കേരളത്തിലെ പല സഹകരണ ബാങ്കുകളും അഴിമതി ആരോപണങ്ങളിൽപ്പെട്ടിരിക്കുന്നു. തന്മൂലം അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻ കഴിയാത്ത നിക്ഷേപകരുടെ ദയനീയമായ ദുരവസ്ഥയും വളരെക്കാലമായി കേരളത്തിൽ നിലനിൽക്കുന്നു. ഈ പൊതുപ്പണത്തിന്റെ കൊള്ളയ്ക്കും ഈ ധനകാര്യ സ്ഥാപനങ്ങളുടെ ദയനീയമായ ദുരവസ്ഥയ്ക്കും ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനു പകരം, അത്തരം കൂടുതൽ കേസുകൾ വെളിച്ചത്തുവരികയാണ്.
ഇതു വെളിവാക്കുന്നത് ഇത്തരം സ്ഥാപനങ്ങൾ സാധാരണ നിലയിലാക്കാനുള്ള അധികാരികളുടെ ഗൗരവമായ ശ്രമങ്ങൾ പ്രായോഗികമായി ഉണ്ടാകുന്നില്ല എന്നതാണ്. ഇതുമൂലം കഠിനാധ്വാനം ചെയ്ത സമ്പാദ്യം, പ്രത്യേകിച്ച് വിരമിക്കലിനുശേഷമുള്ള ജീവിതത്തിനുവേണ്ടിയോ അല്ലെങ്കിൽ ആശ്രിതരുടെ വിവാഹത്തിനോ അല്ലെങ്കിൽ കുട്ടികളുടെ ആരോഗ്യ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ വേണ്ടി കരുതിവച്ച പണം ഇത്തരം ബാങ്കുകളിൽ നിക്ഷേപിച്ചവർ ദയനീയമായ അവസ്ഥയിലായിരിക്കുന്നു.
ഉത്തരവാദികളാണെന്നു സംശയിക്കുന്നവർ പ്രധാന രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും അവരുടെ ബന്ധുക്കളുമായതിനാൽ, പ്രശ്നത്തിനു പരിഹാരം കാണുന്നതിന് അധികാരികൾ നിരപരാധികളായ ജനങ്ങളിൽ നികുതി ചുമത്തുമെന്നതാണ് ഇപ്പോൾ പൊതുജനങ്ങളുടെ ഭയം.
ഇത്തരത്തിൽ ആരോപണവിധേയമായ അഴിമതിക്കേസുകൾ സംസ്ഥാന പോലീസ് കുറച്ചുകാലമായി അന്വേഷിക്കുന്നുണ്ടെങ്കിലും ഏതാനും കേസുകൾ മാത്രമാണ് പുറത്തുവന്നിരിക്കുന്നത് എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. പതിറ്റാണ്ടുകളായി സംസ്ഥാനം ഭരിക്കുന്ന രണ്ട് രാഷ്ട്രീയ മുന്നണികളിലെ നേതാക്കളിലേക്ക് വിരൽചൂണ്ടുന്ന വെളിപ്പെടുത്തലുകളുടെ ചില കേസുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തതോടെയാണ് സംഭവത്തിന്റെ ഞെട്ടിക്കുന്ന വശം പൊട്ടിത്തെറിച്ചത്.
