ന്യൂഡൽഹി: ട്രെയിനിൽ വനിതകൾക്കായി സംവരം ചെയ്തിരിക്കുന്ന കോച്ചുകൾ ട്രെയിനിന്റെ മധ്യഭാഗത്താക്കാൻ റെയിൽവേ തീരുമാനിച്ചു. മുന്പ് എറ്റവും പിന്നിലായിരുന്ന കോച്ച് നടുവിലേക്കു മാറ്റുകയും തിരിച്ചറിയാൻ എളുപ്പത്തിനായി ട്രെയിനിനു പൊതുവിൽ നൽകിയിട്ടുള്ളതിൽനിന്നു വ്യത്യസ്തമായി മറ്റൊരു നിറം നൽകുവാനുമാണ് തീരുമാനിച്ചിട്ടുള്ളത്. റെയിൽ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.
സബർബൻ ട്രെയിനുകളിലും ദീർഘദൂര ട്രെയിനുകളിലും ഈ മാറ്റം പ്രാബല്യത്തിൽ വരുത്തും. കോച്ചുകളിൽ അധിക സുരക്ഷയെന്ന നിലയിൽ സിസിടിവികൾ സ്ഥാപിക്കും. ജനലുകളിൽ കന്പിവല ഘടിപ്പിക്കുമെന്നും റെയിൽ മന്ത്രാലയം വ്യക്തമാക്കി. സ്ത്രീകളുടെ സുരക്ഷയ്ക്കായി നടപ്പാക്കുന്ന പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കാൻ റെയിൽ മന്ത്രാലയം സമിതി രൂപീകരിച്ചു. റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനിയുടെ നേതൃത്വത്തിലാണു സമിതി.
പരിഷ്കരണങ്ങൾ സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ വിവിധ റെയിൽവേ സോണുകളോടു കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. വനിതാ കോച്ചുകൾക്കു പുതുതായി നൽകുന്ന നിറം സംബന്ധിച്ച് കൃത്യമായ വിവരമില്ലെങ്കിലും, പിങ്ക് നിറമാകും ഈ കോച്ചുകൾക്കു നൽകുകയെന്നാണു മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന.
സബർബൻ ട്രെയിനുകളിലും ദീർഘദൂര ട്രെയിനുകളിലും ഈ മാറ്റം പ്രാബല്യത്തിൽ വരുത്തും. കോച്ചുകളിൽ അധിക സുരക്ഷയെന്ന നിലയിൽ സിസിടിവികൾ സ്ഥാപിക്കും. ജനലുകളിൽ കന്പിവല ഘടിപ്പിക്കുമെന്നും റെയിൽ മന്ത്രാലയം വ്യക്തമാക്കി. സ്ത്രീകളുടെ സുരക്ഷയ്ക്കായി നടപ്പാക്കുന്ന പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കാൻ റെയിൽ മന്ത്രാലയം സമിതി രൂപീകരിച്ചു. റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനിയുടെ നേതൃത്വത്തിലാണു സമിതി.
പരിഷ്കരണങ്ങൾ സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ വിവിധ റെയിൽവേ സോണുകളോടു കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. വനിതാ കോച്ചുകൾക്കു പുതുതായി നൽകുന്ന നിറം സംബന്ധിച്ച് കൃത്യമായ വിവരമില്ലെങ്കിലും, പിങ്ക് നിറമാകും ഈ കോച്ചുകൾക്കു നൽകുകയെന്നാണു മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന.