്. സ്ത്രീയുടെ കന്യകാത്വം ശാരീരിക പരിശോധനയിലൂടെയോ മെഡിക്കൽ സർട്ടിഫിക്കറ്റിലൂടെയോ തെളിയിക്കപ്പെടണമെന്ന് ആവശ്യപ്പെടുന്നത് അങ്ങേയറ്റം സ്ത്രീവിരുദ്ധവും വിവേചനവുമാണ്.
സ്ത്രീയുടെ ശരീരം പവിത്രമാണ്. അവളുടെ ശരീരാവസ്ഥ തെളിയിക്കപ്പെടേണ്ടതല്ല, വെളിപ്പെടുത്തേണ്ടതുമല്ല. കന്യാകാത്വത്തിന് സർട്ടിഫിക്കറ്റ് ആവശ്യമില്ല. വിശ്വസിക്കേണ്ട സ്ത്രീശരീരത്തെ അവിശ്വാസത്തിന്റെയും തെറ്റായ നടപടിക്രമങ്ങളുടെയും പരീക്ഷണശാലകളാക്കരുത്. ചികിത്സാവിധിയുമായി മുൻനിർത്തി നടത്തുന്ന പരിശോധനകൾ കന്യകാത്വ പരിശോധനയായി മാറ്റുവാനാകില്ല. വ്യക്തിത്വത്തെ ഇല്ലാതാക്കുന്ന മെഡിക്കൽ പരിശോധനകൾക്ക് സാധുതയുമില്ല.
സന്പ്രദായങ്ങളും രീതികളും ആഘോഷിക്കപ്പെടണമെങ്കിൽ ആധികാരികതയും സ്വീകാര്യതയും ആവശ്യമാണ്. കന്യകാത്വ പരിശോധനയ്ക്ക് ആധികാരികതയും സ്വീകാര്യതയുമില്ല. കാരണം അതിലൂടെ കന്യകാത്വം തെളിയിക്കപ്പെടുന്നുമില്ല, നിരാകരിക്കപ്പെടുന്നുമില്ല. തെളിയിക്കാനാകാത്ത പരിശോധനാഫലങ്ങൾ അർത്ഥശൂന്യവും അനാവശ്യവുമാണ്.
സഞ്ചരിക്കേണ്ടത് അനുവദനീയമായ വഴിയേ
ലോകാരോഗ്യസംഘടനയുടെ 1964-ലെ ഹെൽസിങ്കി പ്രഖ്യാപനം വൈദ്യശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്നവരുടെ മാർഗരേഖയാണ്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധരായ ആരോഗ്യപ്രവർത്തകർ അതാണു മാതൃകയാക്കേണ്ടത്. കന്യകാത്വ പരിശോധന സ്ത്രീകൾക്ക് അനാരോഗ്യപരവും ഗുരുതരവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമാണെന്ന് അവർക്ക് അർത്ഥശങ്കയില്ലാതെ പറയുവാൻ കഴിയണം.