ആരോപണങ്ങൾ പരിശോധിച്ച് കോടതികൾ വിധി പറയുമ്പോൾ തീർച്ചയായും ഓരോ കേസിന്റെയും അന്തിമഫലം അറിയാം. നിക്ഷേപകർക്ക് എങ്ങനെ നീതി ലഭിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല, കൂടാതെ ഈ നിർഭാഗ്യവാന്മാരിൽ ചിലർ ഈ കനത്ത നഷ്ടങ്ങളും കുടുംബങ്ങൾക്കു മുമ്പിലുള്ള വെല്ലുവിളികളും നേരിടാൻ തെരഞ്ഞെടുക്കുന്ന മാർഗങ്ങളും അസ്വാ സ്ഥ്യജനകമാണ്. സംസ്ഥാനത്തെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ക്രമസമാധാനപാലന ഏജൻസികളുടെ അന്വേഷണം വേഗത്തിലാക്കാനും അവരുടെ കണ്ടെത്തലുകൾ ജുഡീഷറിക്കു മുമ്പാകെ സമർപ്പിക്കാനും എളുപ്പമല്ല, കാരണം അത്തരം പ്രവർത്തനങ്ങളുടെ പോക്ക് സാവധാനത്തിലാണ്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെട്ടതോടെ അന്വേഷണം ത്വരിതഗതിയിലായി. ചില വിഭാഗങ്ങൾ ഇഡിയെ സംശയത്തോടെ നോക്കുകയും അവരുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, മുതിർന്ന നേതാക്കളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന പല കേസുകളിലും ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ഇഡി റിപ്പോർട്ട് ചെയ്തത്.
നിക്ഷേപകരുടെ ഓരോ പൈസയും സുരക്ഷിതമാണെന്നും തിരികെ നൽകുമെന്നും ചില മുതിർന്ന നേതാക്കൾ ഉറപ്പുനൽകുമ്പോൾ സ്വാഭാവികമായും പൊതുജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതായി തോന്നുന്നു. പൊതുജനങ്ങൾ ഭയാനകമായ ദുരവസ്ഥ നേരിടുന്ന ഇത്തരം സങ്കടകരമായ കേസുകൾ ഇപ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ഇതു സംസ്ഥാനത്ത് വ്യാപകമായി വിശ്വാസക്കുറവ് സൃഷ്ടിക്കുന്നു. സഹകരണ ബാങ്കുകൾ കൈകാര്യം ചെയ്യുന്ന ചില നേതാക്കൾ രാഷ്ട്രീയ പ്രവർത്തനങ്ങളിലും സാമൂഹിക സേവനത്തിലും ഏർപ്പെട്ടിരിക്കുന്നതിനാൽ, ഫണ്ട് ദുരുപയോഗവും നിക്ഷേപം മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതുമടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നു. ചില ആരോപണങ്ങൾ അവിശ്വസനീയമായി തോന്നുന്നു.
അവയിൽ പലതും ഏകപക്ഷീയമായ തീരുമാനങ്ങളായി കാണപ്പെടുന്നു. സമൂഹത്തിന്റെ സേവനത്തിലും ദരിദ്രരായ പാവപ്പെട്ടവരുടെ ഉന്നമനത്തിലും ഏർപ്പെട്ടിരിക്കുന്ന ചില രാഷ്ട്രീയ പ്രമുഖർ ഫണ്ട് മാനേജ്മെന്റ് നിയന്ത്രിക്കുന്ന നിയമങ്ങളിൽ വിശ്വസിക്കുന്നില്ല. വസ്തുതകളും കെട്ടുകഥകളും ഇടകലർന്ന വലിയ പർവതത്തിൽ ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്ന സത്യം അന്വേഷണങ്ങൾക്കുശേഷമേ അറിയാൻ കഴിയൂ.
കേന്ദ്ര ഏജൻസികൾ ഇതു ഗൗരവത്തോടെയാണ് കാണുന്നത്. വേണമെങ്കിൽ നല്ല അന്വേഷണത്തിന് പേരുകേട്ടവരാണ് കേരള പോലീസ്. അവരുടെ കഴിവ് തെളിയിക്കുന്ന നിരവധി കേസുകളുണ്ട്, ചിലത് തീർച്ചയായും തമാശയാണ്. മാസങ്ങൾക്കുമുമ്പ് ഒരു പൊതുവേദിയിൽ നിന്ന് സംസ്ഥാന മുഖ്യമന്ത്രി സംസാരിക്കുമ്പോൾ മൈക്ക് അപശബ്ദമുണ്ടാക്കി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ, മൈക്കിന്റെ പ്രവർത്തനവുമായി ബന്ധിപ്പിച്ചിരിക്കുന്ന സാധനങ്ങൾ പിടിച്ചെടുത്ത് ചാർജ് ചെയ്തു.
