ജോണ്സണ് വേങ്ങത്തടം
കാലാകാലങ്ങളായി ആശുപത്രി ജീവനക്കാര്‍ ആക്രമിക്കപ്പെടുകയും ആശുപത്രി ഉപകരണങ്ങളും വസ്തുവകകളും തകര്‍ക്കപ്പെടുകയും ആശുപത്രികളുടെ പ്രവര്‍ത്തനത്തിനു ഭംഗം വരുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ നടക്കുന്പോൾ സര്‍ക്കാര്‍തലത്തില്‍ പരിഹാരം ഉണ്ടാകുന്നില്ലെന്ന ആശങ്ക. യുവഡോക്ടർ വന്ദന ദാസിന്റെ കൊലപാതകം ആരോഗ്യമേഖലയെ വീണ്ടും കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
വനിതാ ഹൗസ് സര്‍ജനെ കുത്തി പരിക്കേല്‍പ്പിച്ചതും ഹൗസ് സര്ജന് അടിയേറ്റ് തലയ്ക്കു ആറ് തുന്നല്‍ ഇടേണ്ടിവന്നതും വനിതാ പിജി ഹൗസ് സര്ജന്മാരെ രാത്രിയില്‍ മുറിയില്‍ പൂട്ടിയിട്ടതും ഹൃദയസംബന്ധമായ അസുഖങ്ങളുമായി വീട്ടില്‍ കാണാന്‍ വന്ന രോഗിയെ ആശുപത്രിയിലേക്ക് പറഞ്ഞയച്ചതിന്റെ പേരില്‍ മര്‍ദനമേറ്റ് ഡോക്ടര്‍ ഐസിയുവില്‍ ആയതും കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ കേരളത്തില്‍ നടന്നതാണ്. മദ്യപിച്ചെത്തി ആശുപത്രി ജീവനക്കാരെ ആക്രമിച്ച അനേകം സംഭവങ്ങളുണ്ട്. കോവിഡ് കാലത്ത് വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി വീടുവീടാന്തരം കയറിയിറങ്ങിയ ഒരു നഴ്സിനെ മര്‍ദിച്ച് അവശയാക്കിയ വാര്‍ത്ത കേരളത്തിലുണ്ടായതാണ്.
ആസിഡ് ആക്രമണം
കൊല്ലം ജില്ലയില്‍ മാര്‍ച്ച് മാസത്തില്‍ നഴ്സിനു നേരേ ആസിഡ് ആക്രമണം ഉണ്ടായി. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെ നഴ്സിനു നേരേ ആസിഡ് ആക്രമണം നടത്തിയത് ഭര്‍ത്താവായിരുന്നു. ചങ്ങനാശേരി സ്വദേശി നീതു(32)വിനു നേരേയാണ് ആക്രമണമുണ്ടായത്. മുഖത്തും കണ്ണിനും നീതുവിനു പൊള്ളലേറ്റു. കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് സിറിഞ്ചിലേക്കു മാറ്റിയശേഷം മുഖത്തേക്ക് ചീറ്റിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കും നഴ്സിനും നേരേ ആക്രമണം ഉണ്ടായി. ആക്രമിയുടെ മാതാവിനു ചികിത്സ വൈകി എന്നാരോപിച്ചായിരുന്നു അതിക്രമം. ഇതിൽ ഡ്യൂട്ടി നഴ്സിനും ഡോക്ടര്‍ക്കും പരിക്കേറ്റിരുന്നു. രാത്രി ഒന്‍പതരയ്ക്കാണ് ആക്രമണം നടത്തിയത്. മാരകായുധങ്ങളുമായി ബൈക്കിലെത്തിയ സംഘം ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ ചവിട്ടിവീഴ്ത്തി; സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചു. ഫാര്‍മസിയുടെ ജനല്‍ ചില്ലുകളും കസേരകളും തല്ലിത്തകര്‍ത്ത സംഘം ഡോക്ടറെയും ആക്രമിക്കുകയായിരുന്നു. അക്രമികളിലൊരാളുടെ മാതാവിന് ചികിത്സ വൈകിയെന്നാരോപിച്ചാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ ഡോക്ടര്‍ പോലീസിനു മൊഴി നല്‍കിയത്.
പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ കയ്യേറ്റം ചെയ്തത് രോഗി മരിച്ചതുമായി ബന്ധപ്പെട്ടാണ്. റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ താഴേക്കോട് സ്വദേശിയായ ഫാത്തിമത്ത് ഷമീബ മരിച്ചതുമായി ബന്ധപെട്ടാണ് ഇവരുടെ ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്തത്.
