ഇൻഡോർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരേ മുംബൈ ഇന്ത്യൻസിന് ആറു വിക്കറ്റ് വിജയം. പഞ്ചാബ് ഉയർത്തിയ 175 റണ്‍സ് വിജയലക്ഷ്യം മുംബൈ ഒരോവർ ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ഓപ്പണർ സൂര്യകുമാർ യാദവിന്റെ അർധസെഞ്ചുറി പ്രകടനമാണ് മുംബൈ വിജയത്തിന് അടിത്തറയൊരുക്കിയത്. യാദവ് 42 പന്തിൽ 57 റണ്‍സ് നേടി. വിജയത്തിന് ആവശ്യമായ റണ്‍റേറ്റ് ഉയരവെ, ക്രീസിലെത്തി തകർത്തടിച്ച കൃണാൽ പാണ്ഡ്യ മുംബൈക്കു സീസണിലെ മൂന്നാം വിജയം സമ്മാനിച്ചു. കൃണാൽ 12 പന്തിൽനിന്ന് 31 റണ്‍സ് നേടി പുറത്താകാതെനിന്നു. 24 റണ്‍സുമായി നായകൻ രോഹിത് ശർമ വിജയത്തിൽ കൃണാലിനു കൂട്ടുനിന്നു. ഇഷാൻ കിഷൻ(25), ഹാർദിക് പാണ്ഡ്യ(23) എന്നിവരും മുംബൈക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 174 റണ്‍സ് നേടി. വെസ്റ്റ്ഇൻഡീസ് താരം ക്രിസ് ഗെയിലിന്റെ അർധസെഞ്ചുറിയായിരുന്നു പഞ്ചാബ് ഇന്നിംഗ്സിന്റെ സവിശേഷത. 40 പന്തിൽ ആറു ബൗണ്ടറിയും രണ്ടു സിക്സറുമുൾപ്പെടെ 50 റണ്‍സ് നേടി ഗെയിൽ പുറത്തായി. കെ.എൽ.രാഹുൽ(24), യുവരാജ് സിംഗ്(14), കരുണ്‍ നായർ(23), അഷ്കർ പട്ടേൽ(13), മാർകസ് സ്റ്റോയിനിസ്(29*), മായങ്ക് അഗർവാൾ(11) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റ്സ്മാൻമാരുടെ സംഭാവന.
മുംബൈക്കായി ജസ്പ്രീത് ബുംറ നാലോവറിൽ 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. മിച്ചൽ മക്ഗ്ലീഗൻ, ഹാർദിക് പാണ്ഡ്യ, മായങ്ക് മാർക്കണ്ഡെ, ബെൻ കട്ടിംഗ് എന്നിവരും ഓരോ വിക്കറ്റ് സ്വന്തമാക്കി.
ഓപ്പണർ സൂര്യകുമാർ യാദവിന്റെ അർധസെഞ്ചുറി പ്രകടനമാണ് മുംബൈ വിജയത്തിന് അടിത്തറയൊരുക്കിയത്. യാദവ് 42 പന്തിൽ 57 റണ്‍സ് നേടി. വിജയത്തിന് ആവശ്യമായ റണ്‍റേറ്റ് ഉയരവെ, ക്രീസിലെത്തി തകർത്തടിച്ച കൃണാൽ പാണ്ഡ്യ മുംബൈക്കു സീസണിലെ മൂന്നാം വിജയം സമ്മാനിച്ചു. കൃണാൽ 12 പന്തിൽനിന്ന് 31 റണ്‍സ് നേടി പുറത്താകാതെനിന്നു. 24 റണ്‍സുമായി നായകൻ രോഹിത് ശർമ വിജയത്തിൽ കൃണാലിനു കൂട്ടുനിന്നു. ഇഷാൻ കിഷൻ(25), ഹാർദിക് പാണ്ഡ്യ(23) എന്നിവരും മുംബൈക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 174 റണ്‍സ് നേടി. വെസ്റ്റ്ഇൻഡീസ് താരം ക്രിസ് ഗെയിലിന്റെ അർധസെഞ്ചുറിയായിരുന്നു പഞ്ചാബ് ഇന്നിംഗ്സിന്റെ സവിശേഷത. 40 പന്തിൽ ആറു ബൗണ്ടറിയും രണ്ടു സിക്സറുമുൾപ്പെടെ 50 റണ്‍സ് നേടി ഗെയിൽ പുറത്തായി. കെ.എൽ.രാഹുൽ(24), യുവരാജ് സിംഗ്(14), കരുണ്‍ നായർ(23), അഷ്കർ പട്ടേൽ(13), മാർകസ് സ്റ്റോയിനിസ്(29*), മായങ്ക് അഗർവാൾ(11) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റ്സ്മാൻമാരുടെ സംഭാവന.
മുംബൈക്കായി ജസ്പ്രീത് ബുംറ നാലോവറിൽ 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. മിച്ചൽ മക്ഗ്ലീഗൻ, ഹാർദിക് പാണ്ഡ്യ, മായങ്ക് മാർക്കണ്ഡെ, ബെൻ കട്ടിംഗ് എന്നിവരും ഓരോ വിക്കറ്റ് സ്വന്തമാക്കി.