പൊതുജനങ്ങളുടെ ചിരിക്കും പരിഹാസത്തിനും ശേഷം ഉന്നതർ ഇടപെട്ട് എല്ലാം അവസാനിപ്പിച്ചു. ഇതെല്ലാം ശരിയോ തെറ്റോയെന്ന് പിന്നീട് ചർച്ചയാകാം. എന്നാൽ കേരള പോലീസിന് കഴിവുള്ള നിരവധി ഉദ്യോഗസ്ഥരും മികച്ച അന്വേഷകരുമുണ്ട് എന്നതാണു വസ്തുത. അവരുടെ കഴിവുകളെ ഫലപ്രദമായി വെളിവാക്കുന്ന നിരവധി നിർണായക കേസുകൾ അവർ വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ, അടുത്തകാലത്തായി കേസുകൾ കൈകാര്യം ചെയ്യുന്നതിൽ അവർ അലംഭാവം കാണിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. നിഷ്ക്രിയത്വം, മുൻവിധികൾ, മുൻഗണനകൾ എന്നിവയും കാരണങ്ങളായി നിരത്തപ്പെടുന്നു. വിശാലമായ കാരണങ്ങളുണ്ടാകാം. എല്ലാ കേസുകളിലും കർക്കശമായ നടപടി ആവശ്യപ്പെടുന്നവരും നന്നായി പരിഗണിക്കപ്പെട്ട അന്വേഷണത്തിനായി വാദിക്കുന്നവരും നിരവധിയുണ്ട്.
സഹകരണ കുംഭകോണങ്ങൾ ആരോപിക്കപ്പെടുന്ന സാഹചര്യത്തിൽ കേരളാ പോലീസ് നടത്തിയ അന്വേഷണത്തിൽ നിർണായകമായ കണ്ടെത്തലുകൾ ഉണ്ടായില്ലെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചതോടെ ഒരുപാട് കേസുകൾ അറിയാൻ തുടങ്ങിയെന്നാണ് പൊതുവെയുള്ള ധാരണ.
സാമ്പത്തിക കെടുകാര്യസ്ഥതയും രാഷ്ട്രീയ ഇടപെടലുകളും അനഭിലഷണീയമായ നടപടികളും ഉൾപ്പെടെ സഹകരണ മേഖലയിലെ പരിതാപകരമായ അവസ്ഥയാണ് ഇവ കാണിക്കുന്നത്. ഇതു ഫലപ്രദമായി പരിശോധിച്ച് കുറ്റക്കാരെ ശിക്ഷിച്ച് മുന്നോട്ടുപോയില്ലെങ്കിൽ സഹകരണമേഖലയുടെ താത്പര്യങ്ങളെത്തന്നെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളിലുള്ള വിശ്വാസം ഇപ്പോൾ അപകടസാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നുവെന്നത് നിഷേധിക്കാനാകില്ല. നിർണായക സമയങ്ങളിൽ വിവാഹം, ചികിത്സ, വീട് അറ്റകുറ്റപ്പണികൾ, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കുപോലും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാനാകാതെ വരുമ്പോൾ, നിങ്ങളുടെ ആവശ്യങ്ങൾക്കായി കഠിനാധ്വാനം ചെയ്ത പണം സൂക്ഷിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കപ്പെടില്ല.
