+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കലിയടങ്ങില്ല, കാക്കിക്കു മുന്നിലും!

മയക്കുമരുന്ന് മരണം അരികിലുണ്ട്3 / ജോൺസൺ പൂവന്തുരുത്ത് 2022 ഒക്ടോബറിൽ കോഴിക്കോട് ജില്ലയിലെ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍കോൾ വ
കലിയടങ്ങില്ല, കാക്കിക്കു മുന്നിലും!
മയക്കുമരുന്ന് മരണം അരികിലുണ്ട്-3 / ജോൺസൺ പൂവന്തുരുത്ത്

2022 ഒക്ടോബറിൽ കോഴിക്കോട് ജില്ലയിലെ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍കോൾ വന്നു. എരഞ്ഞിപ്പാലത്തെ ഒരു വീട്ടിൽ ഒരു യുവാവ് അക്രമാസക്തനായി മാതാപിതാക്കളെ ഉപദ്രവിക്കുന്നു എന്നതായിരുന്നു ഫോണ്‍ സന്ദേശം. ഒട്ടും സമയം കളയാതെ പോലീസ് എരഞ്ഞിപ്പാലം ക്യാപ്റ്റൻ വിക്രം റോഡിലെ ആ വാടകവീടിനു മുന്നിലെത്തി. അതീവ പ്രകോപിതനായി വഴിയിൽ നിന്നു ബഹളംകൂട്ടുകയാണ് യുവാവ്. അയാളുടെ മട്ടും ഭാവവും കണ്ട് അടുക്കാൻ ഭയന്നു നാട്ടുകാർ അവിടവിടെയായി നിൽപ്പുണ്ട്.

ലഹരി തലയ്ക്കുപിടിച്ച് അക്രമാസക്തനായി നിൽക്കുകയാണെന്നു നാട്ടുകാർ പോലീസിനു മുന്നറിയിപ്പ് കൊടുത്തു. ആകെ അസ്വസ്ഥനായി നിന്ന യുവാവിനെ പോലീസ് ഒരു തരത്തിൽ അനുനയിപ്പിച്ചു വീട്ടിലേക്കു കയറ്റി. മാതാപിതാക്കളെ കണ്ടതും ഇയാൾ വീണ്ടും പ്രകോപിതനായി. ഇതോടെ പോലീസ് ഇയാളെ ഒരു മുറിക്കുള്ളിലാക്കി. ആൾ ശാന്തനായെന്നു കരുതി പോലീസ് പോകാനൊരുങ്ങിയതും മുറിക്കുള്ളിൽനിന്നു യുവാവ് പുറത്തു ചാടി.

കൊലവിളി

ഒരു കത്തിയുമായിട്ടായിരുന്നു വരവ്. വന്നപാടെ മുന്നിൽ കിട്ടിയത് അമ്മയെ ആയിരുന്നു. 48 വയസുള്ള അമ്മ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മുതുകിൽ കുത്തേറ്റു. കുത്തേറ്റ അമ്മയെ പോലീസ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് കത്തിയുമായി വീണ്ടും വീട്ടിനുള്ളിലേക്കു പാഞ്ഞുകയറി. ഇതോടെ കണ്ടുനിന്നവർ എല്ലാവരും നടുങ്ങി. ചിലർ നിലവിളിച്ചു. കാരണം, കുറച്ചുദിവസം മുന്പ് ലഹരിമൂത്ത മകന്‍റെ ആക്രമണത്തിൽ കാലിനു പൊട്ടലേറ്റ അച്ഛൻ കാലിൽ പ്ലാസ്റ്ററിട്ടു മുറിക്കുള്ളിൽ കിടക്കുന്നുണ്ടായിരുന്നു. ഈ മുറിയിലേക്കു കയറിയ യുവാവ് കതകിനു കുറ്റിയിട്ടു. നടക്കാനാവാതെ കിടക്കുന്ന അച്ഛന്‍റെ കഴുത്തിലും നെഞ്ചിലും കുത്തി. ആക്രമണത്തെ കാര്യമായി പ്രതിരോധിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

ഇനി കാത്തുനിന്നാൽ അദ്ദേഹത്തിന്‍റെ ജീവൻ അപകടത്തിലാണെന്നു തോന്നിയ നിമിഷം പോലീസ് മുറിയുടെ വാതിൽ ചവിട്ടിത്തുറന്നു. ഈ സമയം കത്തിയുമായി വീണ്ടും ആക്രമണത്തിനായി കൊലവിളി മുഴക്കി നിൽക്കുകയായിരുന്നു യുവാവ്. ഇതോടെ ഇൻസ്പെക്ടർ ജിജീഷ് തോക്കെടുത്തു. രണ്ടു തവണ കിടക്കയ്ക്കു സമീപത്തേക്കു നിറയൊഴിച്ചതോടെ അക്രമി ഒന്നു പതറി. ആ നിമിഷം ഇരച്ചുകയറിയ പോലീസ് ഇയാളെ മൽപ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തി.

