ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ കത്വയിൽ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസുകാരി തനിക്ക് ചെറുമകളെപോലെയായിരുന്നെന്ന് കേസിലെ മുഖ്യപ്രതി സഞ്ജി റാം. കേസ് സിബിഐയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് മുഖ്യപ്രതിയുടെ വാദം. താൻ നിരപരാധിയാണെന്നും യഥാർഥ പ്രതികളെ പിടിക്കണമെങ്കിൽ സിബിഐ അന്വേഷണം ആവശ്യമാണെന്നും സഞ്ജി റാം വാദിച്ചു. പെണ്കുട്ടിക്ക് താൻ മുത്തച്ഛനെപ്പോലെയാണെന്നും തനിക്കെതിരായ കുറ്റങ്ങൾ പോലീസ് കെട്ടിച്ചമച്ചതാണെന്നും സഞ്ജി റാം സമർപ്പിച്ച ഹർജിയിൽ പറയുന്നു.
കത്വ മേഖലയിൽ താമസിച്ചിരുന്ന ബക്കർവാൾ സമുദായത്തെ ഇവിടെനിന്നു പുറത്താക്കുന്നതിനു വേണ്ടിയാണ്, ജനുവരിയിൽ എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതേതുടർന്ന് കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകുന്ന തരത്തിൽ കേന്ദ്രസർക്കാർ നിയമം ഭേദഗതി ചെയ്യുകയുണ്ടായി.
കഴിഞ്ഞ ജനുവരി 10 ന് ആണ് കത്വയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായത്. ബാലികയെ മയക്കുമരുന്ന് നൽകി ഉറക്കിയശേഷം ക്ഷേത്രത്തിനകത്തുവച്ച് നിരവധി ദിവസങ്ങളിലായി എട്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാൻ കോടതിയിലെത്തുന്നതു തടയാൻ ചില അഭിഭാഷകർ ശ്രമിക്കുകയുണ്ടായി. പ്രതികളെ പിന്തുണച്ച് രണ്ട് ബിജെപി എംഎൽഎമാർ റാലി നടത്തുകയും ഇവർ പിന്നീട് രാജിവയ്ക്കുകയും ചെയ്തു.
കത്വ മേഖലയിൽ താമസിച്ചിരുന്ന ബക്കർവാൾ സമുദായത്തെ ഇവിടെനിന്നു പുറത്താക്കുന്നതിനു വേണ്ടിയാണ്, ജനുവരിയിൽ എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതേതുടർന്ന് കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകുന്ന തരത്തിൽ കേന്ദ്രസർക്കാർ നിയമം ഭേദഗതി ചെയ്യുകയുണ്ടായി.
കഴിഞ്ഞ ജനുവരി 10 ന് ആണ് കത്വയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായത്. ബാലികയെ മയക്കുമരുന്ന് നൽകി ഉറക്കിയശേഷം ക്ഷേത്രത്തിനകത്തുവച്ച് നിരവധി ദിവസങ്ങളിലായി എട്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാൻ കോടതിയിലെത്തുന്നതു തടയാൻ ചില അഭിഭാഷകർ ശ്രമിക്കുകയുണ്ടായി. പ്രതികളെ പിന്തുണച്ച് രണ്ട് ബിജെപി എംഎൽഎമാർ റാലി നടത്തുകയും ഇവർ പിന്നീട് രാജിവയ്ക്കുകയും ചെയ്തു.