ബാങ്കുകളുടെയും മാനേജർമാരുടെയും പരാജയം കാരണം നിക്ഷേപകരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും ലക്ഷ്യങ്ങളും അപകടത്തിലാകും. അതിന്റെ ഗതകാല പ്രതാപവും സാധാരണക്കാരെ സേവിക്കുകയെന്ന ലക്ഷ്യവും വീണ്ടെടുക്കാൻ, യഥാർഥ കുറ്റവാളികളെ തിരിച്ചറിഞ്ഞ് ഒരു ധവളപത്രം ഉടൻ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. കുറ്റവാളികൾക്കെതിരേ, അവരുടെ രാഷ്ട്രീയബന്ധം എന്തുതന്നെയായാലും കേസെടുക്കുകതന്നെ വേണം. സഹകരണ ബാങ്കുകളിൽ ജീവിതകാല സമ്പാദ്യം നിക്ഷേപിച്ച എല്ലാവർക്കും നഷ്ടപരിഹാരം നൽകുന്നതിന് ശരിയായ നടപടികൾ കൈക്കൊള്ളണം, അങ്ങനെ അവരുടെ ആവശ്യങ്ങൾ സ്വന്തം സമ്പാദ്യത്തിൽനിന്ന് നിറവേറ്റണം. ഇത്തരമൊരു നടപടിയിലൂടെ മാത്രമേ സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാനും പുനരുജ്ജീവിപ്പിക്കാനും കഴിയൂ.
നൂറ്റാണ്ടുമുമ്പ് ഇന്ത്യയിൽ ആരംഭിച്ചതാണ് സഹകരണ പ്രസ്ഥാനം. ഒരു ദശലക്ഷത്തിലധികം സഹകരണ സംഘങ്ങൾ സജീവമാണ്. കാർഷികം, ബാങ്കിംഗ്, ഭവനനിർമാണം, കരകൗശലത്തൊഴിൽ തുടങ്ങിയ മേഖലകളിൽ അതു നിർണായക പങ്ക് വഹിക്കുന്നു. ആശുപത്രി മേഖലയിൽ പോലും ഇപ്പോൾ ശ്രദ്ധേയമായ സേവനം ചെയ്യുന്നു. ഗ്രാമങ്ങളിൽ അതിന്റെ പങ്ക് പ്രധാനമാണ്. ഇത് ആരോഗ്യകരവും ലക്ഷ്യബോധമുള്ളതുമായി നിലനിർത്തുന്നതിന്, ആരുടെയും അടിമയാകാതിരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണം. സാധാരണക്കാരെ സഹായിക്കുന്നതിനും ഗ്രാമീണ മേഖലകളുടെ വികസനത്തിനും യഥാർഥത്തിൽ വിഭാവനം ചെയ്തതുപോലെ അതിന്റെ ശരിയായ പങ്ക് അനുവദിക്കുകയും വേണം.
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
ഇതു വെളിവാക്കുന്നത് ഇത്തരം സ്ഥാപനങ്ങൾ സാധാരണ നിലയിലാക്കാനുള്ള അധികാരികളുടെ ഗൗരവമായ ശ്രമങ്ങൾ പ്രായോഗികമായി ഉണ്ടാകുന്നില്ല എന്നതാണ്. ഇതുമൂലം കഠിനാധ്വാനം ചെയ്ത സമ്പാദ്യം, പ്രത്യേകിച്ച് വിരമിക്കലിനുശേഷമുള്ള ജീവിതത്തിനുവേണ്ടിയോ അല്ലെങ്കിൽ ആശ്രിതരുടെ വിവാഹത്തിനോ അല്ലെങ്കിൽ കുട്ടികളുടെ ആരോഗ്യ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ വേണ്ടി കരുതിവച്ച പണം ഇത്തരം ബാങ്കുകളിൽ നിക്ഷേപിച്ചവർ ദയനീയമായ അവസ്ഥയിലായിരിക്കുന്നു.
ഉത്തരവാദികളാണെന്നു സംശയിക്കുന്നവർ പ്രധാന രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും അവരുടെ ബന്ധുക്കളുമായതിനാൽ, പ്രശ്നത്തിനു പരിഹാരം കാണുന്നതിന് അധികാരികൾ നിരപരാധികളായ ജനങ്ങളിൽ നികുതി ചുമത്തുമെന്നതാണ് ഇപ്പോൾ പൊതുജനങ്ങളുടെ ഭയം.
