ശ്രീനഗർ: സുരക്ഷാ സേന തന്റെ വീട് തല്ലിത്തകർത്തെന്ന ആരോപണവുമായി ജമ്മു കാഷ്മീർ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ രംഗത്ത്. ദക്ഷിണ കാഷ്മീരിലെ അനന്ത്നാഗ് സ്വദേശിയായ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടന്റ് നിസാർ അഹമ്മദ് ബക്ഷിയാണ് സൈന്യത്തിനെതിരേ ആരോപണം ഉയർത്തിയത്.
പ്രദേശത്തെ ചില യുവാക്കൾ സൈന്യത്തിനുനേർക്ക് കല്ലെറിഞ്ഞതിനെ തുടർന്ന് സുരക്ഷാ സേന തന്റെ വീട് തല്ലിത്തകർക്കുകയായിരുന്നെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അടിച്ചുതകർത്ത വീടിന്റെ ചിത്രങ്ങൾ ഇദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. വീടിന്റെ ജനാലകൾ, കാറിന്റെ ചില്ല്, ബൈക്കുകൾ എന്നിവ തല്ലിത്തകർത്തതായി ചിത്രങ്ങളിൽ വ്യക്തമാണ്. സൈന്യത്തിന്റെ പ്രവർത്തനം കിരാതവാഴ്ചയാണെന്നും കഴിഞ്ഞ എട്ടു വർഷങ്ങളായി താൻ ഈ പ്രശ്നങ്ങൾ നേരിടുകയാണെന്നും നിസാർ ആരോപിച്ചു.
ഇത് ആദ്യമായാണ് സുരക്ഷാ സേനയ്ക്കുനേരെ വീട് തല്ലിത്തകർത്തെന്ന ആരോപണവുമായി ഒരു ഉയർന്ന പദവിയിലുള്ള പോലീസ് ഉദ്യോഗസ്ഥൻ രംഗത്തെത്തുന്നത്. അതേസമയം, രണ്ടു വർഷം മുന്പ് ബുർഹാൻ വാനിയുടെ വധത്തെ തുടർന്ന് കാഷ്മീരിൽ സ്ഥിതിഗതികൾ വഷളായശേഷം സൈന്യത്തിനെതിരേ പ്രദേശവാസികൾ ഇത്തരം പരാതികൾ ഉന്നയിക്കാറുണ്ട്.
പ്രദേശത്തെ ചില യുവാക്കൾ സൈന്യത്തിനുനേർക്ക് കല്ലെറിഞ്ഞതിനെ തുടർന്ന് സുരക്ഷാ സേന തന്റെ വീട് തല്ലിത്തകർക്കുകയായിരുന്നെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അടിച്ചുതകർത്ത വീടിന്റെ ചിത്രങ്ങൾ ഇദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. വീടിന്റെ ജനാലകൾ, കാറിന്റെ ചില്ല്, ബൈക്കുകൾ എന്നിവ തല്ലിത്തകർത്തതായി ചിത്രങ്ങളിൽ വ്യക്തമാണ്. സൈന്യത്തിന്റെ പ്രവർത്തനം കിരാതവാഴ്ചയാണെന്നും കഴിഞ്ഞ എട്ടു വർഷങ്ങളായി താൻ ഈ പ്രശ്നങ്ങൾ നേരിടുകയാണെന്നും നിസാർ ആരോപിച്ചു.
ഇത് ആദ്യമായാണ് സുരക്ഷാ സേനയ്ക്കുനേരെ വീട് തല്ലിത്തകർത്തെന്ന ആരോപണവുമായി ഒരു ഉയർന്ന പദവിയിലുള്ള പോലീസ് ഉദ്യോഗസ്ഥൻ രംഗത്തെത്തുന്നത്. അതേസമയം, രണ്ടു വർഷം മുന്പ് ബുർഹാൻ വാനിയുടെ വധത്തെ തുടർന്ന് കാഷ്മീരിൽ സ്ഥിതിഗതികൾ വഷളായശേഷം സൈന്യത്തിനെതിരേ പ്രദേശവാസികൾ ഇത്തരം പരാതികൾ ഉന്നയിക്കാറുണ്ട്.