ചികിത്സിക്കാത്ത ഡോക്ടര്‍ക്കും മര്‍ദനം
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രോഗിയെ ചികിത്സിക്കാത്ത ഡോക്ടര്‍ക്കാണ് ഒരുസംഘം ആളുകളുടെ ക്രൂര ആക്രമണം നേരിടെണ്ടിവന്നത്. സിസേറിയനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതും അമ്മ ഗുരുതരാവസ്ഥയിലായതും ആശുപത്രിയുടെ വീഴ്ചയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മുതിര്‍ന്ന കാര്‍ഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകനാണു മര്‍ദനമേറ്റത്. ആശുപത്രി ജീവനക്കാരെ ആക്രമിക്കുന്നതു തടഞ്ഞ ഡോക്ടറെ സംഘം മര്‍ദിക്കുകയായിരുന്നു.
കായംകുളം താലൂക്ക് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാര്‍ക്കാണ് രോഗിയുടെ മര്‍ദനമേറ്റത്. കാലില്‍ മുറിവ് പറ്റിയതിനെത്തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. ഇയാള്‍ നഴ്സിംഗ് റൂമില്‍ കയറി ജീവനക്കാരെ ആക്രമിച്ചു. ഇതു തടയുവാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരെ കത്രിക ഉപയോഗിച്ചു കുത്തുകയായിരുന്നു. സുരക്ഷ ജീവനക്കാരന്റെ വയറ്റിലാണു കുത്തേറ്റത്. തിരുവനന്തപുരം ഫോര്‍ട്ട് ഗവണ്മെന്റ് ആശുപത്രിയില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെയും സഹോദരന്റെയും ആക്രമണമാണുണ്ടായത്. സാക്ഷി പറഞ്ഞയാളെ ആക്രമിച്ചതിനു പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് എത്തിച്ച ഓട്ടോഡ്രൈവറും ഇയാളെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി എത്തിയ സഹോദരനും ചേര്‍ന്നാണ് അക്രമം അഴിച്ചുവിട്ടത്. പുലര്‍ച്ച നടന്ന ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.
പോലീസ് ഉദ്യോഗസ്ഥന്റെ ആക്രമണം
2021ല്‍ മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് ബാധിതയായിരുന്ന വയോധിക മരിച്ചതുമായ് ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന് കൂടിയായ മകന് ആശുപത്രിയില്‍ തിരികെയെത്തി ഡ്യൂട്ടി ഡോക്ടറെ മര്‍ദിക്കുകയായിരുന്നു. സുഹൃത്തിനോട് വീഡിയോ റിക്കാര്‍ഡ് ചെയ്യാന്‍ പറഞ്ഞിട്ട് തിരിച്ചടിക്കാന്‍ ഡോക്ടറെ വെല്ലുവിളിച്ചു. പ്രകോപിതനാകാതിരുന്ന ഡോക്ടര്‍ നിയമത്തിന്റെ വഴി സ്വീകരിക്കുകയായിരുന്നു.
പരിഹാരം ആവശ്യം
ജീവൻ കൈയിൽ പിടിച്ചാണ് ജോലി ചെയ്യുന്നതെന്നു ആരോഗ്യമേഖലയിലെ ജീവനക്കാര്‍ വ്യക്തമാക്കുന്നു. രാത്രികാലങ്ങളില്‍ ഭൂരിപക്ഷം ജൂണിയര്‍ ഡോക്ടര്‍മാരും പിജി വിദ്യാര്‍ഥികളും മാത്രമേ ആശുപത്രിയില്‍ ഉണ്ടാവാരുള്ളൂ.