ഇത്തരത്തിൽ ആരോപണവിധേയമായ അഴിമതിക്കേസുകൾ സംസ്ഥാന പോലീസ് കുറച്ചുകാലമായി അന്വേഷിക്കുന്നുണ്ടെങ്കിലും ഏതാനും കേസുകൾ മാത്രമാണ് പുറത്തുവന്നിരിക്കുന്നത് എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. പതിറ്റാണ്ടുകളായി സംസ്ഥാനം ഭരിക്കുന്ന രണ്ട് രാഷ്ട്രീയ മുന്നണികളിലെ നേതാക്കളിലേക്ക് വിരൽചൂണ്ടുന്ന വെളിപ്പെടുത്തലുകളുടെ ചില കേസുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തതോടെയാണ് സംഭവത്തിന്റെ ഞെട്ടിക്കുന്ന വശം പൊട്ടിത്തെറിച്ചത്.
ആരോപണങ്ങൾ പരിശോധിച്ച് കോടതികൾ വിധി പറയുമ്പോൾ തീർച്ചയായും ഓരോ കേസിന്റെയും അന്തിമഫലം അറിയാം. നിക്ഷേപകർക്ക് എങ്ങനെ നീതി ലഭിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല, കൂടാതെ ഈ നിർഭാഗ്യവാന്മാരിൽ ചിലർ ഈ കനത്ത നഷ്ടങ്ങളും കുടുംബങ്ങൾക്കു മുമ്പിലുള്ള വെല്ലുവിളികളും നേരിടാൻ തെരഞ്ഞെടുക്കുന്ന മാർഗങ്ങളും അസ്വാ സ്ഥ്യജനകമാണ്. സംസ്ഥാനത്തെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ക്രമസമാധാനപാലന ഏജൻസികളുടെ അന്വേഷണം വേഗത്തിലാക്കാനും അവരുടെ കണ്ടെത്തലുകൾ ജുഡീഷറിക്കു മുമ്പാകെ സമർപ്പിക്കാനും എളുപ്പമല്ല, കാരണം അത്തരം പ്രവർത്തനങ്ങളുടെ പോക്ക് സാവധാനത്തിലാണ്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെട്ടതോടെ അന്വേഷണം ത്വരിതഗതിയിലായി. ചില വിഭാഗങ്ങൾ ഇഡിയെ സംശയത്തോടെ നോക്കുകയും അവരുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, മുതിർന്ന നേതാക്കളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന പല കേസുകളിലും ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ഇഡി റിപ്പോർട്ട് ചെയ്തത്.
നിക്ഷേപകരുടെ ഓരോ പൈസയും സുരക്ഷിതമാണെന്നും തിരികെ നൽകുമെന്നും ചില മുതിർന്ന നേതാക്കൾ ഉറപ്പുനൽകുമ്പോൾ സ്വാഭാവികമായും പൊതുജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതായി തോന്നുന്നു. പൊതുജനങ്ങൾ ഭയാനകമായ ദുരവസ്ഥ നേരിടുന്ന ഇത്തരം സങ്കടകരമായ കേസുകൾ ഇപ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ഇതു സംസ്ഥാനത്ത് വ്യാപകമായി വിശ്വാസക്കുറവ് സൃഷ്ടിക്കുന്നു. സഹകരണ ബാങ്കുകൾ കൈകാര്യം ചെയ്യുന്ന ചില നേതാക്കൾ രാഷ്ട്രീയ പ്രവർത്തനങ്ങളിലും സാമൂഹിക സേവനത്തിലും ഏർപ്പെട്ടിരിക്കുന്നതിനാൽ, ഫണ്ട് ദുരുപയോഗവും നിക്ഷേപം മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതുമടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നു. ചില ആരോപണങ്ങൾ അവിശ്വസനീയമായി തോന്നുന്നു.
