സുജിത് ബാബു
ലഹരിക്ക് അടിമയായ യുവാവിന്റെ കുത്തേറ്റ് ചികിത്സ നൽകിയ ഡോക്ടർ കൊല്ലപ്പെട്ട വേദനാജനകമായ വാർത്ത കേരള സമൂഹം വളരെ ഞെട്ടലോടെയാണ് കേട്ടത്. പുതുതലമുറയുടെ ലഹരിക്കന്പം സിന്തെറ്റിക് ഡ്രഗ്സ് എന്നു വിളിപ്പേരുള്ള എംഡിഎംഎയിലും എൽഎസ്ഡിയിലും ഒക്കെ എത്തുന്പോൾ അതിന്റെ പരിണിതഫലം ഒരു സമൂഹം തന്നെ ഏറ്റുവാങ്ങേണ്ടി വരുന്നു.
ലഹരിശീലത്തിൽ വീണുപോകാനുള്ള സാധ്യത ചിലരിൽ വളരെക്കൂടുതലാണ്. വീടിനകത്തെ അസ്വാരസ്യങ്ങൾ, കുടുംബാംഗങ്ങളുടെ ലഹരി ഉപയോഗം തുടങ്ങിയവ ഈ സാധ്യത വളർത്തുന്നു. കുട്ടിക്കാലത്ത് പ്രകടമാകുന്ന അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ മുതിരുന്പോൾ ശ്രദ്ധക്കുറവിലേക്കും ആലോചിക്കാതെ പ്രവർത്തിക്കാനുള്ള സാധ്യതയിലേക്കും വഴി തുറക്കാം.
ലഹരി ഉപയോഗിക്കുന്ന ആളുകൾ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സാധ്യത വളരെക്കൂടുതലാണ്. സ്വന്തം തീരുമാനങ്ങൾ പലപ്പോഴും തലച്ചോറിന്റെ നിയന്ത്രണത്തിന് അതീതമാകുകയും എടുത്തുചാടി പെരുമാറുകയും ചെയ്യുന്നതാണ് ഇത്തരക്കാരുടെ രീതി. ലഹരി ഉപയോഗിക്കുന്ന ആളുകളിൽ അമിതമായ ദേഷ്യവും മൂഡ് ഡിസോർഡറുകളും കണ്ടുവരുന്നു. കാണാത്തത് കാണുകയും കേൾക്കാത്തത് കേൾക്കുകയും ചെയ്യുന്ന തരത്തിലുള്ള മാനസിക നിലയിലേക്ക് ഇത്തരം ലഹരി ഉപയോഗം മനുഷ്യരെ എത്തിക്കാം.
വ്യക്തിജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങൾ, അമിത ദേഷ്യം, ജോലിയിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത അവസ്ഥ, കൂടുതൽ സമയം ശുചിമുറിയിൽ ചെലവഴിക്കൽ, മറ്റുള്ളവരുമായി അടുത്ത് ഇടപെടാതിരിക്കൽ, ചുവന്നു കലങ്ങിയ കണ്ണുകളൾ, കൂട്ടു കൂടിയുള്ള യാത്രകൾ, ധൂർത്ത് തുടങ്ങിയ കാര്യങ്ങൾ കുംടുംബാംഗങ്ങൾ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
പച്ചമരുന്നിന്റെയോ ഉണങ്ങിയ തേയിലയുടേതോ സമാനമായ മണം വസ്ത്രങ്ങളിലുണ്ടാവുക, സിറിഞ്ച്, മരുന്നിന്റെ കവറുകൾ, ഉണങ്ങിയ ഇലകൾ, പ്രത്യക തരം പേപ്പറുകൾ എന്നിവ കൈവശം വയ്ക്കുന്നതെല്ലാം അതീവ ശ്രദ്ധയോടെ കാണണം. ഇതോടൊപ്പം വ്യക്തി ജീവിതത്തിലെ താളപ്പിഴ കൂടിയാകുന്പോൾ അത് ചികിത്സ വേണ്ട അവസ്ഥയാണെന്നു തിരിച്ചറിയുക. ഇത്തരക്കാർ ആക്രമണ സ്വഭാവം, ആത്മഹത്യാ പ്രവണത തുടങ്ങിയവ കാണിക്കാൻ സാധ്യതയുള്ളതിനാൽ മൂർച്ചയേറിയ ആയുധങ്ങൾ, ആസിഡ്, മറ്റ് അപകടകരമായ വസ്തുക്കൾ തുടങ്ങിയവ സമീപത്തുനിന്നു മാറ്റിവയ്ക്കേണ്ടത് അത്യാവശ്യമാണ്. ലഹരി ഉപയോഗിക്കുന്നു എന്നു തിരിച്ചറിഞ്ഞാൽ വൈകാതെ തന്നെ ചികിത്സ എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ലഹരിവിധേയത്വം ഒരു സ്വഭാവ വൈകല്യമല്ല. അതു ചികിത്സ വേണ്ടിവരുന്നതും വലിയ മാനസിക പ്രശ്നങ്ങളിലേക്കു പോകാൻ സാധ്യതയുള്ളതുമായ ഗൗരവമുള്ള പ്രശ്നം തന്നെയാണ്.