ആശുപത്രികൾ പ്രവര്‍ത്തിക്കുന്നതിന് വ്യക്തമായ നിയമവും മാര്രേഖകളും ഉണ്ടാകേണ്ടത് ആവശ്യമാണ്. ആശുപത്രി സംവിധാനങ്ങളില്‍ ഇത്തരത്തിലുള്ള പ്രോട്ടോക്കോളുകള്‍ കൊണ്ടുവന്ന നിയമപരമായ സുരക്ഷ നല്‍കേണ്ടതും അത്യാവശ്യമാണ്. മറ്റേതൊരു സംവിധാനത്തെയും സംരക്ഷിക്കുന്ന സുരക്ഷാസംവിധാനങ്ങള്‍ ആരോഗ്യസംവിധാനങ്ങളിലും ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
കാലാകാലങ്ങളായി ആശുപത്രി ജീവനക്കാര്‍ ആക്രമിക്കപ്പെടുകയും ആശുപത്രി ഉപകരണങ്ങളും വസ്തുവകകളും തകര്‍ക്കപ്പെടുകയും ആശുപത്രികളുടെ പ്രവര്‍ത്തനത്തിനു ഭംഗം വരുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ നടക്കുന്പോൾ സര്‍ക്കാര്‍തലത്തില്‍ പരിഹാരം ഉണ്ടാകുന്നില്ലെന്ന ആശങ്ക. യുവഡോക്ടർ വന്ദന ദാസിന്റെ കൊലപാതകം ആരോഗ്യമേഖലയെ വീണ്ടും കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
വനിതാ ഹൗസ് സര്‍ജനെ കുത്തി പരിക്കേല്‍പ്പിച്ചതും ഹൗസ് സര്ജന് അടിയേറ്റ് തലയ്ക്കു ആറ് തുന്നല്‍ ഇടേണ്ടിവന്നതും വനിതാ പിജി ഹൗസ് സര്ജന്മാരെ രാത്രിയില്‍ മുറിയില്‍ പൂട്ടിയിട്ടതും ഹൃദയസംബന്ധമായ അസുഖങ്ങളുമായി വീട്ടില്‍ കാണാന്‍ വന്ന രോഗിയെ ആശുപത്രിയിലേക്ക് പറഞ്ഞയച്ചതിന്റെ പേരില്‍ മര്‍ദനമേറ്റ് ഡോക്ടര്‍ ഐസിയുവില്‍ ആയതും കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ കേരളത്തില്‍ നടന്നതാണ്. മദ്യപിച്ചെത്തി ആശുപത്രി ജീവനക്കാരെ ആക്രമിച്ച അനേകം സംഭവങ്ങളുണ്ട്. കോവിഡ് കാലത്ത് വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി വീടുവീടാന്തരം കയറിയിറങ്ങിയ ഒരു നഴ്സിനെ മര്‍ദിച്ച് അവശയാക്കിയ വാര്‍ത്ത കേരളത്തിലുണ്ടായതാണ്.
ആസിഡ് ആക്രമണം
കൊല്ലം ജില്ലയില്‍ മാര്‍ച്ച് മാസത്തില്‍ നഴ്സിനു നേരേ ആസിഡ് ആക്രമണം ഉണ്ടായി. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെ നഴ്സിനു നേരേ ആസിഡ് ആക്രമണം നടത്തിയത് ഭര്‍ത്താവായിരുന്നു. ചങ്ങനാശേരി സ്വദേശി നീതു(32)വിനു നേരേയാണ് ആക്രമണമുണ്ടായത്. മുഖത്തും കണ്ണിനും നീതുവിനു പൊള്ളലേറ്റു. കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് സിറിഞ്ചിലേക്കു മാറ്റിയശേഷം മുഖത്തേക്ക് ചീറ്റിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കും നഴ്സിനും നേരേ ആക്രമണം ഉണ്ടായി. ആക്രമിയുടെ മാതാവിനു ചികിത്സ വൈകി എന്നാരോപിച്ചായിരുന്നു അതിക്രമം. ഇതിൽ ഡ്യൂട്ടി നഴ്സിനും ഡോക്ടര്‍ക്കും പരിക്കേറ്റിരുന്നു. രാത്രി ഒന്‍പതരയ്ക്കാണ് ആക്രമണം നടത്തിയത്. മാരകായുധങ്ങളുമായി ബൈക്കിലെത്തിയ സംഘം ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ ചവിട്ടിവീഴ്ത്തി; സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചു. ഫാര്‍മസിയുടെ ജനല്‍ ചില്ലുകളും കസേരകളും തല്ലിത്തകര്‍ത്ത സംഘം ഡോക്ടറെയും ആക്രമിക്കുകയായിരുന്നു. അക്രമികളിലൊരാളുടെ മാതാവിന് ചികിത്സ വൈകിയെന്നാരോപിച്ചാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ ഡോക്ടര്‍ പോലീസിനു മൊഴി നല്‍കിയത്.
പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ കയ്യേറ്റം ചെയ്തത് രോഗി മരിച്ചതുമായി ബന്ധപ്പെട്ടാണ്. റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ താഴേക്കോട് സ്വദേശിയായ ഫാത്തിമത്ത് ഷമീബ മരിച്ചതുമായി ബന്ധപെട്ടാണ് ഇവരുടെ ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്തത്.