അവയിൽ പലതും ഏകപക്ഷീയമായ തീരുമാനങ്ങളായി കാണപ്പെടുന്നു. സമൂഹത്തിന്റെ സേവനത്തിലും ദരിദ്രരായ പാവപ്പെട്ടവരുടെ ഉന്നമനത്തിലും ഏർപ്പെട്ടിരിക്കുന്ന ചില രാഷ്ട്രീയ പ്രമുഖർ ഫണ്ട് മാനേജ്മെന്റ് നിയന്ത്രിക്കുന്ന നിയമങ്ങളിൽ വിശ്വസിക്കുന്നില്ല. വസ്തുതകളും കെട്ടുകഥകളും ഇടകലർന്ന വലിയ പർവതത്തിൽ ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്ന സത്യം അന്വേഷണങ്ങൾക്കുശേഷമേ അറിയാൻ കഴിയൂ.
കേന്ദ്ര ഏജൻസികൾ ഇതു ഗൗരവത്തോടെയാണ് കാണുന്നത്. വേണമെങ്കിൽ നല്ല അന്വേഷണത്തിന് പേരുകേട്ടവരാണ് കേരള പോലീസ്. അവരുടെ കഴിവ് തെളിയിക്കുന്ന നിരവധി കേസുകളുണ്ട്, ചിലത് തീർച്ചയായും തമാശയാണ്. മാസങ്ങൾക്കുമുമ്പ് ഒരു പൊതുവേദിയിൽ നിന്ന് സംസ്ഥാന മുഖ്യമന്ത്രി സംസാരിക്കുമ്പോൾ മൈക്ക് അപശബ്ദമുണ്ടാക്കി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ, മൈക്കിന്റെ പ്രവർത്തനവുമായി ബന്ധിപ്പിച്ചിരിക്കുന്ന സാധനങ്ങൾ പിടിച്ചെടുത്ത് ചാർജ് ചെയ്തു.
പൊതുജനങ്ങളുടെ ചിരിക്കും പരിഹാസത്തിനും ശേഷം ഉന്നതർ ഇടപെട്ട് എല്ലാം അവസാനിപ്പിച്ചു. ഇതെല്ലാം ശരിയോ തെറ്റോയെന്ന് പിന്നീട് ചർച്ചയാകാം. എന്നാൽ കേരള പോലീസിന് കഴിവുള്ള നിരവധി ഉദ്യോഗസ്ഥരും മികച്ച അന്വേഷകരുമുണ്ട് എന്നതാണു വസ്തുത. അവരുടെ കഴിവുകളെ ഫലപ്രദമായി വെളിവാക്കുന്ന നിരവധി നിർണായക കേസുകൾ അവർ വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ, അടുത്തകാലത്തായി കേസുകൾ കൈകാര്യം ചെയ്യുന്നതിൽ അവർ അലംഭാവം കാണിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. നിഷ്ക്രിയത്വം, മുൻവിധികൾ, മുൻഗണനകൾ എന്നിവയും കാരണങ്ങളായി നിരത്തപ്പെടുന്നു. വിശാലമായ കാരണങ്ങളുണ്ടാകാം. എല്ലാ കേസുകളിലും കർക്കശമായ നടപടി ആവശ്യപ്പെടുന്നവരും നന്നായി പരിഗണിക്കപ്പെട്ട അന്വേഷണത്തിനായി വാദിക്കുന്നവരും നിരവധിയുണ്ട്.
സഹകരണ കുംഭകോണങ്ങൾ ആരോപിക്കപ്പെടുന്ന സാഹചര്യത്തിൽ കേരളാ പോലീസ് നടത്തിയ അന്വേഷണത്തിൽ നിർണായകമായ കണ്ടെത്തലുകൾ ഉണ്ടായില്ലെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചതോടെ ഒരുപാട് കേസുകൾ അറിയാൻ തുടങ്ങിയെന്നാണ് പൊതുവെയുള്ള ധാരണ.