ഇതിനിടെ, രണ്ടു പോലീസുകാർക്കു പരിക്കേറ്റു. രാസലഹരിയിലാണ് യുവാവ് ആക്രമണം നടത്തിയതെന്നായിരുന്നു പോലീസ് പറഞ്ഞത്. സമയോചിതമായി സാഹസിക ഇടപെടൽ നടത്തിയാണ് അന്നു നടക്കാവ് പോലീസ് ലഹരിഭ്രാന്തിൽ മുങ്ങിയ മകനിൽനിന്ന് ആ ദന്പതികളെ രക്ഷപ്പെടുത്തിയത്.

പോലീസിനും ഭീഷണി

ലഹരിപിടിച്ച തലച്ചോറുകളുടെ എണ്ണം കൂടിയതോടെ ജീവൻ പണയപ്പെടുത്തി ജോലിചെയ്യേണ്ട അവസ്ഥയിലാണ് പോലീസുകാരെന്നാണ് പല ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവരും ലഹരിക്കടത്തു സംഘങ്ങളും പെരുകിയതോടെ പോലീസിന്‍റെ ജോലി കൂടുതൽ അപകടകരമായി മാറി. സംഘർഷസമരം നടക്കുന്നിടത്തെ ജോലിയേക്കാൾ അപകടകരമാണ് ലഹരിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതെന്നാണ് പോലീസുകാർ പറയുന്നത്. ഇത്തരം വ്യക്തികൾ ഏതു നിമിഷമാണ് പ്രകോപിതരാകുന്നതെന്ന് ആർക്കും ഉൗഹിക്കാൻകൂടി കഴിയില്ല.

നാട്ടിൽ എവിടെയെങ്കിലും ലഹരിസംഘങ്ങളോ വ്യക്തികളോ പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ ആശ്രയം തേടി ആദ്യവിളിയെത്തുന്നതു പോലീസിലേക്കാണ്. പോലീസ് വന്നാൽ എല്ലാം എങ്ങനെയെങ്കിലും പരിഹരിച്ചുകൊള്ളുമെന്നാണ് നാട്ടുകാർ കരുതുന്നത്.

പലപ്പോഴും ജീവൻ പണയപ്പെടുത്തിയാണ് പോലീസ് ഇത്തരം പ്രശ്നങ്ങളിൽ ഇടപെടേണ്ടി വരുന്നത്. ലഹരിഭ്രാന്ത് പിടിച്ചവരിൽനിന്ന് ആക്രമണം നേരിട്ടവരും പരിക്കേറ്റവരുമായ നിരവധി പോലീസുകാരുണ്ട്. ലഹരിയടിച്ചു കിറുങ്ങിനിൽക്കുന്നവരെ പിടിക്കുകയെന്നതും സ്റ്റേഷനിൽ സൂക്ഷിക്കുകയെന്നതുമൊക്കെ തീരാത്ത തലവേദനയാണ് ഓരോ ദിവസവും പോലീസിനു സമ്മാനിക്കുന്നത്.

ചോരക്കളി

കഴിഞ്ഞ മാസം തിരുവനന്തപുരം കിളിമാനൂരിൽ ലഹരിസംഘത്തെ പിടികൂടാനെത്തിയ പോലീസിനു നേരേ ആക്രമണമുണ്ടായി. കടമാൻകുഴി അനീഷിന്‍റെ വീട്ടിൽ ലഹരിസംഘം തന്പടിക്കുന്നതായി വിവരം കിട്ടിയതിനെത്തുടർന്നാണ് പോലീസ് എത്തിയത്. എന്നാൽ, ലഹരിസംഘത്തലവൻ വിവേകിന്‍റെ നേതൃത്വത്തിൽ പോലീസിനു നേരേ ആക്രമണമുണ്ടായി. കുരുമുളക് സ്പ്രേ ആക്രമണത്തിൽ ഒരു പോലീസുകാരന്‍റെ കണ്ണിനു സാരമായി പരിക്കേറ്റു.