ചികിത്സിക്കാത്ത ഡോക്ടര്‍ക്കും മര്‍ദനം
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രോഗിയെ ചികിത്സിക്കാത്ത ഡോക്ടര്‍ക്കാണ് ഒരുസംഘം ആളുകളുടെ ക്രൂര ആക്രമണം നേരിടെണ്ടിവന്നത്. സിസേറിയനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതും അമ്മ ഗുരുതരാവസ്ഥയിലായതും ആശുപത്രിയുടെ വീഴ്ചയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മുതിര്‍ന്ന കാര്‍ഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകനാണു മര്‍ദനമേറ്റത്. ആശുപത്രി ജീവനക്കാരെ ആക്രമിക്കുന്നതു തടഞ്ഞ ഡോക്ടറെ സംഘം മര്‍ദിക്കുകയായിരുന്നു.
കായംകുളം താലൂക്ക് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാര്‍ക്കാണ് രോഗിയുടെ മര്‍ദനമേറ്റത്. കാലില്‍ മുറിവ് പറ്റിയതിനെത്തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. ഇയാള്‍ നഴ്സിംഗ് റൂമില്‍ കയറി ജീവനക്കാരെ ആക്രമിച്ചു. ഇതു തടയുവാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരെ കത്രിക ഉപയോഗിച്ചു കുത്തുകയായിരുന്നു. സുരക്ഷ ജീവനക്കാരന്റെ വയറ്റിലാണു കുത്തേറ്റത്. തിരുവനന്തപുരം ഫോര്‍ട്ട് ഗവണ്മെന്റ് ആശുപത്രിയില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെയും സഹോദരന്റെയും ആക്രമണമാണുണ്ടായത്. സാക്ഷി പറഞ്ഞയാളെ ആക്രമിച്ചതിനു പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് എത്തിച്ച ഓട്ടോഡ്രൈവറും ഇയാളെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി എത്തിയ സഹോദരനും ചേര്‍ന്നാണ് അക്രമം അഴിച്ചുവിട്ടത്. പുലര്‍ച്ച നടന്ന ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.
പോലീസ് ഉദ്യോഗസ്ഥന്റെ ആക്രമണം
2021ല്‍ മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് ബാധിതയായിരുന്ന വയോധിക മരിച്ചതുമായ് ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന് കൂടിയായ മകന് ആശുപത്രിയില്‍ തിരികെയെത്തി ഡ്യൂട്ടി ഡോക്ടറെ മര്‍ദിക്കുകയായിരുന്നു. സുഹൃത്തിനോട് വീഡിയോ റിക്കാര്‍ഡ് ചെയ്യാന്‍ പറഞ്ഞിട്ട് തിരിച്ചടിക്കാന്‍ ഡോക്ടറെ വെല്ലുവിളിച്ചു. പ്രകോപിതനാകാതിരുന്ന ഡോക്ടര്‍ നിയമത്തിന്റെ വഴി സ്വീകരിക്കുകയായിരുന്നു.
പരിഹാരം ആവശ്യം
ജീവൻ കൈയിൽ പിടിച്ചാണ് ജോലി ചെയ്യുന്നതെന്നു ആരോഗ്യമേഖലയിലെ ജീവനക്കാര്‍ വ്യക്തമാക്കുന്നു. രാത്രികാലങ്ങളില്‍ ഭൂരിപക്ഷം ജൂണിയര്‍ ഡോക്ടര്‍മാരും പിജി വിദ്യാര്‍ഥികളും മാത്രമേ ആശുപത്രിയില്‍ ഉണ്ടാവാരുള്ളൂ.
ആശുപത്രികൾ പ്രവര്‍ത്തിക്കുന്നതിന് വ്യക്തമായ നിയമവും മാര്രേഖകളും ഉണ്ടാകേണ്ടത് ആവശ്യമാണ്. ആശുപത്രി സംവിധാനങ്ങളില്‍ ഇത്തരത്തിലുള്ള പ്രോട്ടോക്കോളുകള്‍ കൊണ്ടുവന്ന നിയമപരമായ സുരക്ഷ നല്‍കേണ്ടതും അത്യാവശ്യമാണ്. മറ്റേതൊരു സംവിധാനത്തെയും സംരക്ഷിക്കുന്ന സുരക്ഷാസംവിധാനങ്ങള്‍ ആരോഗ്യസംവിധാനങ്ങളിലും ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.