സാമ്പത്തിക കെടുകാര്യസ്ഥതയും രാഷ്ട്രീയ ഇടപെടലുകളും അനഭിലഷണീയമായ നടപടികളും ഉൾപ്പെടെ സഹകരണ മേഖലയിലെ പരിതാപകരമായ അവസ്ഥയാണ് ഇവ കാണിക്കുന്നത്. ഇതു ഫലപ്രദമായി പരിശോധിച്ച് കുറ്റക്കാരെ ശിക്ഷിച്ച് മുന്നോട്ടുപോയില്ലെങ്കിൽ സഹകരണമേഖലയുടെ താത്പര്യങ്ങളെത്തന്നെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളിലുള്ള വിശ്വാസം ഇപ്പോൾ അപകടസാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നുവെന്നത് നിഷേധിക്കാനാകില്ല. നിർണായക സമയങ്ങളിൽ വിവാഹം, ചികിത്സ, വീട് അറ്റകുറ്റപ്പണികൾ, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കുപോലും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാനാകാതെ വരുമ്പോൾ, നിങ്ങളുടെ ആവശ്യങ്ങൾക്കായി കഠിനാധ്വാനം ചെയ്ത പണം സൂക്ഷിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കപ്പെടില്ല.
ബാങ്കുകളുടെയും മാനേജർമാരുടെയും പരാജയം കാരണം നിക്ഷേപകരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും ലക്ഷ്യങ്ങളും അപകടത്തിലാകും. അതിന്റെ ഗതകാല പ്രതാപവും സാധാരണക്കാരെ സേവിക്കുകയെന്ന ലക്ഷ്യവും വീണ്ടെടുക്കാൻ, യഥാർഥ കുറ്റവാളികളെ തിരിച്ചറിഞ്ഞ് ഒരു ധവളപത്രം ഉടൻ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. കുറ്റവാളികൾക്കെതിരേ, അവരുടെ രാഷ്ട്രീയബന്ധം എന്തുതന്നെയായാലും കേസെടുക്കുകതന്നെ വേണം. സഹകരണ ബാങ്കുകളിൽ ജീവിതകാല സമ്പാദ്യം നിക്ഷേപിച്ച എല്ലാവർക്കും നഷ്ടപരിഹാരം നൽകുന്നതിന് ശരിയായ നടപടികൾ കൈക്കൊള്ളണം, അങ്ങനെ അവരുടെ ആവശ്യങ്ങൾ സ്വന്തം സമ്പാദ്യത്തിൽനിന്ന് നിറവേറ്റണം. ഇത്തരമൊരു നടപടിയിലൂടെ മാത്രമേ സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാനും പുനരുജ്ജീവിപ്പിക്കാനും കഴിയൂ.
നൂറ്റാണ്ടുമുമ്പ് ഇന്ത്യയിൽ ആരംഭിച്ചതാണ് സഹകരണ പ്രസ്ഥാനം. ഒരു ദശലക്ഷത്തിലധികം സഹകരണ സംഘങ്ങൾ സജീവമാണ്. കാർഷികം, ബാങ്കിംഗ്, ഭവനനിർമാണം, കരകൗശലത്തൊഴിൽ തുടങ്ങിയ മേഖലകളിൽ അതു നിർണായക പങ്ക് വഹിക്കുന്നു. ആശുപത്രി മേഖലയിൽ പോലും ഇപ്പോൾ ശ്രദ്ധേയമായ സേവനം ചെയ്യുന്നു. ഗ്രാമങ്ങളിൽ അതിന്റെ പങ്ക് പ്രധാനമാണ്. ഇത് ആരോഗ്യകരവും ലക്ഷ്യബോധമുള്ളതുമായി നിലനിർത്തുന്നതിന്, ആരുടെയും അടിമയാകാതിരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണം. സാധാരണക്കാരെ സഹായിക്കുന്നതിനും ഗ്രാമീണ മേഖലകളുടെ വികസനത്തിനും യഥാർഥത്തിൽ വിഭാവനം ചെയ്തതുപോലെ അതിന്റെ ശരിയായ പങ്ക് അനുവദിക്കുകയും വേണം.
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