2017 ഏപ്രിലിൽ വെള്ളായണി സ്വദേശിയായ യുവാവ് മയക്കുമരുന്നു ലഹരിയിൽ അച്ഛനെയും നാട്ടുകാരെയും ആക്രമിക്കുന്നുവെന്ന വിവരം കിട്ടിയതിനെത്തുടർന്നാണ് നേമം എഎസ്ഐ മതിമാനും സംഘവുമെത്തിയത്. വെട്ടുകത്തിയുമായി നിന്നു കൊലവിളി മുഴക്കിയ യുവാവിനെ വരുതിയിലാക്കാനുള്ള ശ്രമത്തിനിടയിൽ എഎസ്ഐയെ ഇയാൾ വെട്ടുകയായിരുന്നു. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ എഎസ്ഐയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോലീസും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് യുവാവിനെ പിന്നീട് കീഴ്പ്പെടുത്തിയത്.

2022 മാർച്ചിൽ സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം ലഹരിവേട്ടയ്ക്ക് ഇറങ്ങിയതാണ് തോപ്പുംപടിയിലെ പോലീസ് സംഘം. ഇവരെ ലഹരിസംഘം ആക്രമിച്ചു. തോപ്പുംപടി സ്റ്റേഷനിലെ അനീഷിന്‍റെ തലയ്ക്കിട്ടു ഹെൽമറ്റുകൊണ്ടാണ് അടിച്ചത്. തല പൊട്ടി ചോരചീറ്റി. അനീഷിന്‍റെ തലയിൽ പന്ത്രണ്ട് തുന്നലുകൾ ഇടേണ്ടിവന്നു.

പെട്രോൾ ബോംബ് ആക്രമണം

2022 ഒക്ടോബറിൽ കൊടുങ്ങല്ലൂരിൽ മയക്കുമരുന്നു പിടിക്കാനെത്തിയ പോലീസിനെ യാതൊരു കൂസലും കൂടാതെയാണ് ലഹരിസംഘം കടന്നാക്രമിച്ചത്. എടവിലങ്ങ് പഞ്ചായത്തിലായിരുന്നു സംഭവം. പോലീസ് ജീപ്പും അടിച്ചുതകർത്തു. മതിലകം സ്റ്റേഷനിലെ ജൂണിയർ എസ്ഐ ആയിരുന്ന മിഥുൻ മാത്യുവിനാണ് ലഹരിസംഘത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റത്.

മറ്റൊരു സംഭവത്തിൽ, തിരുവനന്തപുരം മണക്കാട്, കമലേശ്വം മേഖലകളിൽ ലഹരിസംഘം കടകൾ ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്യുന്നുവന്ന പരാതിയെത്തുടർന്നാണ് 2020 ഡിസംബറിൽ തിരുവല്ലം പോലീസ് എത്തിയത്. ലഹരിസംഘത്തെ തേടിയെത്തിയ പോലീസിനെ ശാന്തിപുരത്തുവച്ചു ലഹരിമാഫിയ നേരിട്ടു. പോലീസിനെ ആക്രമിച്ച സംഘം പെട്രോൾ ബോംബ് എറിയുകയും പോലീസ് ജീപ്പ് അടിച്ചു തകർക്കുകയും ചെയ്തു. തിരുവല്ലം എസ്ഐയുടെ വയർലെസ് സെറ്റും അക്രമികൾ പിടിച്ചെടുത്തു നശിപ്പിച്ചു.

ഇതൊക്കെ ലഹരിയുമായി ബന്ധപ്പെട്ടു ദിനംപ്രതി കേരളത്തിൽ നടക്കുന്ന സംഭവങ്ങളിൽ ചിലതു മാത്രം. ലഹരിക്കടിമകളായവരെ നേരിടാൻ ഇറങ്ങുന്ന പോലീസിന്‍റെ അനുഭവം ഇതൊക്കെയാണെങ്കിൽ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. ലഹരിസംഘങ്ങൾ നാട്ടിൽ അഴിഞ്ഞാടുന്പോൾ ഒരു വാക്കുകൊണ്ടുപോലും എതിർക്കാനുള്ള ധൈര്യം ഇന്നു നാട്ടുകാരിൽ ബഹുഭൂരിപക്ഷത്തിനുമില്ല. ഏതെങ്കിലും രീതിയിൽ ലഹരിസംഘങ്ങൾക്കെതിരേ തിരിഞ്ഞാൽ സംഘടിതമായെത്തി ആക്രമിക്കുന്നതാണ് അവ രുടെ രീതി.

