ശ്രീനഗർ: ജമ്മുകാഷ്മീരിലെ ബാരാമുള്ളയിൽ തീവ്രവാദിയുടെ വെടിയേറ്റ് ഒരാൾ മരിച്ചു. സോപോര സ്വദേശി മുഹമ്മദ് അഷറഫ് ആണ് മരിച്ചത്. ഇയാളുടെ ഭാര്യക്ക് വെടിയ്പിൽ ഗുരുതര പരിക്കേറ്റു. ബാരാമുള്ളയിലെ സോപോരയിൽ വെള്ളിയാഴ്ച രാത്രി 9.30 ന് ആയിരുന്നു സംഭവം.
അഷറഫിന്റെ വീടിനുള്ളിൽ അതിക്രമിച്ചുകയറിയ അജ്ഞാതനായ അക്രമി ദമ്പതികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ അഷറഫിനെയും ഭാര്യയേയും സോപോരയിലെ ആശുപത്രയിൽ എത്തിച്ചെങ്കിലും അഷറഫിനെ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ ബാരാമുള്ളയിൽ നാലു പേരാണ് വെടിയ്പിൽ കൊല്ലപ്പെട്ടത്. ഏപ്രിൽ 30 ന് പഴയ ബാരാമുള്ള ടൗണിൽ അജ്ഞാതന്റെ ആക്രമണത്തിൽ മൂന്നു യുവാക്കളാണ് കൊല്ലപ്പെട്ടത്.
അഷറഫിന്റെ വീടിനുള്ളിൽ അതിക്രമിച്ചുകയറിയ അജ്ഞാതനായ അക്രമി ദമ്പതികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ അഷറഫിനെയും ഭാര്യയേയും സോപോരയിലെ ആശുപത്രയിൽ എത്തിച്ചെങ്കിലും അഷറഫിനെ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ ബാരാമുള്ളയിൽ നാലു പേരാണ് വെടിയ്പിൽ കൊല്ലപ്പെട്ടത്. ഏപ്രിൽ 30 ന് പഴയ ബാരാമുള്ള ടൗണിൽ അജ്ഞാതന്റെ ആക്രമണത്തിൽ മൂന്നു യുവാക്കളാണ് കൊല്ലപ്പെട്ടത്.