(കേരള സർവകലാശാല മനഃശാസ്ത്ര വിഭാഗം അസിസ്റ്റന്റ്
പ്രഫസറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാണ് ലേഖകൻ)
ലഹരിക്ക് അടിമയായ യുവാവിന്റെ കുത്തേറ്റ് ചികിത്സ നൽകിയ ഡോക്ടർ കൊല്ലപ്പെട്ട വേദനാജനകമായ വാർത്ത കേരള സമൂഹം വളരെ ഞെട്ടലോടെയാണ് കേട്ടത്. പുതുതലമുറയുടെ ലഹരിക്കന്പം സിന്തെറ്റിക് ഡ്രഗ്സ് എന്നു വിളിപ്പേരുള്ള എംഡിഎംഎയിലും എൽഎസ്ഡിയിലും ഒക്കെ എത്തുന്പോൾ അതിന്റെ പരിണിതഫലം ഒരു സമൂഹം തന്നെ ഏറ്റുവാങ്ങേണ്ടി വരുന്നു.
ലഹരിശീലത്തിൽ വീണുപോകാനുള്ള സാധ്യത ചിലരിൽ വളരെക്കൂടുതലാണ്. വീടിനകത്തെ അസ്വാരസ്യങ്ങൾ, കുടുംബാംഗങ്ങളുടെ ലഹരി ഉപയോഗം തുടങ്ങിയവ ഈ സാധ്യത വളർത്തുന്നു. കുട്ടിക്കാലത്ത് പ്രകടമാകുന്ന അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ മുതിരുന്പോൾ ശ്രദ്ധക്കുറവിലേക്കും ആലോചിക്കാതെ പ്രവർത്തിക്കാനുള്ള സാധ്യതയിലേക്കും വഴി തുറക്കാം.
ലഹരി ഉപയോഗിക്കുന്ന ആളുകൾ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സാധ്യത വളരെക്കൂടുതലാണ്. സ്വന്തം തീരുമാനങ്ങൾ പലപ്പോഴും തലച്ചോറിന്റെ നിയന്ത്രണത്തിന് അതീതമാകുകയും എടുത്തുചാടി പെരുമാറുകയും ചെയ്യുന്നതാണ് ഇത്തരക്കാരുടെ രീതി. ലഹരി ഉപയോഗിക്കുന്ന ആളുകളിൽ അമിതമായ ദേഷ്യവും മൂഡ് ഡിസോർഡറുകളും കണ്ടുവരുന്നു. കാണാത്തത് കാണുകയും കേൾക്കാത്തത് കേൾക്കുകയും ചെയ്യുന്ന തരത്തിലുള്ള മാനസിക നിലയിലേക്ക് ഇത്തരം ലഹരി ഉപയോഗം മനുഷ്യരെ എത്തിക്കാം.
വ്യക്തിജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങൾ, അമിത ദേഷ്യം, ജോലിയിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത അവസ്ഥ, കൂടുതൽ സമയം ശുചിമുറിയിൽ ചെലവഴിക്കൽ, മറ്റുള്ളവരുമായി അടുത്ത് ഇടപെടാതിരിക്കൽ, ചുവന്നു കലങ്ങിയ കണ്ണുകളൾ, കൂട്ടു കൂടിയുള്ള യാത്രകൾ, ധൂർത്ത് തുടങ്ങിയ കാര്യങ്ങൾ കുംടുംബാംഗങ്ങൾ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
പച്ചമരുന്നിന്റെയോ ഉണങ്ങിയ തേയിലയുടേതോ സമാനമായ മണം വസ്ത്രങ്ങളിലുണ്ടാവുക, സിറിഞ്ച്, മരുന്നിന്റെ കവറുകൾ, ഉണങ്ങിയ ഇലകൾ, പ്രത്യക തരം പേപ്പറുകൾ എന്നിവ കൈവശം വയ്ക്കുന്നതെല്ലാം അതീവ ശ്രദ്ധയോടെ കാണണം. ഇതോടൊപ്പം വ്യക്തി ജീവിതത്തിലെ താളപ്പിഴ കൂടിയാകുന്പോൾ അത് ചികിത്സ വേണ്ട അവസ്ഥയാണെന്നു തിരിച്ചറിയുക. ഇത്തരക്കാർ ആക്രമണ സ്വഭാവം, ആത്മഹത്യാ പ്രവണത തുടങ്ങിയവ കാണിക്കാൻ സാധ്യതയുള്ളതിനാൽ മൂർച്ചയേറിയ ആയുധങ്ങൾ, ആസിഡ്, മറ്റ് അപകടകരമായ വസ്തുക്കൾ തുടങ്ങിയവ സമീപത്തുനിന്നു മാറ്റിവയ്ക്കേണ്ടത് അത്യാവശ്യമാണ്. ലഹരി ഉപയോഗിക്കുന്നു എന്നു തിരിച്ചറിഞ്ഞാൽ വൈകാതെ തന്നെ ചികിത്സ എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ലഹരിവിധേയത്വം ഒരു സ്വഭാവ വൈകല്യമല്ല. അതു ചികിത്സ വേണ്ടിവരുന്നതും വലിയ മാനസിക പ്രശ്നങ്ങളിലേക്കു പോകാൻ സാധ്യതയുള്ളതുമായ ഗൗരവമുള്ള പ്രശ്നം തന്നെയാണ്.
(കേരള സർവകലാശാല മനഃശാസ്ത്ര വിഭാഗം അസിസ്റ്റന്റ്
പ്രഫസറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാണ് ലേഖകൻ)