ഭീതിയോടെ

നിയമം ലഘിച്ചു റോഡിൽ ബൈക്കിലും മറ്റും അഭ്യാസം നടത്തുന്നവരെ വിലക്കാനോ ഉപദേശിക്കാനോ എതിർക്കാനോ പലർക്കും പേടിയാണ്. കാരണം, ഇവർ ലഹരിസംഘവുമായി ബന്ധമുള്ളവരാണോയെന്ന് ഉറപ്പില്ല. സാമൂഹ്യപ്രതിബദ്ധതയുടെ പേരിലും ധാർമികരോഷം തോന്നിയും ഇങ്ങനെ പല പ്രശ്നങ്ങളിലും ഇടപെട്ടവർ അവസാനം ലഹരിമാഫിയയുടെ നോട്ടപ്പുള്ളികൾ ആയതാണ് പലരുടെയും അനുഭവം. ഇത്തരം സംഘങ്ങൾക്കെതിരേ നിൽക്കാൻ പലപ്പോഴും രാഷ്‌ട്രീയക്കാർ പോലും തയാറല്ല എന്നതാണ് ഞെട്ടിക്കുന്ന യാഥാർഥ്യം. ചിലേടത്തെങ്കിലും ലഹരിയും രാഷ്‌ട്രീയവും തമ്മിൽ കൂടിക്കുഴയുന്നുണ്ടോയെന്ന സംശയം അടുത്തകാലത്തു ബലപ്പെട്ടിട്ടുണ്ട്. ഒന്നിലും തലയിടാതെ സ്വന്തം കാര്യം നോക്കി പോയേക്കാം എന്നു കരുതിയാൽ പോലും നമ്മൾ സുരക്ഷിതരാകണമെന്ന് ഉറപ്പില്ല എന്നതാണ് സാഹചര്യം.

ജനമൈത്രി ശൈലികൊണ്ട് ലഹരിമാഫിയയെ ഒതുക്കാനാവില്ല

സിബി മാത്യൂസ് (റിട്ട. ഐപിഎസ്, മുൻ ഡിജിപി)

പോലീസിനെപ്പോലും ആക്രമിക്കുന്ന തരത്തിലേക്കു കേരളത്തിലെ ലഹരിഭീഷണി വളരുന്നു എന്നതു തികച്ചും ആശങ്കാജനകമാണ്. കൊട്ടാരക്കര സംഭവത്തിൽ പോലീസുകാർ പോലും ആക്രമിക്കപ്പെട്ടു. സമീപകാലത്തു മയക്കുമരുന്നു സംഘങ്ങളിൽനിന്നു പലപ്പോഴും പോലീസിന് അതിക്രമം നേരിടേണ്ടിവരുന്നുണ്ട്. കർശനമായ നിലപാടിലൂടെയും നീക്കങ്ങളിലൂടെയും മാത്രമേ മയക്കുമരുന്നു മാഫിയകളെ ഒതുക്കാനാകൂ.

കാരണം അവർ നിയമത്തെ ബഹുമാനിക്കുന്നവരല്ല. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യേണ്ടവരെ അങ്ങനെതന്നെ അറസ്റ്റ് ചെയ്ത് അകത്താക്കണം. ജനമൈത്രി ശൈലി ലഹരിമാഫിയയുടെ അടുത്ത് ഒട്ടും ഫലം ചെയ്യുമെന്നു തോന്നുന്നില്ല. സിആർപിസി സെക്‌ഷൻ 46(2)ൽ അറസ്റ്റ് രേഖപ്പെടുത്തുന്പോൾ ആവശ്യമെങ്കിൽ പോലീസിന് ബലം പ്രയോഗം നടത്താമെന്നു കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1973 മുതൽ നിലവിലുള്ള ചട്ടമാണിത്. അതുകൊണ്ട് നാടിനു ഭീഷണിയാകുന്ന ഇത്തരം ക്രിമിനലുകളെ ദാക്ഷിണ്യമില്ലാതെ അടിച്ചമർത്തുകയാണ് ചെയ്യേണ്ടത്.

(തുടരും)